Responses
അതിഥിസത്കാരത്തിന്‍റെ സുവർണകാലം
Thursday, March 21, 2024 12:21 AM IST
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധാരം. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ഏബ്രഹാം ലിങ്കൺ ജനാധിപത്യത്തിനു നല്കിയ നിർവചനം കൊച്ചുകുട്ടികൾക്കു പോലുമറിയാം.

പക്ഷെ, അതറിയാത്തത് ഒരു കൂട്ടർ മാത്രം; നമ്മുടെ രാഷ്‌ട്രീയക്കാർ. അവർ വേറിട്ടൊരു നിർവചനമാണ് ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. അതിങ്ങനെ വായിക്കാം. “രാഷ്‌ട്രീയക്കാർക്കുവേണ്ടി രാഷ്‌ട്രീയക്കാരാൽ നടത്തപ്പെടുന്ന രാഷ്‌ട്രീയക്കാരുടെ ഭരണമാമാങ്കം.’’

ജനത്തിന് വേണ്ടുവോളം വാഗ്ദാനങ്ങൾ നല്കി ഭരണത്തിലെത്തിയവർ ഭരണസംവിധാനത്തിന്‍റെ അകത്തളങ്ങളിൽ സുഖലോലുപരായി, ജനങ്ങൾക്കു കൊടുത്ത വാഗ്ദാനങ്ങൾ പാടേ മറന്ന് തങ്ങൾക്കും തങ്ങളുടെ ശിങ്കിടികൾക്കുമായി നടത്തുന്ന രാഷ്‌ട്രീയക്കാരുടെ ഭരണം. അത്താഴപ്പട്ടിണിക്കാരും ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്നവരുമൊക്കെ രാഷ്‌ട്രീയ വ്യവസായം നടത്തി, അല്ലെങ്കിൽ വ്യവസായികളുടെ പാരിതോഷികം കൈപ്പറ്റി കോടീശ്വരന്മാരായി മാറുന്ന മായാജാലം.

ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്‍റായിരിക്കെ മകന്‍റെ ചികിത്സയ്ക്കായി സ്വന്തം വീടുപോലും വിറ്റ് പണമുണ്ടാക്കാൻ ശ്രമിച്ച സംഭവം ‘ദീപിക’യുടെ എഡിറ്റോറിയലിൽ വായിച്ചത് പലരും ഓർമിക്കുമല്ലോ. ഇവിടുത്തെ ഭരണക്കാർക്കാണെങ്കിൽ നിസാര രോഗങ്ങൾക്കുപോലും ഖജനാവിലെ, അതായത് ജനത്തിന്‍റെ കാശെടുത്ത് കുടുംബ, സിൽബന്ധികൾ സമേതം അമേരിക്കയിൽ പോയി ചികിത്സിച്ചാലേ ആശ്വാസമാകൂ. കേരളത്തിലെ ആരോഗ്യപരിപാലന സംവിധാനം ലോകത്തിലെതന്നെ ഏറ്റവും മികച്ചതാണെന്നു കൊട്ടിഘോഷിക്കുന്നവരാണ് ഇതു ചെയ്യുന്നതെന്നോർക്കണം.

