Responses
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ‍?
Monday, November 6, 2023 12:18 AM IST
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്‍റെ വില പിആർഎസ് വായ്പയായി ബാങ്കുകൾ കർഷകർക്കു നല്കും എന്ന വാഗ്ദാനം കർഷകരെ വായ്പാ കുരുക്കിലാക്കും.

ബാങ്കുകൾ എന്തുകൊണ്ട് സർക്കാർ ഏജൻസിക്ക് വായ്പ നല്കാതെ കർഷകർക്ക് വായ്പ നല്കാൻ തയാറാകുന്നു? പലിശ, പിഴപ്പലിശ, കൂട്ടുപലിശ എല്ലാം സർക്കാർ ഏജൻസി നല്കുമെന്ന വാഗ്ദാനം എപ്രകാരം പ്രാവർത്തികമാകും? കഴിഞ്ഞ കുറെ വർഷങ്ങളായി നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് നല്കിയ വാഗ്ദാനങ്ങളെല്ലാം ജലരേഖകളായിരുന്നുവെന്ന് പൊതുസമൂഹത്തിനറിയാം.

എന്തെങ്കിലും കാരണത്താൽ പിആർഎസ് പ്രകാരം കർഷകന് നല്കിയിരിക്കുന്ന വായ്പ സർക്കാർ ഏജൻസി യഥാസമയം തിരിച്ചടയ്ക്കാതെ പോയാൽ കർഷകന്‍റെ ചുമലിൽ പലിശയും കൂട്ടുപലിശയും പിഴപ്പലിശയും ചുമത്തി തിരിച്ചുപിടിക്കാം എന്ന് ബാങ്കുകൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടു മാത്രമാണ് സർക്കാർ ഏജൻസിക്ക് നല്കാതെ നേരിട്ട് കർഷകർക്ക് വായ്പ നല്കാൻ ബാങ്കുകൾ തയാറാവുന്നത്. അത് അരിയാഹാരം കഴിക്കുന്നവർക്ക് നന്നായി മനസിലാകും.

വായ്പ തിരിച്ചടവ് താമസിച്ചാലോ മുടങ്ങിയാലോ സാധാരണക്കാരനായ കർഷകന്‍റെ ബാങ്ക് ഇടപാടിലെ സിബിൽ സ്കോർ കുറയും. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് വയ്ക്കൽ തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾക്കുവേണ്ടി വീണ്ടുംവീണ്ടും ബാങ്കിനെ സമീപിക്കുന്ന സാധാരണ കർഷകന് സിബിൽ സ്കോർ കുറവായതുകൊണ്ട് അവയൊന്നും പിന്നിട് യഥാസമയം ലഭ്യമാകില്ല. ഇനി ഒരുപക്ഷേ ലഭിച്ചാൽതന്നെ മറ്റുള്ളവരേക്കാൾ കൂടിയ നിരക്കിലായിരിക്കും ലഭിക്കുക.
സർക്കാർ ഏജൻസി പറഞ്ഞ വാക്കുപാലിച്ച് കർഷകന് ബാങ്ക് നല്കിയ വായ്പയും പലിശയും കൂട്ടുപലിശയും പിഴപ്പലിശയും അടയ്ക്കുന്നു എന്നുതന്നെ കരുതുക. എന്നിരുന്നാലും കാലതാമസത്തിന്‍റെ പേരിൽ ഉണ്ടാകുന്ന അയോഗ്യത കർഷകന് ദീർഘകാലം ഒരു കെണിയായി നിലനിൽക്കും. അത്യാവശ്യ സന്ദർഭങ്ങളിൽഒരു വായ്പ തരപ്പെടുത്താൻ ആവാത്ത അവസ്ഥയിലാകും പാവപ്പെട്ട കർഷകൻ.

