Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
Wednesday, March 20, 2024 12:11 AM IST
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. കൃഷികൊണ്ട് ആർക്കാണ് നേട്ടം എന്ന ചോദ്യത്തിന് “കർഷകർക്ക് ഒഴികെ മറ്റ് എല്ലാവർക്കും” എന്നതായിരിക്കും ഉത്തരം. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി വലിയ സംഭാവനയാണ് നെൽകർഷകർ നല്കുന്നത്. നിരവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നു; തൊഴിലാളികൾക്ക് മറ്റെങ്ങുമില്ലാത്ത തരത്തിൽ കൂലിയും നല്കുന്നു. അനുബന്ധ തൊഴിൽ മേഖലകൾക്ക് നെൽകർഷകർ നല്കുന്ന സഹായം ആരും പരിഗണിക്കുന്നില്ല.
വളം, കീടനാശിനി, കൊയ്ത്ത് യന്ത്രങ്ങൾ, ഉഴവ് യന്ത്രങ്ങൾ, നെല്ലുസംഭരണ വാഹനങ്ങൾ, റൈസ് മില്ലുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങി നെൽകൃഷിയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് നിൽകുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഈ സത്യം മനസിലാക്കുന്നതുകൊണ്ടും സഹജീവി സ്നേഹംകൊണ്ടും മാത്രമാണ് ഇന്നും നെൽകർഷകർ നഷ്ടം സഹിച്ചും കൃഷി തുടർന്നുപോകുന്നത്. എന്നാൽ, ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് കർഷകർക്ക് അനുകൂലമായ നിലപാടുകൾ ഉണ്ടാവുന്നില്ല എന്നത് വളരെ വേദനാജനകമാണ്.
വെന്തുരുകുന്ന ഈ വേനൽക്കാലത്തും നെല്ലിന്റെ ഈർപ്പത്തിന്റെ പേരിൽ കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ നെല്ലുസംഭരണം തടസപ്പെട്ടു. ഈ നിയമം എന്നു മാറ്റിയെഴുതും? നെല്ലുസംഭരണം ഓരോ ദിവസം താമസിക്കുമ്പോഴും നെല്ലിന്റെ തൂക്കം കുറഞ്ഞുവരുന്നത് കർഷകർക്ക് തിരിച്ചടിയാകും. ഇത് മനഃപൂർവമായ കർഷകദ്രോഹമാണ്. നെല്ല് സംഭരിക്കുന്ന ഏജൻസിയുടെ ഇടനിലക്കാർ കിഴിവ് ആവശ്യപ്പെടുമ്പോൾ കർഷകർ സഹായത്തിന് വിളിക്കുന്ന ഉദ്യോഗസ്ഥർ പലപ്പോഴും ഇടനിലക്കാർക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നത്.
ചില അവസരങ്ങളിലെങ്കിലും കർഷകരുടെ പ്രതിനിധികളായ പാടശേഖര സമിതി ഭാരവാഹികൾ പോലും വ്യക്തിപരമായി നേട്ടമുണ്ടാക്കി കർഷകരെ വഞ്ചിക്കുന്നതും കുട്ടനാട്ടിൽ പതിവാണ്. ചില സ്ഥലങ്ങളിൽ പാടശേഖര സമിതി ഭാരവാഹികൾക്ക് കിഴിവും മറ്റ് കുറവുകളും ഇളച്ചുകൊടുക്കുമ്പോൾ ബാക്കി കർഷകർക്ക് കിഴിവ് ഭാരം കൂടുന്നു.
അടുത്ത ദിവസങ്ങളിൽ കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രത്തിൽ കൃത്രിമം കാട്ടി കൊയ്ത്ത് സമയം കൂട്ടിയ ചില സംഭവങ്ങൾ കർഷകരുടെ സമയോചിതമായ ഇടപെടൽ മൂലം കണ്ടെത്താനായി. തുടർന്ന് പുതിയ കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവന്ന് ന്യായമായ സമയത്ത് കൊയ്ത്ത് നടത്തുകയുണ്ടായി. അത് കണ്ടു പിടിക്കുന്നതു വരെ കർഷകർക്ക് ഉണ്ടായ നഷ്ടം എത്ര ഭീമമായിരിക്കും. ഒരുപക്ഷേ അതുകണ്ടെത്താതിരുന്നെങ്കിൽ ആയിരക്കണക്കിന് രൂപ കർഷകർക്ക് നഷ്ടപ്പെടുമായിരുന്നു.
