കുരുത്തിച്ചാലിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
Friday, May 10, 2024 11:26 PM IST
മണ്ണാർക്കാട്: കുന്തിപ്പുഴ കുരുത്തിച്ചാലിൽ വീണ്ടും അപകടം. ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. വളാഞ്ചേരി തോട്ടത്തിൽ ജേക്കബിന്റെ മകൻ രോഹൻ (22) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിനാസ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചാണ് രോഹനെ കരയ്ക്ക് എത്തിച്ചത്. തുടർന്ന് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സ നൽകിയെങ്കിലും വൈകുന്നേരം നാലരയോടെ മരിച്ചു. രാവിലെ ഏഴരയോടെ അട്ടപ്പാടിയിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഇരുവരും. അട്ടപ്പാടിയിലേക്ക് പോകുന്നതിനിടെ ഇവർ കുരുത്തിച്ചാലിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് അപകടം. വെല്ലൂരിൽ ബിബിഎക്ക് പഠിക്കുകയാണ് മരിച്ച റോഷൻ.