കൊരട്ടിയിൽ എത്രതരം പക്ഷികൾ ഉണ്ട് ? = 160 തരം
Thursday, May 23, 2024 1:27 AM IST
കൊരട്ടി: കൗതുകവും വിജ്ഞാനവും ശാസ്ത്രബോധവുംപകർന്ന് കൊരട്ടി പഞ്ചായത്ത് എൽപി സ്കൂളിൽ നടക്കുന്ന കുട്ടികളുടെ ത്രിദിന ക്യാമ്പ് തളിർ 24ന് തുടക്കമായി.

ക്യാമ്പിലെ ഏറ്റവും ശ്രദ്ധേയമായത് പക്ഷിനിരീക്ഷകൻ ലതീഷ് ആർ. നാഫിന്‍റെ 'നമ്മുടെ ചുറ്റിലെ ജീവികൾ' എന്ന പക്ഷി നിരീക്ഷണക്ലാസ് ആയിരുന്നു. കൊരട്ടി മേഖലയിൽ 160 ഇനം പക്ഷികൾ ഉണ്ടെന്നും 24 ഇനം ദേശാടനപക്ഷികൾ എത്തിച്ചേരുന്നുണ്ടെന്നും ലതീഷ് ആർ.നാഥ് തയാറാക്കിയ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. അന്തർദേശീയ പ്രകൃതിസംരക്ഷണ സമിതിയുടെ റെഡ് ലിസ്റ്റ് പ്രകാരം സംരക്ഷണം ഉറപ്പാക്കേണ്ട കോഴി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ എന്നിവയും കൊരട്ടിയിലുണ്ട്. കൊരട്ടിയിലെ പക്ഷികളെ സംബന്ധിച്ചുള്ള ആധികാരിമായ ഈ രേഖ കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. സുമേഷ്, തൃശൂർ ജില്ലാപഞ്ചായത്ത് ഡെ.ഡയറക്ടർ വിധു എ.മേനോൻ എന്നിവർ ഏറ്റുവാങ്ങി.

സമത സാംസ്കാരികവേദിയും ബാലസംഘം കൊരട്ടിയും കൊരട്ടി സഹകരണ ബാങ്കും സംയുക്തമായി നടത്തുന്ന കുട്ടികളുടെ ത്രിദിന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു ഉദ്ഘാടനംചെയ്തു. സമത പ്രസിഡന്‍റ് ശ്രീജ വിധു അധ്യക്ഷതവഹിച്ചു.

എഴുത്തുകാരി അലീന അനബെലി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.ആർ. സുമേഷ്, സിന്ധു രവി, പി.എസ്. സുമേഷ്, ഡോ. അമൃത കൃഷ്ണ, ജയരാജ് ആറ്റപ്പാടം, ഉമേഷ് കുമാർ ഇല്ലിക്കൽ, പി.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു. പോലീസും കുട്ട്യോളും എന്ന വിഷയത്തിൽ കൊരട്ടി സിഐ എ.എൻ. അനൂപ്കുമാർ, വരയ്ക്കാം ആസ്വാദിക്കാം എന്ന വിഷയത്തിൽ വിത്സൻ പള്ളത്ത്, നാടൻപാട്ടും നാട്ടു വിശേഷങ്ങളും വിനയൻ ഒരുമ, കളിയും കാര്യവും അഡ്വ. കെ.വി. ബാബു എന്നിവർ ക്ലാസ് നയിച്ചു.