വോട്ടിന് നോട്ട് ; തമിഴ്നാട്ടിൽ ബിജെപി സ്ഥാനാർഥിയുടെ കൂട്ടാളികളിൽനിന്നു പിടിച്ചെടുത്തത് നാലു കോടി
വോട്ടിന് നോട്ട് ; തമിഴ്നാട്ടിൽ  ബിജെപി സ്ഥാനാർഥിയുടെ  കൂട്ടാളികളിൽനിന്നു  പിടിച്ചെടുത്തത് നാലു  കോടി
Monday, April 8, 2024 4:02 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി സ്ഥാനാർഥിയുടെ കൂട്ടാളികളിൽനിന്നു നാല് കോടി രൂപ പിടിച്ചെടുത്തു. ബിജെപി തിരുനൽവേലി ലോക്സഭാ സ്ഥാനാർഥി നയ്നാർ നാഗേന്ദ്രന്‍റെ കൂട്ടാളികളായ മൂന്നുപേരിൽനിന്നാണു കള്ളപ്പണം പിടിച്ചെടുത്തത്.

വോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) അറിയിച്ചു. പ്രതികൾ എഗ്‌മോറിൽനിന്ന് തിരുനൽവേലിയിലേക്ക് ട്രെയിനിൽ വരികയായിരുന്നു.

താംബരത്തുവച്ച് ഫ്ലൈയിംഗ് സ്ക്വാഡ് ഇവരെ പരിശോധിച്ചപ്പോഴാണ് അനധികൃത പണം കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, നാഗേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് ഡിഎംകെ സിഇഒയെ സമീപിച്ചു. വോട്ടിനു പകരം നോട്ട് നൽകാൻ പദ്ധതിയിട്ടാണു നാഗേന്ദ്രൻ പണം കൊണ്ടുവന്നതെന്ന് ഡിഎംകെ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.


നാഗേന്ദ്രൻ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കോടികൾ വിവിധ രഹസ്യസ്ഥലങ്ങളിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. നാഗേന്ദ്രനുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും റെയ്ഡ് നടത്തണമെന്ന് ഡിഎംകെ ഓർഗനൈസേഷൻ സെക്രട്ടറി ആർ.എസ്. ഭാരതി, സിഇഒ സത്യബ്രത സാഹുവിനു നൽകിയ പരാതിൽ ആവശ്യപ്പെട്ടു. അതേസമയം, പിടിച്ചെടുത്ത പണവുമായി തനിക്കു ബന്ധമില്ലെന്നാണു നാഗേന്ദ്രന്‍റെ വിശദീകരണം. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.