Responses
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
Wednesday, November 15, 2023 2:00 AM IST
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട്ടേണ്ട ഗതികേടിലാണ്. സന്പന്ന രാഷ്‌ട്രങ്ങളിലെ ഭരണത്തലവന്മാർ വരുന്പോൾ ജനങ്ങൾ പുഴുക്കളെപ്പോലെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നത് കാണാതിരിക്കുന്നതിനാണ് കോട്ട കെട്ടിപ്പൊക്കിയത്. ജി20 സമ്മേളനകാലത്ത് ഡൽഹി വൃത്തിയുള്ള നഗരമാണെന്ന ചിത്രം രചിക്കാൻകൂടിയാണ് അധികൃതർ ശ്രമിച്ചത്. നിർഭാഗ്യകരമെന്നു പറയട്ടെ ഡിജിറ്റൽ യുഗത്തിൽ ഇക്കാര്യം നിമിഷനേരംകൊണ്ട് ലോകം മുഴുവൻ പ്രചരിക്കുമെന്ന കാര്യം ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അറിയാതെപോയി. ഉയരത്തിൽ മതിൽ നിർമിച്ചതുകൊണ്ട് ചേരിപ്രദേശം ഇല്ലാതാകുന്നില്ല. ആയിരക്കണക്കിനു വരുന്ന പട്ടിണിപ്പാവങ്ങളെയും അവർ അനുഭവിക്കുന്ന ദയനീയ സാഹചര്യത്തെയും തത്കാലത്തേക്ക് മറച്ചുവയ്ക്കാമെന്നു മാത്രം.

രാഷ്‌ട്രീയസ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിടുന്പോഴും നമ്മുടെ രാജ്യത്തിന്‍റെ യഥാർഥ ചിത്രം ദയനീയമാണ്. ലോകരാഷ്‌ട്രങ്ങളെ വെല്ലുവിളിക്കാൻ ശേഷിയുള്ള ബഹിരാകാശ ശക്തിയും സൈനികശക്തിയുമുള്ള രാജ്യമായി ഇന്ത്യ മാറിയെങ്കിലും മൊത്തം ജനസംഖ്യയായ 142 കോടിയുടെ മൂന്നിലൊന്നായ 47 കോടി നരകജീവിതം നയിക്കുന്നവരാണ്. മൊത്തം സന്പത്തിന്‍റെ സിംഹഭാഗവും ഏതാനും ചില കുടുംബങ്ങളുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നു. ഭൂമിയുടെ അവകാശവും ഏതാണ്ട് ഇതേ സ്ഥിതിയിൽത്തന്നെ. അതുകൊണ്ടാണല്ലോ ഭൂരഹിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.

മൂവായിരത്തഞ്ഞൂറു കോടി രൂപ ചെലവഴിച്ചു നിർമിച്ച പട്ടേൽ പ്രതിമയ്ക്കു സമീപത്താണ് 2500 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശം. പ്രതിമ സ്ഥാപിക്കാൻ വിനിയോഗിച്ച തുക പാർപ്പിടസമുച്ചയങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ അന്പതുകോടി രൂപ ചെലവുചെയ്ത് മതിൽ കെട്ടി ചേരിപ്രദേശത്തെ മറയ്ക്കേണ്ട സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

മഹാരാഷ്‌ട്രയിൽ ശിവജി പ്രതിമ സ്ഥാപിക്കാൻ ചെലവായതു മൂവായിരം കോടി രൂപ. പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ആവശ്യത്തിനായി 8000 കോടി രൂപ നൽകിയാണ് രണ്ടു ബോയിംഗ് വിമാനങ്ങൾ വാങ്ങിയത്. പുതിയ പാർലമെന്‍റ് മന്ദിരം സ്ഥാപിക്കാൻ വിനിയോഗിച്ചത് ആയിരംകോടി രൂപ. പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ചെലവഴിച്ചത് 517 കോടി രൂപ. ധൂർത്തടിച്ച തുകയുടെ ഒരു ചെറിയ ഭാഗം വിനിയോഗിച്ചിരുന്നെങ്കിൽ രാജ്യത്തെ എല്ലാ ചേരികളും ചുവന്ന തെരുവുകളും നമുക്ക് നിഷ്പ്രയാസം തുടച്ചുനീക്കാമായിരുന്നു.
വികസന സങ്കല്പങ്ങൾക്ക് ഇന്നും ശരിയായ ദിശാബോധമില്ലെന്നു തുറന്നു പറയേണ്ടിയിരിക്കുന്നു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ഇതുതന്നെയാണ് അവസ്ഥ. വിഭവശേഷിയിൽ നമ്മളെക്കാൾ പിന്നിലുള്ള ചില രാജ്യങ്ങളിൽ ഇവിടത്തെക്കാൾ മികച്ച ജീവിതനിലവാരമുണ്ട്. വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടും മനോഭാവവും മാറാത്ത കാലത്തോളം നമുക്ക് മുന്നോട്ടുപോകാനാവില്ല.

