Responses
സാധാരണക്കാർ നരകയാതനയിൽ
സാധാരണക്കാർ നരകയാതനയിൽ
Monday, November 6, 2023 10:42 PM IST
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തിക പ്രതിസന്ധിയിലാണ്. തൊഴിലില്ല, വരുമാനമില്ല, പെൻഷനുകളില്ല. ഇവരെ അന്വേഷിക്കാനോ പരിഹാരമാർഗങ്ങൾക്കോ സമൂഹത്തിൽ ആരുമില്ല.
അഥവാ മനസിലാക്കുന്നവർ ഒന്നും കാണാത്ത മട്ടിൽ കണ്ണടച്ച് ഇരുട്ടാക്കുന്നു. അതിരൂക്ഷമാണ് ഇവരുടെ സാന്പത്തിക പ്രതിസന്ധി. വോട്ടു വാങ്ങി ജയിച്ചുകഴിഞ്ഞാൽ പിന്നെ അവരെ രാഷ്‌ട്രീയക്കാർക്കും വേണ്ട. കേന്ദ്രസംസ്ഥാന സർക്കാരുകൾ കുറെയൊക്കെ വികസനങ്ങൾ ചെയ്തു എന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നുണ്ട്. പക്ഷേ, അതുകണ്ടൊന്നും താഴേക്കിടയിലുള്ള സാധാരണക്കാരന് ജീവിക്കാനാവുന്നില്ല എന്നുള്ളതാണ് യാഥാർഥ‍്യം.

തൊഴിലില്ലായ്മ, നിത്യോപയോഗ സാധനങ്ങളുടെയും പാചക വാതകമടക്കമുള്ള ഇന്ധനങ്ങളുടെയും വില വർധന അതിരൂക്ഷമാണ്. രോഗാവസ്ഥയിലാകുന്നവർ താങ്ങാനാവാത്ത ചികിത്സാച്ചെലവിൽ തകർന്നടിയുന്നു. അതിനിടെ നികുതികളിലുണ്ടാകുന്ന വർധനയും വൈദ‍്യുതി ചാർജ് കൂടുന്നതുമെല്ലാം സാധാരണക്കാരുടെ ദുരിതം പതിന്മടങ്ങാക്കുന്നു. കാർഷിക മേഖലയുടെ തകർച്ച നാടിനെയൊന്നാകെയാണ് ഗുരുതരമായി ബാധിക്കുന്നത്.

കേന്ദ്രസർക്കാരിന്‍റെ നോട്ട് പിൻവലിക്കലിന്‍റെ കെടുതികൾ ഇപ്പോഴും തുടരുന്നുണ്ട്. എല്ലാ മേഖലകളിലെയും തകർച്ചയ്ക്കാണ് അതു വഴിവച്ചത്. തുടർന്നാണ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുണ്ടായത്. ആശുപത്രികളിൽ മുന്പത്തേക്കാൾ രോഗികളുടെ പരക്കംപാച്ചിൽ വർധിച്ചിരിക്കുകയാണ്.

സാധാരണ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രാജ്യത്തെ ദൃശ്യപത്രമാധ്യമങ്ങളിൽ പോലും വർത്തകളോ ചർച്ചകളോ കാണാനില്ല. ചീഞ്ഞളിഞ്ഞ രാഷ്‌ട്രീയ വാർത്തകൾക്കു പ്രാധാന്യം നല്കി ഓരോ ദിവസവും നീക്കിവിടുന്നു. പണം മുടക്കാൻ ഇല്ലാത്ത കുടുംബങ്ങളെ ജാതിമത സംഘടനകൾക്കു പോലും വേണ്ട. വിദേശ ജോലികൾക്കുള്ള അവസരങ്ങൾ കൂടി എന്നുള്ളതു മാത്രമാണ് ഏക ആശ്വാസം. ഇവിടെയും സാന്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർ പടിക്കു പുറത്താണ്. വിദേശജോലിക്കും സാധാരണക്കാരെ സഹായിക്കാൻ ആരുമില്ല.
കേന്ദ്രസംസ്ഥാന തലത്തിൽ സർക്കാർ ജോലി ഇപ്പോൾ വലിയ കീറാമുട്ടിയാണ്.

അവിടെയും ഇവിടെയും പേരിനു മാത്രം നിയമനങ്ങൾ നടക്കുന്നു. അതിൽ കൂടുതൽ താത്കാലിക നിയമനങ്ങൾ നടത്തി സർക്കാരുകൾ കുരുട്ടുബുദ്ധിയും ലാഭവും നോക്കുന്നു. നടക്കുന്ന നിയമനങ്ങളിൽ സ്വജനപക്ഷപാതങ്ങളും കയറിവരുന്നു. ഇപ്പോൾ ഇവിടെയും യോഗ്യതയുള്ള സാധാരണക്കാർ പുറത്തു നിൽക്കണം. വർഷങ്ങളായി ഡസൻ കണക്കിനു പിഎസ്‌സി പരീക്ഷകൾ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ പിഎസ്‌സി പരീക്ഷ എഴുതുന്നത് ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനു തുല്യമാണ്.
കേരളത്തിൽ കുറച്ചു പേർക്കാണെങ്കിലും നേരിട്ടു ജോലി കൊടുക്കുന്നത് സഹകരണ പ്രസ്ഥാനത്തിലൂടെയാണ്. മുന്പ് സഹകരണ സംഘങ്ങളിൽ ജോലി ലഭിക്കുന്നതിന് ഏക യോഗ്യതാ മാനദണ്ഡം സാന്പത്തിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ അവിടെയും സ്വജനപക്ഷപാതം മാത്രമാണു നടക്കുന്നത്. യോഗ്യതയുള്ള പാവപ്പെട്ടവർ തഴയപ്പെടുന്നു.

ഇത്തരം അരക്ഷിതാവസ്ഥയിൽ ധാരാളം യുവാക്കൾ രാഷ്‌ട്രീയമത ഭേദമെന്യേ സാമൂഹ്യവിരുദ്ധ ശക്തികളുടെ കൈയിലമർന്ന് കഞ്ചാവ്, മയക്കുമരുന്ന് ലോബികളുടെ കണ്ണികളായി മാറുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളുംകൂടി ചേർന്നപ്പോൾ ഈ വിഷയത്തിന് ആക്കം കൂടി. ഇതുമൂലം ബലാൽസംഗം, പിടിച്ചുപറി, മോഷണം, അക്രമം, കൊലപാതകങ്ങൾ തുടങ്ങിയ ക്രിമിനൽ കേസുകൾ അനുദിനം വർധിച്ചുവരുന്നു. സ്ത്രീകൾക്ക് മുന്പ് രാത്രിയിൽ സഞ്ചരിക്കാൻ ഭയമായിരുന്നു. ഇന്ന് രാത്രിയെന്നപോലെ പട്ടാപ്പകലിനെയും ഭയപ്പെടുന്നു. നമ്മുടെ പോലീസ് സേനയുടെ അധ്വാനവും ക്ലേശങ്ങളും വർധിച്ചു. രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ കീഴ്പ്പെടുത്താൻ പോലീസ് പാടുപെടുകയാണ്.

കെ.ജി. സലി,കൂരോപ്പട