Responses
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
പട്ടിണി കിടക്കുന്ന  കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
Thursday, August 31, 2023 10:23 PM IST
രാഷ്‌ട്രീയക്കാരുടെ മക്കൾ രാഷ്‌ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്‌ടറുടെ മക്കൾ ഡോക്‌ടർ, എൻജിനിയറുടെ മക്കൾ എൻജിനിയർ, പ്ലാന്‍ററുടെ മക്കൾ പ്ലാന്‍റർ, കൃഷിക്കാരുടെ മക്കൾ കൃഷിക്കാർ എന്നതായിരുന്നു രണ്ടു മൂന്ന് പതിറ്റാണ്ടു മുന്പു വരെ കേരളത്തിലെ സ്ഥിതി.

എന്നാൽ കൃഷിക്കാരുടെ മക്കൾ എന്തുകൊണ്ട് കൃഷിക്കാരനാകുന്നില്ല എന്ന് ഒരു സിനിമാക്കാരൻ പൊതുവേദിയിൽ പറഞ്ഞപ്പോൾ പലർക്കും പൊള്ളി. കർഷകർക്കുവേണ്ടി ഈ അവസാന സമയത്തെങ്കിലും ചിലരെങ്കിലും പൊതുവേദിയിൽ ചോദ്യങ്ങൾ ചോദിക്കാൻ തയാറായതിൽ നെൽകർഷകർ സന്തോഷിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളവരെന്ന് അഭിമാനിക്കുന്ന പലരും കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അറിയാതെ പോകുന്നു എന്നത് കേരളത്തിന് അപമാനകരമാണ്. ജയസൂര്യയുടെ ഒരു ചോദ്യത്തോടെ കർഷകർക്കു നല്കിയ നെല്ലുവിലയുടെ കണക്കുകളുമായി പലരും പുറത്തുവന്നിരിക്കുന്നു.

നെല്ലു സംഭരിക്കുന്നത് റേഷനിംഗ് സന്പ്രദായത്തിനുവേണ്ടിയാണ് എന്നതാണു പ്രധാന പ്രതിരോധം. ആണോ? കേരളത്തിൽ 20222023ൽ സംഭരിച്ചത് 7.31 ലക്ഷം ടൺ നെല്ലാണ് എന്നതാണ് ഔദ്യോഗിക രേഖ. 7.31 ലക്ഷം ടൺ നെല്ലിൽനിന്നും ഏറ്റവും കുറഞ്ഞത് 4.41 ലക്ഷം ടൺ അരി ഉത്പാദിപ്പിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ കേരളത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന അരി (4.41 ലക്ഷം ടൺ) കേരളത്തിലാണോ വിതരണം ചെയ്യുന്നത്. രുചിയും ഗുണമേന്മയുമുള്ള കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്‍റെ അരി റേഷനിംഗ് സന്പ്രദായം വഴി എവിടെ വിതരണം ചെയ്യുന്നു? ഏതെങ്കിലും ഒരു റേഷൻകടയിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന രുചിയും ഗുണമേന്മയുമുള്ള അരി വിതരണം ചെയ്യുന്നുണ്ടോ? കിലോയ്ക്ക് 55 രൂപയ്ക്ക് മുകളിൽ വില നല്കാതെ കമ്പോളത്തിൽനിന്നും കേരളത്തിൽ ഉത്പാദിപ്പിക്കുന്ന അരി വാങ്ങാൻ ആർക്കെങ്കിലും സാധിക്കുമോ? അങ്ങനെയെങ്കിൽ റേഷനിംഗ് സന്പ്രദായത്തിനുവേണ്ടിയാണ് കേരളത്തിൽനിന്ന് നെല്ല് സംഭരിക്കുന്നത് എന്നു പറയുന്നത് ശരിയാണോ? റേഷനിംഗിനുവേണ്ടി എന്നപേരിൽ സംഭരിക്കപ്പെടുന്ന നല്ല നെല്ലിന്‍റെ അരി ഉയർന്ന വിലയ്ക്ക് മറ്റാർക്കോ വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഗുണമേന്മ കുറഞ്ഞതും താരതമ്യേന കേരളത്തിൽ ഉത്പാദിപ്പിക്കുന്ന അരിയേക്കാൾ മോശമായതുമായ അരിയാണ് ഇവിടെ വിതരണം ചെയ്യപ്പെടുന്നത്. ഗുണമേന്മ പരിശോധന നടക്കാത്തതാണോ അതു നടത്താത്തതാണോ എന്ന് പൊതുസമൂഹം സംശയിക്കുന്നു.

2100 കോടി രൂപയാണ് ഇപ്പോഴത്തെ നിരക്കിൽ ഒരു വർഷം നെല്ലു സംഭരണത്തിനായി വേണ്ടിവരുന്നത്. ഇതിൽ 1500 കോടിയോളം തുക കേന്ദ്രവിഹിതവും കേവലം 600 കോടി രൂപയോളം സംസ്ഥാനവിഹിതവുമാണ്. സംസ്ഥാന സർ‌ക്കാർ നാടിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കായി നമ്മുടെ അടിസ്ഥാനവർഗമായ കർഷകർക്ക് ഈ 600 കോടി രൂപ മുൻകൂറായി അനുവദിക്കാനും ബാക്കി കേന്ദ്രവിഹിതം യഥാസമയം ലഭ്യമാക്കാനും സാധിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ നെല്ലുവിലയുടെ കാര്യത്തിൽ ഇപ്പോൾ നിലനില്ക്കുന്നുള്ളൂ എന്ന യാഥാർഥ്യം ബോധ്യപ്പെട്ടുള്ള ഒരു കൂട്ടായ നടപടിയാണ് കർഷകർക്ക് ആവശ്യം.

ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും നെൽകൃഷി നടത്തുകയും കേരളത്തിലെപ്പോലെതന്നെ നെല്ലു സംഭരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, കർഷകർ പല ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്നുണ്ടെങ്കിലും നെല്ലുവില യഥാസമയം കിട്ടാനായി സമരം നടത്തേണ്ടിവരുന്ന ഹതഭാഗ്യരായ നെൽകർഷകർ കേരളത്തിൽ മാത്രമേ ഉള്ളൂ. അത് എന്തുകൊണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ യാഥാർഥ്യങ്ങൾ ബോധ്യപ്പെടുന്ന കർഷകരല്ലാത്ത ചില ഒറ്റപ്പെട്ട പ്രമുഖർ ഇപ്പോൾ കർഷകരുടെ നിസഹായാവസ്ഥയിൽ അവർക്കുവേണ്ടി സംസാരിച്ചതിന്‍റെ പേരിൽ അവരെ വേർതിരിച്ചു കാണുന്നതിനു പകരം അവർ പറഞ്ഞതിലെ ന്യായം ബോധ്യപ്പെടുകയാണു വേണ്ടത്. നടപടിയാണു വേണ്ടത് അല്ലാതെ കണക്കുകൊണ്ടുള്ള കളികളല്ല കർഷകർക്കു വേണ്ടത്.

കടം വാങ്ങി കൃഷി ചെയ്ത് വീണ്ടും കടത്തിലായി നെല്ലിന്‍റെ വിലയ്ക്കുവേണ്ടി കാത്തിരിക്കുന്ന കർഷകന്‍റെ മക്കളെന്നല്ല പരിചയക്കാർപോലും കൃഷിയിലേക്കു വരില്ല എന്നതാണു സത്യം.

കുട്ടനാട്ടുകാരൻ