പ്രാർഥനാ കൂട്ടായ്മയ്ക്ക് അനുമതി പിൻവലിച്ച് മധ്യപ്രദേശ്
പ്രാർഥനാ കൂട്ടായ്മയ്ക്ക് അനുമതി പിൻവലിച്ച് മധ്യപ്രദേശ്
Wednesday, April 10, 2024 12:29 AM IST
ഇൻഡോർ: ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഇൻഡോറിൽ‌ ക്രൈസ്തവ പ്രാർ‌ഥന കൂട്ടായ്മയ്ക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധമുയരുന്നു.

ചെന്നൈയിൽ‌നിന്നുള്ള ഡോ.പോൾ ദിനകരന്‍റെ നേതൃത്വത്തിൽ എണ്ണായിരത്തിലധികം പേർ പങ്കെടുക്കുമെന്നു കരുതിയിരുന്ന പരിപാടിക്കുള്ള അനുമതിയാണ് തെരഞ്ഞെടുപ്പ് ഓഫീസർമാർ പിൻവലിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രാർഥനായോഗത്തിന് അധികൃതർ നൽകിയിരുന്ന അനുമതി പിൻവലിക്കുകയാണെന്ന് ഇൻഡോറിലെ അസിസ്റ്റന്‍റ് തെരഞ്ഞെടുപ്പ് ഓഫീസർ അറിയിക്കുകയായിരുന്നു.


ഏതാനും ഹൈന്ദവസംഘടനകൾ പരാതിപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇവർ രേഖാമൂലം പരാതി നൽകിയതായും പറയപ്പെടുന്നു. ഇതേത്തുടർന്ന് ക്രമസമാധാനനിലയെക്കുറിച്ച് തൗക്ക്ഗഞ്ച് പോലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു.

ഹൈന്ദവവിശ്വാസികളെ മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്നതിനാണു കൺവൻഷനെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.