കത്തിപ്പടരാതെ കച്ചത്തീവ്
കത്തിപ്പടരാതെ കച്ചത്തീവ്
Wednesday, April 10, 2024 1:41 AM IST
ബിജോ മാത്യു

തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് അങ്കം മുറുകി. രാജ്യത്ത് ഒന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 19നു തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും വിധിയെഴുത്തു നടത്തും. ഡിഎംകെ നയിക്കുന്ന ഇന്ത്യാ മുന്നണി, അണ്ണാ ഡിഎംകെ മുന്നണി, ബിജെപി മുന്നണി എന്നിവയാണു മത്സരരംഗത്തെ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കൊണ്ടുവന്ന കച്ചത്തീവ് വിഷയം ആവിയായിപ്പോയ സ്ഥിതിയാണ്.

വിഷയം വൈകാരിക പ്രശ്നമാക്കി അവതരിപ്പിക്കാനായിരുന്നു ബിജെപി ശ്രമം. എന്നാൽ, മോദിക്കും ബിജെപിക്കും ചുട്ട മറുപടിയുമായി സ്റ്റാലിൻ രംഗത്തിറങ്ങി.

സീറ്റ് വിഭജനവും സ്ഥാനാർഥിപ്രഖ്യാപനവും ആദ്യമേ നടത്തി ഡിഎംകെ മുന്നണി പ്രചാരണത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു. അപശബ്ദങ്ങളോ തർക്കങ്ങളോ ഇല്ലാതെ ഡിഎംകെമുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് ഒന്പതിലും മത്സരിക്കുന്നു. സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ, മുസ്‌ലിം ലീഗ്, കൊങ്ങുനാട് മക്കൾ ദേശീയ കക്ഷി എന്നീ പാർട്ടികളാണു ഡിഎംകെ മുന്നണിയിലുള്ളത്. മുപ്പതിലേറെ സീറ്റുകളിൽ മത്സരിക്കാനുള്ള കരുത്തുണ്ടായിട്ടും ഡിഎംകെ പരമാവധി വിട്ടുവീഴ്ചയ്ക്കു തയാറായി. എതിരാളികൾക്ക് ഒരു പഴുതും നല്കാൻ സ്റ്റാലിൻ തയാറല്ലായിരുന്നു.

ജയസാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസിന്‍റെ ഏതാനും സീറ്റുകളും സിപിഎമ്മിന്‍റെ കോയന്പത്തൂരും ഡിഎംകെ ഏറ്റെടുത്ത് പകരം സീറ്റുകൾ നല്കി. ടി.ആർ. ബാലു, കനിമൊഴി , എ. രാജ, ദയാനിധി മാരൻ തുടങ്ങിയ പ്രമുഖർ ഇത്തവണയും ഡിഎംകെ ടിക്കറ്റിൽ മത്സരിക്കുന്നു.

സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസം ധനസഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കിയതു വോട്ടായി മാറുമെന്നാണു ഡിഎംകെയുടെ പ്രതീക്ഷ. സിഎഎ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എം.കെ. സ്റ്റാലിന്‍റെ ഉറച്ച ബിജെപിവിരുദ്ധ നിലപാട്. പാർട്ടിയുടെ സംഘടനാബലം. സഖ്യകക്ഷികളുടെ പൂർണ പിന്തുണ എന്നിവയാണു ഡിഎംകെയുടെ കരുത്ത്. അതേസമയം, കുടുംബാധിപത്യമെന്ന ആരോപണം, മന്ത്രി സെന്തിൽ ബാലാജിക്കെതിരേയുള്ള ഇഡി കേസ്, മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, തങ്കം തെന്നരശ് എന്നീ മന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണം എന്നിവ ഡിഎംകെയ്ക്കു വലിയ തലവേദനയാണ്.

