രാജീവ് ചന്ദ്രശേഖറുടെ സ്വത്തുവിവരം; പൊരുത്തക്കേട് അന്വേഷിക്കാൻ നിർദേശം
രാജീവ് ചന്ദ്രശേഖറുടെ സ്വത്തുവിവരം; പൊരുത്തക്കേട്  അന്വേഷിക്കാൻ  നിർദേശം
Wednesday, April 10, 2024 2:38 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊരുത്തക്കേട് ഉണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് (സിബിഡിടി) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

2021-22ൽ നികുതി നൽകേണ്ട വരുമാനമായി 680 രൂപ മാത്രം പ്രഖ്യാപിച്ച രാജീവിന്‍റെ സത്യവാങ്മൂലത്തിനെതിരേ കോണ്‍ഗ്രസ് നൽകിയ പരാതിയിലാണു നടപടി. തിരുവനന്തപുരത്തു മത്സരിക്കാൻ രാജീവ് നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചുവെന്നാണു പരാതി. എന്നാൽ, 2020 സാന്പത്തികവർഷത്തിൽ 17.5 ലക്ഷവും 2023ൽ 5.50 ലക്ഷം രൂപയും രാജീവ് വെളിപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ഓരോ സ്വത്തുക്കളെയും കുറിച്ച് അറിയാൻ വോട്ടർമാർക്ക് സന്പൂർണ അവകാശമില്ലെന്ന് സുപ്രീംകോടതി ഇന്നലെ നിരീക്ഷിച്ചതു രാജീവിന് തുണയായേക്കും. സ്ഥാനാർഥികളുടെയോ കുടുംബത്തിന്‍റെയോ ഉടമസ്ഥതയിലുള്ള ഗണ്യമായ മൂല്യമുള്ളതോ ആഡംബര ജീവിതശൈലി പ്രതിഫലിപ്പിക്കുന്നതോ അല്ലാത്ത ഓരോ ജംഗമസ്വത്തുക്കളും വെളിപ്പെടുത്തേണ്ടതില്ലെന്നാണു കോടതി വ്യക്തമാക്കിയത്.


രാജീവ് ചന്ദ്രശേഖറിന്‍റെ സത്യവാങ്മൂലത്തിൽ 2022-23 വർഷത്തെ നികുതിവിധേയമായ വരുമാനം 5,59,200 രൂപയായാണു വെളിപ്പെടുത്തിയത്. ബംഗളൂരു കോറമംഗലയിൽ കാർഷികേതര ഭൂമിയും മോട്ടോർസൈക്കിളും ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

വൻകിട വ്യവസായികൂടിയായ രാജീവിന്‍റെ സ്വത്തുക്കളും സ്വകാര്യ വിമാനവും നിരവധി ആഡംബര കാറുകളും അടക്കമുള്ളവയിൽ കൂടുതലും കുടുംബാംഗങ്ങളുടെയും ഓഹരി പങ്കാളിത്തമുള്ള വിവിധ കന്പനികളുടെയും പേരിലാണെന്ന് പറയുന്നു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നവർക്ക് നാമനിർദേശ പത്രികയോടൊപ്പം സ്വത്തുവിവരം സംബന്ധിച്ച ശരിയായ സത്യവാങ്മൂലം സമർപ്പിക്കാൻ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 എ വകുപ്പനുസരിച്ച് ബാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.