ഡി കോക്കും റബാദയും ഏറ്റുമുട്ടി
ഡി കോക്കും റബാദയും ഏറ്റുമുട്ടി
Saturday, October 12, 2019 12:10 AM IST
പൂന: പൂന ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റ്സ്മാന്മാർ ഒന്നൊന്നായി മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തളർന്നു. അതോടെ ഫീൽഡിൽ അവർ പരസ്പരം പോരടിക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചു.

ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാദയും വിക്കറ്റ് കീപ്പർ ക്വിന്‍റണ്‍ ഡി കോക്കും തമ്മിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കോഹ്‌ലി പ്രതിരോധിച്ച തന്‍റെ പന്ത് പിടിച്ചെടുത്ത് റബാദ വിക്കറ്റിനു പിന്നിലേക്ക് അല്പം ഉയർത്തി നല്കി. എന്നാൽ, പന്ത് പിടിക്കാൻ ഡി കോക്കിനു സാധിച്ചില്ല. അതോടെ കോഹ്‌ലി സിംഗിൾ എടുത്തു. അതിൽ പ്രകോപിതനായ റബാദ, ഡി കോക്കിനെ ചീത്തവിളിച്ചു. ഡി കോക്കും ദേഷ്യത്തോടെ പ്രതികരിച്ചതോടെ കളി കാര്യമാകുമെന്ന് തോന്നിച്ചു. ഇരുവരും തിരിഞ്ഞു നടന്നതോടെ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല.


എന്നാൽ, തൊട്ടടുത്ത ഓവറിൽ ഷോർട്ട് തേഡ്മാനിൽ ഫീൽഡ് ചെയ്യാനെത്തിയ റബാദയും ഡി കോക്കും വീണ്ടും വാക്കേറ്റത്തിലേർപ്പെട്ടു. സ്ലിപ്പിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി ഇടപെട്ടാണ് ഇരുവരെയും തണുപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.