മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കാന്‌ ജില്ലാ കളക്ടറുടെ നിര്‌ദേശം
Friday, May 10, 2024 1:08 AM IST
പാലക്കാട്: വരുന്ന മൂന്നാഴ്ചകളില്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്രയുടെ നിര്‍ദ്ദേശം.

തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച് ഈമാസം 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം.

ഈമാസം 12 വരെ വേനല്‍ മഴയുടെ അഭാവം ജില്ലയില്‍ തുടരുകയാണെങ്കില്‍ മലമ്പുഴഡാം തുറക്കാന്‍ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. വനങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് ആവശ്യത്തിന് ജലലഭ്യത, വനമേഖലകളില്‍ ആര്‍ആര്‍ടികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അട്ടപ്പാടി, നെല്ലിയാമ്പതി, പാലക്കയം, ആനക്കല്ല് പോലുളള മഴ പെയ്താല്‍ ഒറ്റപ്പെട്ടു പോകുന്ന പ്രദേശങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

മഴയ്ക്കു മുന്‍പായി തന്നെ പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ എത്തിക്കാനാണ് നിർദേശം. മണ്ണിടിച്ചില്‍ കൂടുതലായുണ്ടാകുന്ന മണ്ണാര്‍ക്കാട്, ചിറ്റൂര്‍ താലൂക്ക് പ്രദേശങ്ങളില്‍ ക്യാന്പുകള്‍ സജ്ജീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി കണ്ടെത്തണം. സിവില്‍ സപ്ലൈസ് മുഖേന ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ മുന്‍കൂട്ടി നടപടിയെടുക്കണം.

ജലഅഥോറിറ്റി ജീവനക്കാര്‍ പൈപ്പ് ലൈനുകള്‍ ഓടകളുമായി ബന്ധപ്പെട്ട് പോകുന്നില്ലായെന്ന ഉറപ്പാക്കുകയും പൊട്ടിയ പൈപ്പുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ ആവശ്യമെങ്കില്‍ മുന്‍കൂട്ടി തന്നെ വൃത്തിയാക്കണം. ജൂണ്‍ ഒന്നുവരെ ജലസേചനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും ജലഅഥോറിറ്റിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തദ്ദേശസ്വയംഭരണ വകുപ്പ് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുമായി സംയോജിച്ച് കൊതുകുനശീകരണം ഉള്‍പ്പെടെ മഴക്കാലപൂര്‍വ്വശുചീകരണത്തില്‍ സമയോചിത ഇടപെടല്‍ നടത്തണം.

മാലിന്യകൂനകള്‍ കണ്ടെത്തുന്നപക്ഷം സമയോചിതമായി നീക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജ്യൂസ് ഷോപ്പുകളില്‍ ഉള്‍പ്പെടെ ജലപരിശോധന നടത്തണം. അതിഥി തൊഴിലാളികള്‍ക്കിടയിലും തോട്ടം മേഖലകളിലും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗത്തെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം ചേര്‍ന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന നടപടികള്‍ നിര്‍വഹിച്ച് 24 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പൊതുമരാമത്ത് വകുപ്പ് പൊട്ടിയ സ്ലാബുകളുടെ അറ്റകുറ്റപ്പണികള്‍ സമയോചിതമായി നടത്തണം. ഓടകള്‍ അടിയന്തിര പ്രാധാന്യത്തോടെ വൃത്തിയാക്കിയ ശേഷം പൊതുമരാമത്ത്- ദേശീയപാത അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണം. കെഎസ്ഇബി ബന്ധപ്പെട്ട പഞ്ചായത്ത്- മുനിസിപ്പാലിറ്റിയെ മുന്‍കൂട്ടി അറിയിച്ചുകൊണ്ട് അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റണമെന്നും നിർദേശിച്ചു.