576 കോടി സംഭാവനയെക്കുറിച്ച് അന്വേഷണമില്ല!
576 കോടി സംഭാവനയെക്കുറിച്ച് അന്വേഷണമില്ല!
Monday, April 8, 2024 4:02 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: നഷ്‌ടത്തിലുള്ളവ യും തീർത്തും ലാഭമില്ലാത്തവയുമായ 33 കന്പനികൾ ഇലക്‌ടറൽ ബോണ്ടിലൂടെ വൻതുക സംഭാവന നൽകിയത് കള്ളപ്പണം വെളുപ്പിക്കലാണെന്നും ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നും ആവശ്യം. ഈ 33 കന്പനികൾ ഇലക്‌ടറൽ ബോണ്ടുകളായി മൊത്തം സംഭാവന നൽകിയ 576.2 കോടി രൂപയിൽ 434.2 കോടി (ഏകദേശം 75%) ബിജെപിക്കാണു നൽകിയത്. സംശയത്തിലുള്ള 33 കന്പനികളുടെ മൊത്തം നഷ്‌ടം ഒരു ലക്ഷം കോടി രൂപയിലധികമാണ്.

ബിജെപിക്ക് 5,362 കോടി രൂപ ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയ 385 കന്പനികളിൽ 55 കന്പനികളും സ്വന്തം ലാഭവിഹിതത്തിന്‍റെ പരിധിക്കു മുകളിൽ നൽകിയതു വ്യക്തമായ അഴിമതിയും സാന്പത്തിക തിരിമറിയുമാണെന്നു റിപ്പോർട്ടുകളുണ്ട്. മൂന്നു വർഷങ്ങളിലെ അറ്റാദായത്തിന്‍റെ 7.5 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകാൻ പാടില്ലെന്ന നിയമം മറികടന്നാണ് 55 കന്പനികൾ ബോണ്ടുകളായി സംഭാവന നൽകിയത് എന്നതിന്‍റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നഷ്‌ടത്തിലായിട്ടും ശതകോടികൾ സംഭാവന നൽകിയ കന്പനികളുടെ ഫണ്ട് സ്രോതസുകൾ എന്താണെന്നുപോലും സർക്കാരും ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കാത്തത് ദുരൂഹമാണ്. ഈ കന്പനികൾ വൻകിട കന്പനികളുടെ ഷെൽ കന്പനികളായി പ്രവർത്തിച്ചതാകുമെന്നാണു സൂചന. നഷ്‌ടത്തിലുള്ള കന്പനികൾ കോടിക്കണക്കിനു രൂപ സംഭാവന നൽകിയിട്ടും ആദായനികുതി വകുപ്പും ഇഡിയും അന്വേഷിക്കാത്തതെന്ത് എന്നതു സംശയം വർധിപ്പിക്കുന്നു.


നിയമപരമായ 7.5 ശതമാനമെന്ന പരിധിക്കു മുകളിൽ വിവിധ കന്പനികൾ സംഭാവന നൽകിയവയിൽ 71% തുക ബിജെപിക്കു മാത്രം ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശരാശരി അറ്റാദായത്തിന്‍റെ 7.5 ശതമാനത്തിൽ കൂടുതൽ കോർപറേറ്റ് കന്പനികൾ സംഭാവന നൽകുന്നതിന് നിയമപരമായ വിലക്കുണ്ട്.

രാഷ്‌ട്രീയ പാർട്ടികൾക്കു പരിധിയില്ലാതെ സംഭാവന നൽകാൻ അനുവദിച്ചിരുന്ന 2013ലെ കന്പനി നിയമത്തിലെ 182 (1) വകുപ്പിലെ വ്യവസ്ഥ 2017ലെ ധനകാര്യ നിയമം ഇല്ലാതാക്കിയിരുന്നു. അറ്റാദായത്തിന്‍റെ ഏഴര ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നതിനുള്ള വ്യവസ്ഥ റദ്ദാക്കിയത് കഴിഞ്ഞ ഫെബ്രുവരി 15ലെ സുപ്രീംകോടതി വിധിയിലൂടെ ശരിവയ്ക്കുകയും ചെയ്തു. ഭരണഘടനയുടെ അനുച്ഛേദം 14ന് എതിരാണിതെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വരുമാനത്തിലേറെ തുക സംഭാവന നൽകിയ കന്പനികളുടെ ഫണ്ടിംഗും ക്രമക്കേടുകളും തുറന്നുകാട്ടേണ്ടിയിരുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ മൗനം പാലിക്കുന്നതും നോട്ടീസ് പോലും നൽകാത്തതും രാഷ്‌ട്രീയ ഇടപെടൽ മൂലമാണെന്നാണ് ആരോപണം. പണം വാങ്ങിയതിന്‍റെ തെളിവില്ലാതെ അരവിന്ദ് കേജരിവാളിനെ പോലും അറസ്റ്റ് ചെയ്തു ജയിലിലാക്കിയ ഇഡിയും സിബിഐയും ഇലക്‌ടറൽ ബോണ്ടുകളിലെ അഴിമതിയെക്കുറിച്ചും അനധികൃത പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കാൻ പോലും തയാറാകാത്തത് ദുരൂഹത കൂട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.