Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
Wednesday, February 28, 2024 12:08 AM IST
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതു ഭൂഖണ്ഡത്തിലാണ് കേരളത്തിന്റെ സ്ഥാനം? വനപാലകർ എന്ന പേരിൽ ലക്ഷങ്ങൾ ശന്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ജോലി എന്താണ്? വന്യജീവികളുടെ സംരക്ഷണം എന്ന ഒറ്റ ചുമതലയല്ലാതെ മനുഷ്യജീവികളെ വന്യമൃഗങ്ങളിൽനിന്നു സംരക്ഷിക്കേണ്ട ഉത്തരവാദിത്വമൊന്നും ഇക്കൂട്ടർക്കില്ലേ?
വയനാട്ടിൽ ഒരു പാവപ്പെട്ട മനുഷ്യജീവിതം അദ്ദേഹത്തിന്റെ വീടിനു സമീപത്തുവച്ചുതന്നെ കാട്ടാന ആക്രമിക്കുന്നതും ചവിട്ടിക്കൊല്ലുന്നതും കണ്ടിട്ടും ടിവി ചർച്ചയിൽ ഒരു സ്ത്രീ പറയുന്നതു കേട്ട് ഞെട്ടിപ്പോയി. വന്യജീവികളെ പ്രകോപിപ്പിച്ചിട്ടാണത്രെ അവ മനുഷ്യനെ ആക്രമിക്കുന്നതെന്ന്. വനത്തിനു സമീപം കപ്പയും കരിന്പുമൊക്കെ കൃഷി ചെയ്തിട്ടാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതെന്ന്. ശീതീകരിച്ച നഗരവസതികളിലിരുന്ന് വന്യമൃഗസംരക്ഷണം നടത്തുന്നവർക്കും മൃഗസ്നേഹികൾക്കും മനുഷ്യൻ എന്ന ജീവിക്ക് ജീവിക്കാനും ജീവനോപാധികൾ തേടാനും അവകാശമുണ്ടെന്നൊരു ചിന്തയേയില്ല.
ജീവിക്കാൻ നിവൃത്തിയില്ലാതെ വനമേഖലയോട് ചേർന്നുകിടക്കുന്ന കൃഷിഭൂമിപോലും ഉപേക്ഷിച്ച് മനുഷ്യർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന കാഴ്ച നാമിന്നു കാണുന്നു. ക്രമേണ അവിടങ്ങളിലേക്കും വനവിസ്തൃതി വ്യാപിക്കുന്നു. അതായത്, വന്യമൃഗങ്ങളുടെ വിഹാരമേഖലയും കൂടുതൽ വിസ്തൃതമാക്കുന്നു. അപകടം അതു മാത്രമല്ല, ആരും നിയന്ത്രിക്കാനില്ലാതെ മനുഷ്യർക്ക് സ്വയം പ്രതിരോധം തീർക്കാൻ നിയമപരമായി അനുമതിയില്ലാതെ, വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയുമാണ്. വനവിസ്തൃതി കൂടിയിട്ടുപോലും അതിനുൾക്കൊള്ളാൻ പറ്റാത്ത തോതിൽ മൃഗങ്ങളുടെ എണ്ണം പെരുകുന്നു.
കാട്ടാനകൾ നാട്ടിലിറങ്ങി വാഴയും തെങ്ങും മറ്റു വിളകളും തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുക മാത്രമല്ല, വീടുകളും കടകളും അടിച്ചുതകർത്ത് അതിലുള്ള വസ്തുക്കളും തിന്നുന്നു. ഇതെല്ലാം നിസാരമായി നോക്കിനിന്ന് നെടുവീർപ്പിടേണ്ട ഗതികേടിൽ മനുഷ്യജീവികളും. മയിലുകളും കുരങ്ങുകളും കൂട്ടത്തോടെ വന്നിറങ്ങി കപ്പയും കാച്ചിലും തെങ്ങും തേങ്ങയും കരിക്കും ഒക്കെ നശിപ്പിക്കുന്നു. വളർത്തുമൃങ്ങളെ അവയുടെ കൂടു തകർത്ത് കൊന്നുതിന്നാൻ കടുവയും പുലിയും കരടിയും. മനുഷ്യർക്ക് സ്വയം പ്രതിരേധിക്കാൻ ഒരു മാർഗവുമില്ലാത്ത ഗതികേട്. വിഷപ്പാന്പിനെപ്പോലും കൊന്നാൽ മനുഷ്യൻ അഴിക്കുള്ളിലാകുന്ന അവസ്ഥാവിശേഷം.
