തൃപ്പൂണിത്തുറയിൽ എട്ട് തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നതായി പരാതി
Thursday, May 23, 2024 5:03 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ 17-ാം വാർഡിലെ ചാത്താരിയിൽ എട്ട് നായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി പരാതി. ഇതു സംബന്ധിച്ച് നായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്ന ജിൻസി ജേക്കബാണ് ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. വിഷം കലർത്തിയ ഭക്ഷണം കഴിച്ച 18 നായ്ക്കളിൽ 10 എണ്ണത്തിനെ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് രക്ഷപ്പെട്ടതായും നാല് നായ്ക്കളുടെ ജഡം കണ്ടെടുത്തതായും പരാതിയിൽ പറയുന്നു.

അതേസമയം അഞ്ച് നായകൾ 17-ാം വാർഡിൽ ചത്ത വിവരം അറിഞ്ഞിരുന്നുവെന്നും എങ്ങനെയാണ് ചത്തതെന്ന് വ്യക്തമല്ലെന്നും നഗരസഭാധ്യക്ഷ രമ സന്തോഷ് പറഞ്ഞു.

എബിസി പദ്ധതിയുടെ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായെന്നും അനിമൽ കൺട്രോൾ ബോർഡിന്‍റെ ഒരു അനുമതി കൂടി ലഭിക്കാനുണ്ടെന്നും അവർ പറഞ്ഞു. നായ്ക്കൾ ചത്ത സംഭവം അറിഞ്ഞിട്ടില്ലെന്നും വിഷം കൊടുത്ത് കൊന്നിട്ടില്ലെന്നും വാർഡ് കൗൺസിലർ രാജി അനിൽ പറഞ്ഞു.