രണ്ടു കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ യഥാസമയം പമ്പിംഗ് സബ്സിഡി ലഭിക്കാത്തതുമൂലം കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കൂടുതൽ തവണ കൃഷി ചെയ്യുന്നവർക്ക് കൂടുതൽ പ്രോത്സാഹനം നല്കേണ്ടതിനുപകരം കൂടുതൽ തിരിച്ചടികളാണ് ഇപ്പോൾ ഉണ്ടാവുന്നത്. അതു വഴി കൂടുതൽ നഷ്ടവും.
വെള്ളപ്പൊക്കം, മടവീഴ്ച, വെള്ളം കവിഞ്ഞുകയറിയുള്ള കൃഷിനാശം എന്നിവയ്ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണ് നഷ്ടപരിഹാരം നല്കുന്നതിനായി സ്വീകരിക്കുന്നത്. അത് കൃഷിക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഏത് തരത്തിലുള്ള കൃഷി നാശത്തിനും നഷ്ടപരിഹാരം വേഗത്തിലാക്കാനുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. നഷ്ടത്തിനനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കണം.
രണ്ടു കൃഷി ചെയ്യുന്ന പാടങ്ങൾ പൊതുവഴികളും റോഡുകളും വെള്ളത്തിൽ മുങ്ങാതെ സംരക്ഷിക്കുന്നതുമൂലം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നുണ്ട്. എന്നാൽ ആയതിലേക്കു വരുന്ന കൂടിയ ചെലവുകൾ വഹിക്കേണ്ടിവരുന്നത് കർഷകർ മാത്രമാണ്. ഒരു കൃഷി മാത്രമാക്കിയാൽ ആണ്ടുവട്ടത്തിൽ മൂന്ന്നാല് മാസമെങ്കിലും പല വഴികളും റോഡുകളും വെള്ളത്തിനടിയിലാകും. ബണ്ട് സംരക്ഷണത്തിനായി മുഴുവൻ തുകയും സർക്കാർ സഹായമായി ഓരോ പാടശേഖരത്തിനും നല്കുക മാത്രമാണ് ഇതിനൊരു പോംവഴി. കേന്ദ്രം വർധിപ്പിച്ച നെല്ലുവില യഥാർഥത്തിൽ കർഷകർക്ക് ലഭ്യമാകുന്നില്ല. യഥാസമയം വില ലഭിക്കുന്നുമില്ല. നെല്ല് സംഭരിച്ചിട്ട് രണ്ട് മാസത്തിനകം വില ലഭിച്ചിട്ട് വർഷങ്ങളായതിനാൽ ഇന്ന് കർഷകർക്ക് അത് ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു.
നെല്ലിന് ഉത്പാദനപരിധി നിശ്ചയിച്ചുള്ള സംഭരണം കർഷകർക്ക് വലിയ തിരിച്ചടിയാണ്. ഒരേക്കറിൽനിന്ന് നിലവിലുള്ള വിലയ്ക്ക് നിശ്ചിത അളവ് നെല്ല് മാത്രം സംഭരിക്കും. ബാക്കിയുള്ളത് താഴ്ന്ന വിലയ്ക്കാണ് സംഭരിക്കുന്നത്. പല തരം പ്രതിസന്ധികളെ നേരിട്ട്, പല കൃഷികളും നഷ്ടപ്പെട്ടതിനു ശേഷം ലഭിക്കുന്ന ഒരു കൃഷിക്ക് കൂടുതൽ വിളവ് കിട്ടിയാൽ അത് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടിവരുന്ന കർഷകന്റെ ദയനീയത പറഞ്ഞറിയിക്കാനാവാത്തതാണ്.
വേനലിലും വർഷത്തിലും മടവീഴ്ചയുടെ കെടുതികൾക്ക് വിധേയമാകുന്ന പാടശേഖരങ്ങൾ കുട്ടനാട്ടിലുണ്ട്. കുട്ടനാടിനുവേണ്ടി നിർമിച്ച തണ്ണീർമുക്കം ബണ്ടിന്റെ പ്രയോജനം പലപ്പോഴും കുട്ടനാട്ടുകാർക്ക് ലഭിക്കാതെ പോകുന്നത് കുട്ടനാട്ടിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ ഇത് അടിയന്തരമായി പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. ശാസ്ത്രീയമായി ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറക്കുകയും അടയ്ക്കുകയും വേണം. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നത്. ന്യായമായ ആവശ്യങ്ങൾ യഥാസമയം നിറവേറ്റിയാൽ മാത്രമേ കൃഷിയും കർഷകനും നിലനില്ക്കൂ.
എഎംഎ ചമ്പക്കുളം
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.