"പുതുജീവൻ' തുണയായി; അബി ആസാമിലെ അമ്മയുടെ പക്കലേക്ക്
Friday, May 10, 2024 1:08 AM IST
അഗളി: പതിനാറാമത്തെ വയസിൽ തന്‍റെ വീട്ടുകാരെ നഷ്ടപ്പെട്ട അബി എന്ന ചെറുപ്പക്കാരൻ ഇന്ന് തന്‍റെ സ്വന്തം അമ്മയുടെ പക്കലേക്ക് തിരിച്ചുപോവുകയാണ്.

2012-ൽ ആസാമിൽനിന്നും കോയമ്പത്തൂരിലേക്ക് നാടുവിട്ടുപോന്ന അബി അവിടെ ഹോട്ടൽജോലികൾ ചെയ്യുകയും 2019 കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോവുകയുമുണ്ടായി.

ഇതിനിടെയാണ് പുതുജീവനിൽ എത്തിച്ചേരുന്നത്. ചെറുപുഷ്പസഭ സെന്‍റ് തോമസ് പ്രോവിൻസിന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി സുമനസുകളുടെ സഹായ സഹകരണത്തോടുകൂടി 2011 മുതൽ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന അഗതിമന്ദിരമാണ് പുതുജീവൻ.

അല്പം മാനസിക അസ്വസ്ഥതയും മറവിയുമുണ്ടായിരുന്ന അബിയെ കോട്ടത്തറ ഹോസ്പിറ്റലിൽനിന്നും ഡോ. പ്രഭുദാസും ഹെൽത്ത് ഇൻസ്‌പെക്ടർ കാളിസ്വാമിയും ചേർന്നു പുതുജീവനിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് കുറച്ചു നാളുകളുടെ പരിശ്രമഫലമായി അബിയിൽ നിന്നും വീടിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.

ഈവർഷം ആസാമിൽനിന്നും കരാർജോലിക്കായി അട്ടപ്പാടിയിൽ എത്തിച്ചേർന്ന ജോനാഥൻ എന്ന യുവാവിന്‍റെ സഹായത്തോടെയാണ് അബിയുടെ ബന്ധുക്കളെയും ഭവനത്തെയും കണ്ടുകിട്ടുവാൻ പുതുജീവൻ അധികാരികൾക്കു സാധ്യമായതെന്നു സ്ഥാപന ഡയറക്ടർ ഫാ. അഗസ്തി പാലത്താനത്ത് സിഎസ്ടി അറിയിച്ചു. തുളസീറാം ഗവർ- അപ്സരി ഗവർ ദന്പതികളുടെ മകനായ അബി തിരികെ യാത്രയാവുകയാണ്.

യാത്രയയപ്പ് സമ്മേളനത്തിൽ വാർഡ് മെംബർ സുനിൽ ജി. പുത്തൂർ അധ്യക്ഷനായി. പുതുജീവൻ ബർസാർ ഫാ. ജോസഫ്, ഡയറക്ടർ ഫാ. സോജൻ അബി പ്രസംഗിച്ചു. ശാന്തിഗ്രാം ആശ്രമ അംഗം ഫാ. ബെന്നി അക്കൂറ്റ് നന്ദി പറഞ്ഞു.