ഭിന്നിച്ചു തളർന്ന് അണ്ണാ ഡിഎംകെ


എടപ്പാടി പളനിസ്വാമിയുടെ പൂർണ നിയന്ത്രണത്തിലായെങ്കിലും അണ്ണാ ഡിഎംകെ ഉൾപ്പാർട്ടി ഭിന്നത നേരിടുകയാണ്. ഒ. പനീർശെൽവത്തെ പുറത്താക്കിയതു തെക്കൻ ജില്ലകളിൽ പാർട്ടിയുടെ സാധ്യതകൾക്കു വിഘാതമാണ്. പളനിസ്വാമിയമല്ലാതെ മറ്റൊരു താരപ്രചാരകൻ അണ്ണാ ഡിഎംകെയ്ക്കില്ലെന്നതാണു വാസ്തവം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച പാർട്ടിയാണ് അണ്ണാ ഡിഎംകെ. അണ്ണാമലൈയുമായുള്ള ഭിന്നതയെത്തുടർന്നാണു ബിജെപി സഖ്യം അവസാനിപ്പിക്കാൻ അണ്ണാ ഡിഎംകെ തീരുമാനിച്ചത്. അകന്നുപോയ ന്യൂനപക്ഷ വോട്ടുകൾ തിരികെയെത്താൻ ഇതു ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. 32 മണ്ഡലങ്ങളിലാണ് അണ്ണാ ഡിഎംകെ ജനവിധി തേടുന്നത്.

അന്തരിച്ച നടൻ വിജയകാന്തിന്‍റെ ഡിഎംഡികെയാണ് അണ്ണാ ഡിഎംകെയുടെ പ്രധാന സഖ്യകക്ഷി. അഞ്ചു സീറ്റുകളിൽ ഡിഎംഡികെ മത്സരിക്കുന്നു. വിരുദുനഗറിൽ വിജയകാന്തിന്‍റെ മകൻ വിജയ് പ്രഭാകറാണ് ഡിഎംഡികെ സ്ഥാനാർഥി. പുതിയ തമിഴകം, എസ്ഡിപിഐ പാർട്ടികളും അണ്ണാ ഡിഎംകെ സഖ്യത്തിലുണ്ട്.


ഡിണ്ടിഗലിൽ എസ്ഡിപിഐ സ്ഥാനാർഥി അണ്ണാ ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കുന്നു. ജയലളിതയുടെ വേർപാടിനുശേഷം രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെയാണ് അണ്ണാ ഡിഎംകെ നേരിടുന്നത്. 2014ൽ ജയലളിതയുടെ നേതൃത്വത്തിൽ 37 സീറ്റു നേടിയ അണ്ണാ ഡിഎംകെ 2019ൽ വെറും ഒരു സീറ്റിലൊതുങ്ങി.

ഒ. പനീർശെൽവത്തിന്‍റെ മകൻ രവീന്ദ്രനാഥനാണ് അന്നു വിജയിച്ച ഏക അണ്ണാ ഡിഎംകെക്കാരൻ. സംസ്ഥാനത്തിന്‍റെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ അണ്ണാ ഡിഎംകെയ്ക്ക് ഇപ്പോഴും ശക്തിയുണ്ട്. പാർട്ടിയിൽ ഒറ്റപ്പെട്ട പനീർശെൽവം ബിജെപിമുന്നണിയിൽ അഭയം തേടി. ഇദ്ദേഹം രാമനാഥപുരത്ത് സ്വതന്ത്രനായി മത്സരിക്കുന്നു. തെക്കൻ ജില്ലകളിലാണു കോൺഗ്രസിനു വേരോട്ടമുള്ളതെങ്കിലും സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും പാർട്ടി മത്സരിക്കുന്നു. ഒന്പതു സീറ്റുകളിലും കോൺഗ്രസ് ഉറച്ച വിജയപ്രതീക്ഷയിലാണ്.