വിനോദത്തിനായി പശുവിനെ വളർത്തുകയും അതിന്‍റെ പാലനത്തിനായി 40 ലക്ഷം മുടക്കി തൊഴുത്ത് നിർമിക്കുകയും മന്ത്രിമാർക്ക് ഒരുമിച്ച് കേരളം കാണാൻ വാങ്ങിയ ബസിൽ നിലത്തുനിന്ന് കയറാനായി ലിഫ്റ്റ് പിടിപ്പിക്കുകയും ചെയ്യുന്നവർ കണ്ടില്ലെന്നു നടിക്കുന്ന ഒരു വിഭാഗം കേരളത്തിൽ ഇന്നുമുണ്ട്. വാഗ്ദാനങ്ങൾ വാരിക്കോരി നല്കി വോട്ട് മേടിച്ചിട്ട് കബളിപ്പിക്കപ്പെടുന്ന ഒരു കൂട്ടർ. സ്വന്തമായി ഒരു പശുവിനെ വളർത്തി അതിന്‍റെ പാൽ സ്വന്തം കുഞ്ഞുങ്ങൾക്കു കുടിക്കാൻ നല്കാൻ പാങ്ങില്ലാത്തവർ. വാഗ്ദാനമനുസരിച്ചുള്ള സാമൂഹിക ക്ഷേമപെൻഷനെങ്കിലും കിട്ടിയിരുന്നെങ്കിൽ മരുന്നുകടയിലെ കടം വീട്ടാമായിരുന്നുവെന്നും സ്വന്തം കുഞ്ഞിന് ഇത്തിരി പാൽ മുടങ്ങാതെ കൊടുക്കാമായിരുന്നല്ലോ എന്നും സങ്കടപ്പെടുന്നവർ.

പാവങ്ങളുടെ വിശപ്പും ദൈന്യതയും പണ്ടേ മറന്നവർക്ക് അതിഥിസത്കാരത്തിന് 66 ലക്ഷം മുടക്കാൻ ഒരു മടിയുമില്ല. പിന്നെ ഗവർണർ എന്തിനു മടിക്കണം. സത്കാരത്തിനു മന്ത്രിസഭ അനുവദിച്ച തുക തീർന്നെന്നു പറഞ്ഞ് കൂടുതൽ ആവശ്യപ്പെട്ട അദ്ദേഹത്തിനും കൊടുത്തു 20 ലക്ഷം. സ്പീക്കർക്ക് വിദേശമൊന്നു കറങ്ങി കണ്ടുവരാനായി കൊടുത്തു ഒന്പതര ലക്ഷം. സാധാരണക്കാരന്‍റെ കൈയിൽനിന്ന് ‘സെസ്’ എന്ന പേരിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വച്ചും ഭൂമി കൈമാറ്റത്തിനും മറ്റും കണക്കില്ലാതെ ഫീസ് ഈടാക്കിയും കുന്നുകൂട്ടുന്ന തുകയാണ് ഇവർ ഇങ്ങനെ ധൂർത്തടിക്കുന്നതെന്നോർക്കണം.

ഭരണത്തിലിരിക്കുന്നവരുടെ അഴിമതി കണ്ടുപിടിക്കാനും മന്ത്രിമാരെ വരെ ശിക്ഷിക്കാനും അധികാരമുണ്ടായിരുന്ന ലോകായുക്തയുടെ ചിറകരിഞ്ഞ് അധികാരമെല്ലാം മന്ത്രിസഭതന്നെ ഏറ്റെടുത്തതും എന്തിനായിരുന്നുവെന്നു വ്യക്തമല്ലേ. കള്ളൻ ഒരു മോഷണവസ്തു എവിടെയെങ്കിലും ഒളിച്ചുവച്ചിരുന്നാൽ അതു കണ്ടുപിടിക്കാൻ കള്ളനെത്തന്നെയോ അവന്‍റെ കൂട്ടാളികളെയോ ചുമതലപ്പെടുത്തുന്നതുപോലയല്ലേ ഇത്.

നമ്മുടെ ജനാധിപത്യത്തെ ഏതാണ്ടിങ്ങനെ വിശേഷിപ്പിക്കാം അധ്വാനിക്കുന്നവന്‍റെയും ഭാരം ചുമക്കുന്നവന്‍റെയും കണ്ണീരിലും വിയർപ്പിലും തങ്ങളുടെ സ്വാർഥത കുഴച്ച് ഉണ്ടാക്കിയെടുക്കുന്ന ഇഷ്ടികകൊണ്ട് മണിമാളിക പണിത് അതിലിരുന്ന് അതേ പാവങ്ങളെ നോക്കിച്ചിരിക്കുന്നവരുടെ ഭരണം!

ജോ മുറികല്ലേൽ