ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ : മയക്കുമരുന്ന് വില്‍പ്പന; പ്രധാനികള്‍ പിടിയില്‍
Thursday, May 23, 2024 5:03 AM IST
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ രാസലഹരി വില്‍പന നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. കൊച്ചി, കണ്ണമാലി, ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്‍ഡ്രിന്‍ ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത്, ജന്‍മ പറമ്പില്‍ വീട്ടില്‍ സാബു (40), മട്ടാഞ്ചേരി, കപ്പലണ്ടിമുക്ക് ചക്കമാടം ദേശത്ത്, പപ്പങ്ങപ്പറമ്പില്‍ വീട്ടില്‍ പി.എന്‍ നാസിഫ് (29) എന്നിവരാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്‍റലിജന്‍സ്, എണാകുളം ടൗണ്‍ നോര്‍ത്ത് എക്‌സൈസ് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

12 ഗ്രാം എംഡിഎംഎയും 15 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചടുത്തു. ഇവര്‍ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ച കാര്‍, മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെട്ട രാസലഹരിയാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.

രണ്ട് മാസം മുമ്പ് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ രാസലഹരി വില്‍പന നടത്തിയതിന് എളമക്കര ഭാഗത്ത് നിന്ന് പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്തപ്പോഴാണ് ടാക്‌സി കാറുകളില്‍ കറങ്ങിനടന്ന് മയക്കുമരുന്ന് വില്‍പന നടത്തുന്ന ആല്‍ഡ്രിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ഉപഭോക്താക്കള്‍ക്കിടയില്‍ തീപ്പൊരി എന്ന കോഡില്‍ അറിയപ്പെട്ടിരുന്ന ഇയാളുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും ഒട്ടേറേ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പ്രതികള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ ഇടപ്പള്ളി സിഗ്‌നലിന് സമീപം എക്‌സൈസ് സംഘം തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടാക്‌സി വാഹനത്തില്‍ യാത്രക്കാരെ കൊണ്ടുപോവുകയാണെന്ന പ്രതീതി ഉണ്ടാക്കി അതിവിദഗ്ധമായാണ് മൂവര്‍ സംഘം സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഓണ്‍ലൈനായി പണം വാങ്ങി, ആവശ്യക്കാര്‍ നില്‍ക്കുന്ന സ്ഥലത്ത് സിഗററ്റ് കവറിലാക്കിയ മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത് വേഗത്തില്‍ കടന്നുപോവുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

എറണാകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ജനീഷ്, സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫീസര്‍ എന്‍. ഡി. ടോമി, ഇന്‍റലിജന്‍സ് പ്രിവന്‍റീവ് ഓഫീസര്‍ എന്‍.ജി അജിത്ത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.