സർക്കാരിന്‍റെ സമയോചിത ഇടപെടൽ; മണിപ്പുരിനെ രക്ഷിച്ചെന്നു മോദി
സർക്കാരിന്‍റെ സമയോചിത ഇടപെടൽ; മണിപ്പുരിനെ രക്ഷിച്ചെന്നു മോദി
Tuesday, April 9, 2024 1:32 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിത ഇടപെടൽ മൂലം കലാപബാധിത മണിപ്പുരിലെ സ്ഥിതിഗതികളിൽ കാര്യമായ പുരോഗതി ഉണ്ടായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പുരിലെ സ്ഥിതിവിശേഷത്തെ ലോലമായി (സെൻസിറ്റീവ്) കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ആസാം ട്രിബ്യൂണ്‍ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മോദി വിശദീകരിച്ചു.

മണിപ്പുരിലെ സംഘർഷം പരിഹരിക്കുന്നതിനു ലഭ്യമായ മികച്ച വിഭവങ്ങളും ഭരണസംവിധാനവും വിനിയോഗിച്ചു. ഇതേക്കുറിച്ച് പാർലമെന്‍റിൽ സംസാരിച്ചു. സംഘർഷം മൂർച്ഛിച്ചിരുന്നപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിൽ താമസിച്ചാണ് പ്രശ്നപരിഹാരത്തിനായി എല്ലാ വിഭാഗങ്ങളുമായും പതിനഞ്ചിലേറെ കൂടിക്കാഴ്ചകൾ നടത്തിയത്.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രസർക്കാർ തുടർച്ചയായി പിന്തുണ നൽകി. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കായി ആശ്വാസ, പുനരധിവാസ നടപടികൾക്കായുള്ള സാന്പത്തിക പാക്കേജ് ഉൾപ്പെടെയാണു പരിഹാര നടപടികൾ ഏറ്റെടുത്തിരിക്കുന്നത്.

മണിപ്പുർ പ്രശ്നത്തിൽ മോദിയെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നല്ലോയെന്നും ഇതേക്കുറിച്ചു സംസാരിക്കാൻ താത്പര്യമുണ്ടോ എന്നുമുള്ള ചോദ്യത്തിനു നൽകിയ മറുപടിയിലാണു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ 2023 മേയ് മൂന്നിന് കലാപം തുടങ്ങിയശേഷം ഇന്നേവരെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാത്തതിനെക്കുറിച്ചോ, മണിപ്പുരിലെ 250-ലേറെ പള്ളികൾ വർഗീയ, വംശീയ കലാപകാരികൾ തകർത്തതിനെക്കുറിച്ചോ കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ബിജെപി സർക്കാരിനെതിരേ നടപടി എടുക്കാതിരുന്നതിനെക്കുറിച്ചോ മോദി വിശദീകരിച്ചില്ല.

സായുധ കലാപങ്ങളും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങളും തടയാൻ കർശന നടപടി സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പത്തു വർഷത്തിനിടെ 11 സമാധാന കരാറുകൾ ഒപ്പുവച്ചു. 2014നുശേഷം 9,500ലേറെ അനധികൃത കുടിയേറ്റക്കാർ കീഴടങ്ങി. മേഖലയിലെ സുരക്ഷയിൽ വലിയ പുരോഗതിയുണ്ടായി. അനധികൃത കുടിയേറ്റ സംഭവങ്ങളിൽ കഴിഞ്ഞ വർഷം 71 ശതമാനം കുറവുണ്ടായി.


ഇതേ കാലയളവിൽ സുരക്ഷാസൈനികരുടെ മരണത്തിൽ 60 ശതമാനവും സാധാരണ പൗരന്മാരുടെ മരണത്തിൽ 82 ശതമാനവും കുറവുണ്ടായെന്നും മോദി അവകാശപ്പെട്ടു. അരുണാചൽ പ്രദേശിൽ ചരിത്ര വികസനമാണുണ്ടായത്. മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തിയിലെ വേലികെട്ടൽ അടക്കം നിരവധി നടപടികളെടുത്തു.

വടക്കുകിഴക്കൻ മേഖലയിലേത് ഇന്ത്യയുടെ ഏറ്റവും വലിയ വിജയഗാഥയാണെന്ന് മോദി അവകാശപ്പെട്ടു. അനേക വർഷങ്ങളുടെ അവഗണനയ്ക്കുശേഷം ഉപേക്ഷിക്കപ്പെട്ട മേഖലയിൽനിന്നു ധാരാളിത്തത്തിന്‍റെ മേഖലയായി മാറ്റി. കോണ്‍ഗ്രസ് സർക്കാരുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടു ചിറ്റമ്മ നയം സ്വീകരിച്ചു.

അവർക്ക് വളരെ അകലെയായിരുന്നു വടക്കുകിഴക്ക്. അതിനാൽ വികസനത്തിനായി ശ്രമിച്ചില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി മാറ്റണമെന്നതു തന്‍റെ ഉറച്ച തീരുമാനമായിരുന്നു. പത്തു വർഷത്തിനുള്ളിൽ കിഴക്കുനിന്നുള്ള ഭാരതത്തിന്‍റെ കവാടമാക്കി മാറ്റാൻ കഴിഞ്ഞു.

70 തവണയെങ്കിലും താൻ വടക്കുകിഴക്കൻ മേഖല സന്ദർശിച്ചു. തനിക്കുമുന്പുള്ള പ്രധാനമന്ത്രിമാർ മൊത്തം സന്ദർശിച്ചതിനേക്കാൾ കൂടുതലാകുമിത്. 2015നുശേഷം 680 തവണ കേന്ദ്രമന്ത്രിമാർ ഇവിടെ സന്ദർശിച്ചു.

വടക്കുകിഴക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയെടുത്തു. ഭരണം ജനങ്ങളുടെ വീട്ടുപടിക്കലെത്തിച്ചു. ഡൽഹിയും വടക്കുകിഴക്കും തമ്മിൽ ഇന്ന് ദൂരമില്ല. ബോഗിബീൽ പാലം, ഭൂപൻ ഹസാരിക സേതു തുടങ്ങിയ പ്രധാന കണക്‌ടിവിറ്റി പദ്ധതികൾ നടപ്പാക്കി. 13,000 അടി ഉയരത്തിലുള്ള സെല തുരങ്കം ഉദ്ഘാടനം ചെയ്തു.

വടക്കുകിഴക്കൻ മേഖലയുടെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ 2014 മുതൽ 14,000 കോടി രൂപ ചെലവഴിച്ചു. 4,000ലേറെ സ്റ്റാർട്ടപ്പുകൾ ഇവിടെയാരംഭിച്ചു. പഴങ്ങളുടെ കയറ്റുമതി, ജൈവകൃഷി, എണ്ണപ്പനത്തോട്ടങ്ങൾ എന്നിവയിലൂടെ കൃഷി അഭിവൃദ്ധി പ്രാപിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.