അതേസമയം, വിദേശരാജ്യങ്ങളിലൊക്കെ സ്ഥിതി എത്ര വ്യത്യസ്തമാണ്! പല അമേരിക്കൻ സംസ്ഥാനങ്ങളിലും (ഉദാഹണം: മെയ്ൻ, ന്യൂഹാംപ്ഷൻ, വെർമോണ്ട്) വന്യജീവിപ്പെരുപ്പം നിയന്ത്രിക്കാൻ കൃത്യമായ മാനദണ്ഡങ്ങളോടെ നടപടികൾ സ്വീകരിക്കാറുണ്ട്. മൂസ് എന്ന കാട്ടുമൃഗങ്ങളും മാനും നിയന്ത്രണാതീതമായി പെരുകുന്ന സമയങ്ങളിൽ മൂസ് ഹണ്ടിംഗിനും ഡിയർ ഹണ്ടിംഗിനും പെർമിറ്റ് നൽകാറുണ്ട്. ഇതുകൊണ്ടുദ്ദേശിക്കുന്നത് കാട്ടുമൃഗങ്ങളുടെ എണ്ണം ഒരു നിശ്ചിത തോതിൽ പിടിച്ചുനിർത്തുക എന്നതാണ്. ഒരു കാലത്ത് ഓസ്ട്രേലിയയിൽ മുയലുകളും ഒരു പരിധിയില്ലാതെ പെരുകിയപ്പോൾ ഇഷ്ടംപോലെ അവയെ വേട്ടയാടാൻ മനുഷ്യരെ അനുവദിച്ചിരുന്നു. വിദേശങ്ങളിലേക്ക് വിനോദയാത്ര പോകുന്ന നമ്മുടെ ഭരണാധികാരികൾ ഇതൊക്കെയൊന്നു കണ്ട് മനസിലാക്കി പോന്നാൽ നന്നായിരിക്കും.!
വന്യമൃഗങ്ങൾ വനത്തിൽ സുരക്ഷിതരായി ജീവിക്കട്ടെ. വനം വിട്ട് ജനവാസമേഖലകളിലേക്ക് അവ കടന്നുവരാതെ നോക്കാനുള്ള ഉത്തരവാദിത്വം വനപാലകർക്കുണ്ടായിരിക്കണം. അതിനുവേണ്ടി വനാതിർത്തികളിൽ കിടങ്ങുകളോ വൈദ്യുതി വേലികളോ നിർമിക്കട്ടെ. ഇതൊക്കെ നശിപ്പിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവിതം ദുഃസഹമാക്കിയാൽ അവയെ വെടിവച്ച് കൊല്ലുകതന്നെ വേണം. മാത്രമല്ല, പാശ്ചാത്യരജങ്ങളിൽ ചെയ്യുന്നതുപോലെ കണക്കറ്റു പെരുകുന്നവയുടെ എണ്ണം നിയന്ത്രിക്കാൻ ഒരു പരിധിവരെ നായാട്ടും അനുവദിക്കണം.
അടുത്തനാളുകളിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വയനാട്ടിലെ അജീഷിനും പോളിനും മൂന്നാറിലെ മണികണ്ഠനും കണ്ണീർ പ്രണാമം. 2016 മുതൽ ഇന്നലെ വരെ വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 910 നിർഭാഗ്യരുടെ സ്വന്തക്കാരുടെ കണ്ണനീർ ഭരണത്തിലിരിക്കുന്നവരുടെ കണ്ണു തുറപ്പിക്കുമോ? നിയമങ്ങൾ കാലോചിതമായി മാറട്ടെ. മനുഷ്യജീവന് മൃഗങ്ങളുടെ ജീവന്റെയത്രയെങ്കിലും വില കല്പിക്കുന്ന ഒരു സംസ്കാരം ഉടലെടുക്കട്ടെ.
കൊച്ചുത്രേസ്യാമ്മ മുറികല്ലേൽ, പാലാ
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.