തുടർന്നുള്ള എല്ലാ വായ്പായിടപാടുകൾക്കും സിബിൽ സ്കോറിന്‍റെ പേരിൽ കർഷകർ അയോഗ്യരാക്കപ്പെടും. ഇക്കാരണത്താലാണ് മുൻ വർഷങ്ങളിൽ നിരവധി ആളുകൾ പിആർഎസ് വായ്പ അനുവദിച്ചിട്ടും വാങ്ങാതിരുന്നത്. എന്നാൽ സാധാരണക്കാരായ പലർക്കും ഈ വലിയ കുരുക്കിന്‍റെ ഗൗരവം മനസിലാകാതെ പോവുകയോ അല്ലെങ്കിൽ മറ്റു മാർഗമില്ലാത്തതിനാൽ വായ്പ വാങ്ങുകയോ ചെയ്യുന്നു. മാത്രവുമല്ല കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി എടുത്ത കടങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കാനാണ് കർഷകൻ നെട്ടോട്ടമോടുന്നത്.

കഷ്ടപ്പെട്ട് കൃഷി ചെയ്തെടുക്കുന്ന നെല്ല് സർക്കാർ ഏജൻസിക്ക് നൽകിക്കഴിയുമ്പോൾ എന്തേ കർഷകരോടുമാത്രം ഈ ചിറ്റമ്മനയം. വാങ്ങുന്നതിന് അർഹമായ വില കൊടുക്കുക, അത് യഥാസമയം കൊടുക്കുക എന്നതല്ലേ നീതിയും ന‍്യായവും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സാമാന്യ മര്യാദയാണ് ലംഘിക്കപ്പെടുന്നത്. പാവപ്പെട്ട നെൽകർഷകരോടല്ലാതെ മറ്റ് ഏതെങ്കിലും വിഭാഗത്തോട് ഇപ്രകാരമുള്ള അവഗണനയും ക്രൂരതയും കാട്ടാൻ പറ്റുമോ.

സർക്കാർ നല്കാനുള്ള തുകയ്ക്കു പകരം അത് വായ്പയായി ബാങ്കുകൾ മുഖേന വാങ്ങിക്കോ എന്ന് മറ്റേതെങ്കിലും വിഭാഗത്തിലുള്ളവരോട് പറയാൻ ഇവർ തന്‍റേടം കാട്ടുമോ? ഇത് പാവപ്പെട്ട കർഷകരോടു കാട്ടുന്ന ധാർഷ്ട്യം തന്നെയാണ്.
വോട്ടുബാങ്ക് അല്ലാത്തതുകൊണ്ടോ സംഘടിക്കാത്തവരായതുകൊണ്ടോ ഭീഷണി മുഴക്കി കാര്യം സാധിക്കാൻ കർഷകൻ ശ്രമിക്കില്ല എന്ന് ഒരു തെറ്റായ ധാരണ ഉത്തരവാദിത്വപ്പെട്ടവരിൽ വളർന്നുവന്നിരിക്കുന്നതോ ആണ് കർഷകന്‍റെ ഈ ദുഃസ്ഥിതിക്ക് കാരണം.

“കർഷകൻ ചേറിൽ ചവിട്ടുന്നതുകൊണ്ട് നമ്മൾ ചോറ് ഉണ്ണുന്നു’’ എന്നൊക്കെ പറയുന്നത് കേൾക്കാൻ നല്ല സുഖമാണ്. എന്നാൽ അവൻ മറ്റുള്ളവർക്കു വേണ്ടി ഉത്പാദിപ്പിക്കുന്ന നെല്ലിന്‍റെ വില അവന് വായ്പയായി നല്കാം എന്നു പറയുന്ന സാഹചര്യത്തിൽ എത്രനാൾ അവർ ഈ രംഗത്തു തുടരും. പിആർഎസ് വായ്പയുടെ കെണിയിൽപെടുത്തി പാവപ്പെട്ട നെൽകർഷകനെ വീണ്ടും ദുരിതത്തിലാക്കാതെ ദുർച്ചെലവും കെടുകാര്യസ്ഥതയും അവസാനിപ്പിച്ച് അന്തസുണ്ടെങ്കിൽ പാവപ്പെട്ട കർഷകനിൽനിന്ന് സംഭരിക്കുന്ന നെല്ലിന്‍റെ വില യഥാസമയം നല്കണം. അതാണ് മാന്യത.

കുട്ടനാട്ടുകാരൻ