മോദിയെത്തിയത് ഏഴു തവണ

ദ്രാവിഡരാഷ്‌ട്രീയം നിയന്ത്രിക്കുന്ന തമിഴ്നാട്ടിൽ ശക്തമായ മുന്നേറ്റമാണു ബിജെപി ലക്ഷ്യമിടുന്നത്. പ്രമുഖരെത്തന്നെ പാർട്ടി രംഗത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിക്കുശേഷം ഏഴു തവണയാണു സംസ്ഥാനത്തെത്തിയത്. രാമനാഥപുരത്തോ കന്യാകുമാരിയിലോ മോദി സ്ഥാനാർഥിയാകുമെന്നു മുന്പു പ്രചാരണമുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയന്പത്തൂരിൽ ജനവിധി തേടുന്നു. മുൻ തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ(ചെന്നൈ സൗത്ത്), മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ(കന്യാകുമാരി), കേന്ദ്രമന്ത്രി എൽ. മുരുകൻ(നീലഗിരി) എന്നിവരാണു പ്രമുഖ ബിജെപി സ്ഥാനാർഥികൾ.

നടൻ ശരത്കുമാറിന്‍റെ അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചു. ശരത്കുമാറിന്‍റെ ഭാര്യയും പ്രശസ്ത നടിയുമായ രാധിക വിരുദുനഗറിൽ ബിജെപി സ്ഥാനാർഥിയാണ്. പിഎംകെയെ തങ്ങളുടെ പാളയത്തിലെത്തിക്കാനായതു വടക്കൻ തമിഴ്നാട്ടിൽ ബിജെപിക്കു നേട്ടമാണ്. കോയന്പത്തൂർ, കന്യാകുമാരി, സൗത്ത് ചെന്നൈ, പെരന്പലൂർ, വെല്ലൂർ, വിരുദുനഗർ, നീലഗിരി സീറ്റുകളിൽ ബിജെപി വിജയം പ്രതീക്ഷിക്കുന്നു. 23 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.

പത്തെണ്ണം പിഎംകെയ്ക്കു നല്കി. തമിഴ്മാനില കോൺഗ്രസ് മൂന്നു സീറ്റിലും ടി.ടി.വി. ദിനകരന്‍റെ അമ്മമക്കൾ മുന്നേറ്റ കക്ഷി രണ്ടിടത്തും മത്സരിക്കുന്നു. രാമനാഥപുരത്ത് സ്വതന്ത്രനായ ഒ. പനീർശെൽവത്തെ ബിജെപി പിന്തുണയ്ക്കുന്നു.

തമിഴ്നാടിനൊപ്പം നീങ്ങുന്ന പുതുച്ചേരി

തമിഴ്നാട് രാഷ്‌ട്രീയമാണ് എല്ലായ്പ്പോഴും പുതുച്ചേരിയിലും പ്രതിഫലിക്കുന്നത്. പുതുച്ചേരിയിൽ സിറ്റിംഗ് എംപി കോൺഗ്രസിലെ വൈദ്യലിംഗത്തെ നേരിടുന്നത് ബിജെപിയിലെ എ. നമശിവായമാണ്. മുൻ പിസിസി അധ്യക്ഷനായ നമശിവായം 2021 ജനുവരിയിലാണു ബിജെപിയിലെത്തിയത്.

രണ്ടു തവണ പുതുച്ചേരി മുഖ്യമന്ത്രിയായ ആളാണു വൈദ്യലിംഗം. പുതുച്ചേരിയിൽ ഒരുകാലത്ത് കോൺഗ്രസിന്‍റെ സർവാധിപത്യമായിരുന്നു. കോൺഗ്രസ് ദുർബലമായതോടെ എൻആർ കോൺഗ്രസ്, ബിജെപി കക്ഷികൾ ഈ കേന്ദ്രഭരണ പ്രദേശത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. ഡിഎംകെ, അണ്ണാ ഡിഎംകെ കക്ഷികൾ പിന്നാക്കം പോയി.

ലോക്സഭാ തെരഞ്ഞെടുപ്പ് 2019ലെ കക്ഷിനില

ആകെ സീറ്റ് 39
ഡിഎംകെ 24
കോൺഗ്രസ് 8
സിപിഐ 2
സിപിഎം 2
വിസികെ 1
മുസ്‌ലിം ലീഗ് 1
അണ്ണാ ഡിഎംകെ1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.