സ്ഥാനാർഥി എല്ലാ ജംഗമസ്വത്തും പരസ്യപ്പെടുത്തേണ്ടതില്ല: സുപ്രീംകോടതി
സ്ഥാനാർഥി എല്ലാ ജംഗമസ്വത്തും  പരസ്യപ്പെടുത്തേണ്ടതില്ല: സുപ്രീംകോടതി
Wednesday, April 10, 2024 2:27 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വലിയ അളവിലുള്ള സ്വത്തുക്കൾക്കപ്പുറം കൈമാറാൻ സാധിക്കുന്ന (ജംഗമ) സ്വത്തുക്കളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതില്ലെന്നു സുപ്രീംകോടതി. അരുണാചൽപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എംഎൽഎ കരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് ശരിവച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.

2019ൽ തെസു നിയോജകമണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കരിഖോ തെരഞ്ഞെടുപ്പ് പത്രികയിൽ സ്വത്തുവിവര കണക്കുകൾ തെറ്റായി കാണിച്ചുവെന്ന കാരണത്താൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പ്രതികരണം.

ഗോഹട്ടി ഹൈക്കോടതി തെരഞ്ഞെടുപ്പ് നേരത്തേ റദ്ദ് ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധിക്കില്ലെന്നും എംഎൽഎ സ്ഥാനത്തു തുടരാൻ കരിഖോയ്ക്ക് അവകാശമുണ്ടെന്നും ഗോഹട്ടി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റീസുമാരായ അനിരുദ്ധ് ബോസ്, സഞ്ജയ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചു വിധി പ്രസ്താവിച്ചത്. കരിഖോ തന്‍റെ ഭാര്യയുടെയും മകന്‍റെയും പേരിലുള്ള മൂന്നു വാഹനങ്ങളുടെ കാര്യം തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി സമർപ്പിച്ച സത്യവാങ്മൂലത്തിൽ നൽകിയില്ല എന്നാരോപിച്ചു തെസുവിലെ കോണ്‍ഗ്രസ് സ്ഥാനാർഥി നുനെയ് തയാങ് ഗോഹട്ടി ഹൈക്കോടതിയെ സമീപിക്കുകയും സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം ഉണ്ടെന്നു കാണിച്ച് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയുമായിരുന്നു.


എന്നാൽ, ഹൈക്കോടതിയുടെ ഈ വിധി തള്ളിക്കൊണ്ടാണ് ഇന്നലെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനാർഥിയുടെ മുഴുവൻ സ്വത്തിനെക്കുറിച്ചും വോട്ടർ അറിയേണ്ട കാര്യമില്ലെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്പ് സമ്മാനമായി മറ്റാർക്കെങ്കിലും നൽകുകയോ വിൽക്കുകയോ ചെയ്ത വസ്തുക്കൾ ഒരാളുടെ സന്പാദ്യമായി ആരോപിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമം അനുച്ഛേദം 123 (2) പ്രകാരം ഇതു സ്വത്ത് മറച്ചുവയ്ക്കലായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.