ഗുരുവായൂരിൽ താത്കാലിക ബസ് സ്റ്റാൻഡ് ക്രമീകരണം
Thursday, May 23, 2024 1:27 AM IST
ഗുരുവായൂർ: നഗരസഭയുടെ ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക സ്റ്റാൻഡ് ഒരുക്കുന്നതിന്‍റെ ഭാഗമായി 27ന് ബസുകളുടെ പരീക്ഷണ ഓട്ടം നടത്താൻ ഇന്നലെ ചേർന്ന ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു.

തൃശൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഔട്ടർ റിംഗ് റോഡ് വഴി പടിഞ്ഞാറെ നടയിൽകൂടി കൈരളി ജംഗ്ഷൻ വഴി നഗരസഭയുടെ മൾട്ടിലവൽ പാർക്കിംഗിൽ എത്തും. മൾട്ടിലവൽ പാർക്കിംഗിൽ കിഴക്കേ നട വഴി തൃശൂർക്ക് പോകും.

കുന്നംകുളം - കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ കൈരളി ജംഗ്ഷനിലൂടെ ഔട്ടർ റിംഗ് റോഡ് ചുറ്റി പടിഞ്ഞാറെ നടവഴി താൽക്കാലികമായി ഒരുക്കുന്ന മായ ബസ് സ്റ്റാൻഡിൽ എത്തും. മായ ബസ് സ്റ്റാൻഡിൽ നിന്ന് കൈരളി ജംഗ്ഷൻ വഴി ഔട്ടർ റിംഗ് റോഡ് ചുറ്റി മടങ്ങിപ്പോകണം. ഇങ്ങനെയാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത്.

ഈ ക്രമീകരണം ബസുകൾക്ക് ആർടിഒ നൽകിയിട്ടുള്ള സമയം പാലിക്കാൻ കഴിയില്ലെന്ന് ബസ് ഉടമകളും തൊഴിലാളികളും യോഗത്തിൽ അറിയിച്ചു. എന്നാൽ സമയം സംബന്ധിച്ച പ്രശ്നങ്ങൾ ജില്ലാതലത്തിൽ അധികൃതരുമായി സംസാരിച്ച് പരിഹരിക്കാമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അറിയിച്ചു.

ബസ് സ്റ്റാൻഡ്് നിർമാണം പൂർത്തിയാകുന്നത് വരെ നഗരസഭയുടെ മൾട്ടിലവൽ പാർക്കിംഗ് കേന്ദ്രത്തിന്‍റെ ഒരു ഭാഗവും പടിഞ്ഞാറെ നടയിലെ മായ ബസ് സ്റ്റാൻഡും താൽക്കാലിക സ്റ്റാഡുകളായി പ്രവർത്തിക്കും.

മൾട്ടി ലവൽ കാർ പാർക്കിംഗിൽ കാറുകൾ പാർക്ക് ചെയ്യുന്നതിന് തടസമുണ്ടാകില്ല. യോഗത്തിൽ ആർടിഒ, പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.