സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയെ നയിക്കാൻ വനിതാ നേതാവ് സൂസൻ ലേ. തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പീറ്റർ ഡട്ടണ്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

തുടർന്ന് പാർട്ടി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നു. ആംഗസ് ടെയ് ലറെ നാലു വോട്ടിനാണ് സൂസൻ പരാജയപ്പെടുത്തിയത്.


മേയ് മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ലിബറൽ പാർട്ടിക്കുണ്ടായത്. പ്രധാനമന്ത്രി ആന്തണി ആൽബനീസിന്‍റെ ലേബർ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി.