റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല
Thursday, May 23, 2024 1:27 AM IST
ചാലക്കുടി: റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല.

സൗത്ത് ജംഗ്ഷൻ, ഹൗസിംഗ് ബോർഡ് കോളനി, കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം തുടങ്ങിയ പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകിയെത്തുന്നത് ചാലക്കുടി റെയിൽവേ അടിപ്പാതയിലേക്കാണ്. ഈ മഴവെള്ളം റെയിൽവേ അടിപ്പാതയിൽവന്ന് പുഴയിലേക്കുപോകുന്നു. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയരുമ്പോൾ മഴ വെള്ളം പുഴയിലേക്ക് ഒഴുകുന്നത് നിലയ്ക്കുകയാണ്. അടിപ്പാതയിൽ വെള്ളംകയറി ഗതാഗത തടസം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ സംഭവിക്കുന്നു.

സൗത്ത് ജംഗ്ഷൻ മുതലുള്ള മഴവെള്ളം റെയിൽവേ അടിപ്പാതയിൽവന്നു എല്ലാവർഷവും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇതിന് ഏക പരിഹാരം മഴവെള്ളത്തെ അടിപ്പാത റോഡിന്‍റെ പടിഞ്ഞാറുവശംകൂടി നിലവിലെ റെയിലിന്‍റെ സമീപത്തുകൂടി പടിഞ്ഞാറോട്ട് തോട് നിർമിച്ച് പറയൻതോട്ടിലേക്ക് റെയിൽവേ ചാലുവഴി കൊണ്ടുപോകുക എന്നത് മാത്രമാണ്.

മുമ്പ് റെയിൽവേ വികസന സമയത്ത് നിലവിൽ ഉണ്ടായിരുന്ന തോട് നികത്തിപ്പോയതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമായത്. എന്നാൽ നിലവിൽ റെയിൽവേ അധികാരികൾ കാന നിർമിച്ച് പുഴയിലേക്ക് ഒഴുക്കുന്ന മെയിന്‍റനൻസ് പണികളാണ് ഇപ്പോൾ നടത്തുന്നത്.

ഇത് തികച്ചും അശാസ്ത്രീയവും പരിഹാരവുമല്ല എന്നതിനാൽ ചാലക്കുടി റസിഡന്‍റ്സ് അസോസിയേഷൻ കോ-ഓര്‌ഡിനേഷൻ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സതേൺ റെയിൽവേ അസി.ഡിവിഷനിൽ എൻജിനീയർ പരിഹാരം നിർദേശിച്ചുകൊണ്ടുള്ള നിവേദനംനൽകി.

പുതിയ കാന നിർമിക്കുന്നതിന് ആവശ്യമായ ടെൻഡർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.