വികസനത്തെക്കുറിച്ച് വാനോളം നാം പുകഴ്ത്തുന്പോൾ, വികസനത്തിന്‍റെ പേരിൽ കുടിയിറക്കപ്പെട്ട ഹതഭാഗ്യരെക്കുറിച്ച് ആരും തിരക്കാറില്ലെന്നു മാത്രമല്ല അവരെ തമസ്കരിക്കുകയാണു പതിവ്. രാജ്യം വൻ വ്യവസായകുതിപ്പ് നടത്തുന്പോൾ ജീവിക്കാൻ നിവൃത്തിയില്ലാത്ത നൂറുകണക്കിനു സ്ത്രീകളാണ് മുംബൈയിലെ ചുവന്നതെരുവ് എന്നറിയപ്പെടുന്ന കാമാത്തിപ്പുരയിലും കൊൽക്കത്തയിലെ സോണാഗച്ചിയിലും ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലുമായി വ്യഭിചാരം നടത്തുന്നത്. ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ കണക്കുപ്രകാരം എട്ടുലക്ഷം പേരാണ് ചുവന്നതെരുവുകളിലെ നരകത്തിൽ കഴിയുന്നത്. ഇതു രാജ്യത്തിന് തീരാക്കളങ്കമാണ്. ഭരണവർഗത്തിന്‍റെ സുഖലോലുപതയ്ക്കുവേണ്ടി കത്തിച്ചുകളയുന്ന കോടികളുടെ ഒരു ചെറിയ അംശം മാത്രം മതിയാകും ഈ നിർഭാഗ്യവതികളെ രക്ഷപ്പെടുത്താൻ.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സുഖമായി ജീവിക്കാനുള്ള സന്പത്ത് ഇവിടെയുണ്ട്. സുഖലോലുപതയിൽ കഴിയുന്ന അതിസന്പന്നരുടെ സ്വത്തിനു പരിധി നിശ്ചയിക്കേണ്ട കാലം അതിക്രമിച്ചു. ഈ നടപടിയിലൂടെ മാത്രമേ ദരിദ്രരില്ലാത്ത ഇന്ത്യ എന്ന ആശയം ഫലപ്രാപ്തിയിലെത്തിക്കാനാവൂ.

രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ വീക്ഷണത്തിൽ ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുന്നതാണ് വികസനം. നാട് ഭരിച്ച സർക്കാരുകളുടെ വികലമായ വികസനത്തിന്‍റെ ഫലമായി ഗ്രാമങ്ങളിൽനിന്ന് പട്ടണങ്ങളിലേക്കു തൊഴിൽ തേടി ജനങ്ങളുടെ ഒഴുക്കുണ്ടായതോടുകൂടിയാണ് പട്ടണങ്ങളിൽ ചേരികൾ പെരുകിയത്.

2014 മുതൽ പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുള്ളചില ലക്ഷ്യങ്ങളാണ് എല്ലാവർക്കും പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, ശുചിമുറി, കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയവ. വലിയ ലക്ഷ്യത്തിലേക്കു നാം എത്ര അടുത്തെത്തിയെന്ന് അറിയേണ്ടതുണ്ട്. വികസനത്തിന്‍റെ സദ്ഫലങ്ങൾ സമൂഹത്തിലെ താഴേക്കിടയിലുള്ള പതിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കൈകളിലേക്ക് എത്തുന്പോൾ മാത്രമാണ് യഥാർഥ വികസനം കൈവരിക്കുകയെന്നത് നാട് ഭരിക്കുന്നവർ ഇനി എന്നാണാവോ മനസിലാക്കുന്നത്.

രഞ്ജിത് ചാക്കോ, തിരുവനന്തപുരം