കാത്തിരിപ്പിനു വിരാമം, മമ്പാട് പുഴപ്പാലം താത്കാലികമായി തുറന്നു
Thursday, May 16, 2024 1:04 AM IST
വടക്കഞ്ചേരി: പുതുക്കിപ്പണിത കിഴക്കഞ്ചേരി കുണ്ടുകാട് - ഇളവംപാടം- ചിറ്റടി റോഡിൽ മമ്പാട് പുഴപ്പാലം ( പുന്നപ്പാടം കോസ്‌വേ) താത്കാലികമായി തുറന്നു.

ഇരുഭാഗത്തെ അപ്രോച്ച് റോഡുകളുടെ ടാറിംഗ് പണികൾ ഇനി പൂർത്തിയാക്കാനുണ്ട്. മംഗലംഡാം, പാലക്കുഴി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽനിന്നുള്ള വെള്ളമാണ് ഈ പുഴയിലൂടെ ഒഴുകുക.

വീതി കുറഞ്ഞതും ഉയരക്കുറവുമുള്ള പാലം പൂർണമായും പൊളിച്ചുനീക്കിയാണ് ഉയരം കൂട്ടി 11 മീറ്റർ വീതിയിൽ പുതിയപാലം നിർമിച്ചിട്ടുള്ളത്. പഴയ പാലത്തിനെക്കാൾ നാലുമീറ്റർ ഉയരവുമുണ്ട്.

കെ.ഡി. പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായി കിഫ്ബിയിൽനിന്നും ആറര കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്.

2022 മേയ് 10 ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. നിർമാണത്തിനിടെ പാലത്തിന്‍റെ ഒരു പില്ലർ തകർന്നു‌വീണ സംഭവമുണ്ടായിരുന്നു. മലപ്പുറത്തെ എബിഎം ഫോർ കൺസ്ട്രക‌്ഷൻ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്.

മഴക്കാലങ്ങളിൽ പാലം മുങ്ങി കിഴക്കഞ്ചേരി-രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നതു പതിവാണ്.

പാലം നിർമിക്കാനായി രണ്ടു വർഷമായി ബസുൾപ്പെടെയുള്ള വാഹനങ്ങൾ സെന്‍റ് ഫ്രാൻസിസ് സ്കൂൾ, പാളയംവഴിയാണ് പോയിരുന്നത്. എങ്കിലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ പാലം യഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാരെല്ലാം.