ബിജെപി നേതാവ്‌ പ്രഹ്ലാദ് ജോഷിക്കെതിരേ ലിംഗായത്ത് മ‌ഠാധിപതി മത്സരിക്കും
ബിജെപി നേതാവ്‌  പ്രഹ്ലാദ് ജോഷിക്കെതിരേ  ലിംഗായത്ത് മ‌ഠാധിപതി  മത്സരിക്കും
Tuesday, April 9, 2024 12:42 AM IST
ബംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച് പ്രമുഖ ലിംഗായത്ത് മഠാധിപതി.

ഷിരാഹട്ടി ഫക്കീറേശ്വർ മഠാധിപതി ഫക്കീറ ദിംഗലേശ്വർ സ്വാമിയാണു പ്രഹ്ലാദ് ജോഷിക്കെതിരേ ധർവാഡ് മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചത്.

വീരശൈവ-ലിംഗായത്ത് സമുദായത്തെ പ്രഹ്ലാദ് ജോഷി ഒതുക്കുകയാണെന്നും ലിംഗായത്ത് മഠങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഫക്കീറ ദിംഗലേശ്വർ സ്വാമി കുറ്റപ്പെടുത്തി. കോൺഗ്രസും ലിംഗായത്തുകളെ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രഹ്ലാദ് ജോഷിയെെ മത്സരിപ്പിക്കരുതെന്ന് ധർവാഡ് മേഖലയിലെ ലിംഗായത്ത് മഠാധിപതികൾ ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.


ഹുബ്ബള്ളിയിൽ മാർച്ച് 27നു യോഗം ചേർന്ന മഠാധിപതികൾ മാർച്ച് 31നകം തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ധർവാഡിലെ വോട്ടർമാരിൽ ലിംഗായത്തുകൾക്കാണ് ഭൂരിപക്ഷം. നാലു തവണ ഇവിടെനിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രഹ്ലാദ് ജോഷി ബ്രാഹ്മണ വിഭാഗക്കാരനാണ്.

കുറുബ, റെഡ്ഢി, അംബിഗ, ലംബാനി സമുദായക്കാർക്കു ബിജെപി ടിക്കറ്റ് നല്കിയിട്ടില്ലെന്ന് ഫക്കീറ ദിംഗലേശ്വർ സ്വാമി ചൂണ്ടിക്കാട്ടി. ‘ജനസംഖ്യയിൽ കുറഞ്ഞ സമുദായമാണു ബ്രാഹ്മണർ. ഈ വിഭാഗത്തിൽപ്പെട്ട പ്രഹ്ലാദ് ജോഷി, തേജസ്വി സൂര്യ, വിശ്വേശ്വര ഹെഗ്ഡെ കഗാരി എന്നിവർക്കുസീറ്റ് നല്കി’-ദിംഗലേശ്വർ സ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.