Responses
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
Tuesday, November 14, 2023 1:27 AM IST
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്‌ഷൻ സെന്‍ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. വിറ്റ ഉത്പന്നത്തിന്‍റെ പണം ലഭിക്കാനായി പലിശ നല്കണമെന്ന സ്ഥിതി മാറ്റണം.

ചെറിയ കാലാവസ്ഥാ വ്യതിയാനം പോലും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന കൃഷിയാണ് ഏലം. വളവും കീടനാശിനി പ്രയോഗവും കൃത്യസമയത്ത് നടത്താൻ കഴിഞ്ഞില്ലെങ്കിൽ കൃഷിതന്നെ നശിച്ചുപോകും.

അത്തരമൊരു സാഹചര്യത്തിലാണ് കർഷകർ തങ്ങളുടെ വിള വില്പനയ്ക്കായി വിപണനകേന്ദ്രങ്ങളിൽ എത്തിക്കുന്നത്. അവിടെ പലിശയില്ലാതെ തങ്ങൾ വിറ്റ ഉത്പന്നത്തിന്‍റെ പണം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 12 ദിവസം വേണം. അത് 30 ദിവസം വരെ നീളുന്ന സ്ഥിതിയുമുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാൻ അധികാരികളുടെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാവണം.

ജെയ്സണ്‍ ചെമ്മരപ്പള്ളിൽ ചക്കുപള്ളം, കുമളി