Responses
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
Wednesday, March 20, 2024 12:11 AM IST
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. കൃഷികൊണ്ട് ആർക്കാണ് നേട്ടം എന്ന ചോദ്യത്തിന് “കർഷകർക്ക് ഒഴികെ മറ്റ് എല്ലാവർക്കും” എന്നതായിരിക്കും ഉത്തരം. നാടിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി വലിയ സംഭാവനയാണ് നെൽകർഷകർ നല്കുന്നത്. നിരവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നു; തൊഴിലാളികൾക്ക് മറ്റെങ്ങുമില്ലാത്ത തരത്തിൽ കൂലിയും നല്കുന്നു. അനുബന്ധ തൊഴിൽ മേഖലകൾക്ക് നെൽകർഷകർ നല്കുന്ന സഹായം ആരും പരിഗണിക്കുന്നില്ല.

വളം, കീടനാശിനി, കൊയ്ത്ത് യന്ത്രങ്ങൾ, ഉഴവ് യന്ത്രങ്ങൾ, നെല്ലുസംഭരണ വാഹനങ്ങൾ, റൈസ് മില്ലുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങി നെൽകൃഷിയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് നിൽകുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഈ സത്യം മനസിലാക്കുന്നതുകൊണ്ടും സഹജീവി സ്നേഹംകൊണ്ടും മാത്രമാണ് ഇന്നും നെൽകർഷകർ നഷ്ടം സഹിച്ചും കൃഷി തുടർന്നുപോകുന്നത്. എന്നാൽ, ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് കർഷകർക്ക് അനുകൂലമായ നിലപാടുകൾ ഉണ്ടാവുന്നില്ല എന്നത് വളരെ വേദനാജനകമാണ്.

വെന്തുരുകുന്ന ഈ വേനൽക്കാലത്തും നെല്ലിന്‍റെ ഈർപ്പത്തിന്‍റെ പേരിൽ കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ നെല്ലുസംഭരണം തടസപ്പെട്ടു. ഈ നിയമം എന്നു മാറ്റിയെഴുതും? നെല്ലുസംഭരണം ഓരോ ദിവസം താമസിക്കുമ്പോഴും നെല്ലിന്‍റെ തൂക്കം കുറഞ്ഞുവരുന്നത് കർഷകർക്ക് തിരിച്ചടിയാകും. ഇത് മനഃപൂർവമായ കർഷകദ്രോഹമാണ്. നെല്ല് സംഭരിക്കുന്ന ഏജൻസിയുടെ ഇടനിലക്കാർ കിഴിവ് ആവശ്യപ്പെടുമ്പോൾ കർഷകർ സഹായത്തിന് വിളിക്കുന്ന ഉദ്യോഗസ്ഥർ പലപ്പോഴും ഇടനിലക്കാർക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നത്.

ചില അവസരങ്ങളിലെങ്കിലും കർഷകരുടെ പ്രതിനിധികളായ പാടശേഖര സമിതി ഭാരവാഹികൾ പോലും വ്യക്തിപരമായി നേട്ടമുണ്ടാക്കി കർഷകരെ വഞ്ചിക്കുന്നതും കുട്ടനാട്ടിൽ പതിവാണ്. ചില സ്ഥലങ്ങളിൽ പാടശേഖര സമിതി ഭാരവാഹികൾക്ക് കിഴിവും മറ്റ് കുറവുകളും ഇളച്ചുകൊടുക്കുമ്പോൾ ബാക്കി കർഷകർക്ക് കിഴിവ് ഭാരം കൂടുന്നു.

അടുത്ത ദിവസങ്ങളിൽ കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രത്തിൽ കൃത്രിമം കാട്ടി കൊയ്ത്ത് സമയം കൂട്ടിയ ചില സംഭവങ്ങൾ കർഷകരുടെ സമയോചിതമായ ഇടപെടൽ മൂലം കണ്ടെത്താനായി. തുടർന്ന് പുതിയ കൊയ്ത്തുയന്ത്രങ്ങൾ കൊണ്ടുവന്ന് ന്യായമായ സമയത്ത് കൊയ്ത്ത് നടത്തുകയുണ്ടായി. അത് കണ്ടു പിടിക്കുന്നതു വരെ കർഷകർക്ക് ഉണ്ടായ നഷ്ടം എത്ര ഭീമമായിരിക്കും. ഒരുപക്ഷേ അതുകണ്ടെത്താതിരുന്നെങ്കിൽ ആയിരക്കണക്കിന് രൂപ കർഷകർക്ക് നഷ്ടപ്പെടുമായിരുന്നു.

