മരംമുറി കേസ്: രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
Thursday, May 23, 2024 1:27 AM IST
എരുമപ്പെട്ടി: വേലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ജപ്തി നടപടി നേരിടുന്ന ഭൂമിയിൽ നിന്ന് തേക്ക് മരം മോഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിന്‍റെ പുറകിൽ ബാങ്കിന്‍റെ പ്രസിഡന്‍റും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമായ സുരേഷ് മമ്പറമ്പിലിന്‍റെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപണം. കേസിലെ പ്രതികളായ കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറിയും യുഡിഎഫ് വേലൂർ മണ്ഡലം ചെയർമാനുമായ പി.പി. രാമചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്‍റുമായ വി.ടി. ഉണ്ണികൃഷ്ണൻ എന്നിവരാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബോർഡുകൾക്ക് ഫ്രെയ്മുകൾ നിർമിക്കുന്നതിന് വേണ്ടിയാണ് വീഴാറായ അവസ്ഥയിലുള്ള തേക്ക്മരം മുറിച്ചത്. ഈ സമയത്ത് താൻ നാട്ടിലുണ്ടായിരുന്നില്ലെന്നും ജപ്തി നടപടിയുള്ള ഭൂമിയുടെ അതിർത്തി അറിയാതെയാണ് ഉണ്ണികൃഷ്ണൻ മരം മുറിച്ചതെന്നും രാമചന്ദ്രൻ പറഞ്ഞു.

സിപിഎമ്മുമായി രഹസ്യ ധാരണയുണ്ടാക്കി രമ്യ ഹരിദാസിനെ തോൽപ്പിക്കുവാൻ സുരേഷ് മമ്പറമ്പിൽ ശ്രമിച്ചിരുന്നു എന്നും സ്വന്തം മണ്ഡലമായ വേലൂരിൽ ഉൾപ്പടെ ബ്ലോക്കിലെ നാല് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൺവൻഷനുകളിൽ സുരേഷ് മമ്പറമ്പിൽ പങ്കെടുക്കാതിരുന്നത് ഇതിന് ഉദാഹരണമാണെന്നും പി.പി. രാമചന്ദ്രനും വി.ടി. ഉണ്ണികൃഷ്ണനും ആരോപിച്ചു.

2014ൽ താൻ വേലൂർ ബാങ്കിൽ നിന്ന് ലോണെടുത്ത 75 ലക്ഷം രൂപയിൽ നിന്ന് പ്രസിഡന്‍റായ സുരേഷ് മമ്പറമ്പിൽ പത്ത് ലക്ഷം രൂപ പലതവണയായി കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചിട്ടും തന്നിട്ടില്ല.

മണ്ഡലം പ്രസിഡന്‍റിനെ കൂട്ടിപ്പോയി പണം തിരികെ ചോദിച്ചതിലുള്ള വ്യക്തി വൈരാഗ്യത്തിലും , ബാങ്കിൽ ജീവനക്കാരനെ നിയമിക്കാൻ 25 ലക്ഷം രൂപ വാങ്ങാൻ തീരുമാനിച്ചതിനെതിരെ മണ്ഡലം കമ്മറ്റി ഡിസിസിയ്ക്ക് പരാതി നൽകുന്നത് തടയുന്നതിനും വേണ്ടിയാണ് സുരേഷ് മമ്പറമ്പിൽ തങ്ങളെ കേസിൽ കുടുക്കിയതെന്നും സംഭവത്തിൽ ഡിസിസിക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.