ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണത്തിൽ ഇറാന്‍റെ ആണവ പ്ലാന്‍റുകളിൽ വലിയ നാശമുണ്ടായെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇറേനിയൻ ആണവോർജ ഏജൻസി തിട്ടപ്പെടുത്തിവരുകയാണെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള ആണവചർച്ചകൾ ഇറാൻ പുനരാരംഭിക്കില്ലെന്നും അരാഗ്ചി വ്യക്തമാക്കി. വീണ്ടും ചർച്ചയാരംഭിക്കുന്നതിനുള്ള നീക്കങ്ങളില്ല. ജന ങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള തീരുമാനം സർക്കാർ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, ആക്രമണം മൂലം ആണവപദ്ധതികൾക്കു തടസമുണ്ടാകില്ലെന്നാണ് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് നേരത്തേ അവകാശപ്പെട്ടത്. ഇറാന്‍റെ ആണവപദ്ധതികൾ നശിപ്പിക്കാൻ അമേരിക്കയ്ക്കു കഴിഞ്ഞില്ലെന്നും ഖമനയ് കൂട്ടിച്ചേർത്തിരുന്നു.