രണ്ടു കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ യഥാസമയം പമ്പിംഗ് സബ്സിഡി ലഭിക്കാത്തതുമൂലം കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കൂടുതൽ തവണ കൃഷി ചെയ്യുന്നവർക്ക് കൂടുതൽ പ്രോത്സാഹനം നല്കേണ്ടതിനുപകരം കൂടുതൽ തിരിച്ചടികളാണ് ഇപ്പോൾ ഉണ്ടാവുന്നത്. അതു വഴി കൂടുതൽ നഷ്ടവും.

വെള്ളപ്പൊക്കം, മടവീഴ്ച, വെള്ളം കവിഞ്ഞുകയറിയുള്ള കൃഷിനാശം എന്നിവയ്ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണ് നഷ്ടപരിഹാരം നല്കുന്നതിനായി സ്വീകരിക്കുന്നത്. അത് കൃഷിക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഏത് തരത്തിലുള്ള കൃഷി നാശത്തിനും നഷ്ടപരിഹാരം വേഗത്തിലാക്കാനുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. നഷ്ടത്തിനനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കണം.

രണ്ടു കൃഷി ചെയ്യുന്ന പാടങ്ങൾ പൊതുവഴികളും റോഡുകളും വെള്ളത്തിൽ മുങ്ങാതെ സംരക്ഷിക്കുന്നതുമൂലം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നുണ്ട്. എന്നാൽ ആയതിലേക്കു വരുന്ന കൂടിയ ചെലവുകൾ വഹിക്കേണ്ടിവരുന്നത് കർഷകർ മാത്രമാണ്. ഒരു കൃഷി മാത്രമാക്കിയാൽ ആണ്ടുവട്ടത്തിൽ മൂന്ന്നാല് മാസമെങ്കിലും പല വഴികളും റോഡുകളും വെള്ളത്തിനടിയിലാകും. ബണ്ട് സംരക്ഷണത്തിനായി മുഴുവൻ തുകയും സർക്കാർ സഹായമായി ഓരോ പാടശേഖരത്തിനും നല്കുക മാത്രമാണ് ഇതിനൊരു പോംവഴി. കേന്ദ്രം വർധിപ്പിച്ച നെല്ലുവില യഥാർഥത്തിൽ കർഷകർക്ക് ലഭ്യമാകുന്നില്ല. യഥാസമയം വില ലഭിക്കുന്നുമില്ല. നെല്ല് സംഭരിച്ചിട്ട് രണ്ട് മാസത്തിനകം വില ലഭിച്ചിട്ട് വർഷങ്ങളായതിനാൽ ഇന്ന് കർഷകർക്ക് അത് ഒരു പുതുമയല്ലാതായി മാറിയിരിക്കുന്നു.

നെല്ലിന് ഉത്പാദനപരിധി നിശ്ചയിച്ചുള്ള സംഭരണം കർഷകർക്ക് വലിയ തിരിച്ചടിയാണ്. ഒരേക്കറിൽനിന്ന് നിലവിലുള്ള വിലയ്ക്ക് നിശ്ചിത അളവ് നെല്ല് മാത്രം സംഭരിക്കും. ബാക്കിയുള്ളത് താഴ്ന്ന വിലയ്ക്കാണ് സംഭരിക്കുന്നത്. പല തരം പ്രതിസന്ധികളെ നേരിട്ട്, പല കൃഷികളും നഷ്ടപ്പെട്ടതിനു ശേഷം ലഭിക്കുന്ന ഒരു കൃഷിക്ക് കൂടുതൽ വിളവ് കിട്ടിയാൽ അത് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടിവരുന്ന കർഷകന്‍റെ ദയനീയത പറഞ്ഞറിയിക്കാനാവാത്തതാണ്.

വേനലിലും വർഷത്തിലും മടവീഴ്ചയുടെ കെടുതികൾക്ക് വിധേയമാകുന്ന പാടശേഖരങ്ങൾ കുട്ടനാട്ടിലുണ്ട്. കുട്ടനാടിനുവേണ്ടി നിർമിച്ച തണ്ണീർമുക്കം ബണ്ടിന്‍റെ പ്രയോജനം പലപ്പോഴും കുട്ടനാട്ടുകാർക്ക് ലഭിക്കാതെ പോകുന്നത് കുട്ടനാട്ടിലെ ജലനിരപ്പിന്‍റെ അടിസ്ഥാനത്തിൽ ഇത് അടിയന്തരമായി പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. ശാസ്ത്രീയമായി ജലനിരപ്പിന്‍റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറക്കുകയും അടയ്ക്കുകയും വേണം. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് കർഷകർ നേരിടുന്നത്. ന്യായമായ ആവശ്യങ്ങൾ യഥാസമയം നിറവേറ്റിയാൽ മാത്രമേ കൃഷിയും കർഷകനും നിലനില്ക്കൂ.

എഎംഎ ചമ്പക്കുളം