Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
Thursday, January 18, 2024 12:01 AM IST
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നെൽവയലുകളും തണ്ണിർത്തടങ്ങളും സംരക്ഷിച്ച് അവയെ പരിവർത്തനപ്പെടുത്തി രൂപാന്തരപ്പെടുത്തുന്നതിനും നീയന്ത്രിക്കുന്നതിനുമായി 2008ൽ കേരള നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയത്. 2018ലെ 29ാം ഭേദഗതിയിലൂടെ ഇതിൽ ചില പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു. ഈ നിയമം കേരളത്തിന്റെ ഭൂവിനിയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
ദശാബ്ദങ്ങളായി കരഭൂമിയാക്കപ്പെട്ടിരുന്നതും എന്നാൽ റവന്യു രേഖകളിൽ നെൽവയൽ, തണ്ണീർത്തടം എന്ന് രേഖപ്പെടുത്തപ്പെട്ടിരുന്നതുമൂലം നിർമാണം സാധ്യമാകാതിരുന്നതും, നിലവിലുണ്ടായിരുന്ന നിർമാണങ്ങൾ പുതുക്കി കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാതെവന്നവർക്കും ഈ നിയമനിർമാണം വലിയ ആശ്വാസമായിരുന്നു.
തരംമാറ്റം എങ്ങനെ?
റവന്യു രേഖകളിൽ നെൽവയൽതണ്ണീർത്തടം എന്ന് ഉൾപ്പെട്ടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ വ്യവസ്ഥകൾക്കു വിധേയമായി വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിലുള്ള ഫീസ് അടച്ച് തരം മാറ്റാം . 2008 മുൻപ് നികത്തപ്പെട്ട ഭൂമിയാണെങ്കിൽ ആദ്യം ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കുകയും തുടർന്ന് നിശ്ചിത ഫീസ് അടച്ച് തരം മാറ്റാം.
2018ലെ ഭേദഗതി ചട്ടങ്ങൾ പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ അവ 2008നു മുൻപ് നികത്തപ്പെട്ടതെങ്കിൽ ഉള്ളടക്കങ്ങൾ തിരുത്താൻ നെൽവയലുകളെങ്കിൽ കൃഷി ഓഫിസറുടെയും തണ്ണീർത്തടമെങ്കിൽ വില്ലേജ് ഓഫിസറുടെയും റിപ്പോർട്ടാണ് പ്രധാനമായും പരിഗണിക്കുന്നത്. ചില അവസരങ്ങളിൽ ഉപഗ്രഹ ചിത്രത്തിന്റെ സഹായവും തേടാറുണ്ട്. 2008 ഓഗസ്റ്റ് 12ന് മുൻപ് വരെ അനധികൃതമായി നികത്തപ്പെട്ട നിലങ്ങളും തണ്ണീർത്തടങ്ങളും നിശ്ചിത ഫീസ് അടച്ച്, സ്വഭാവവ്യതിയാനം വരുത്തിയ ഭൂമിയാക്കി മാറ്റാൻ ഇതുമൂലം ഭൂമാഫിയയ്ക്ക് സാധിച്ചു. അങ്ങനെ ഏക്കറുകണക്കിന് നിലവും തണ്ണീർത്തടവും തരം മാറ്റി വലിയ കെട്ടിടങ്ങൾ പണിയുന്നുണ്ട്.
സൗജന്യം ആർക്കൊക്കെ?
2017 ഡിസംബർ 30ന് കൈവശക്കാരന്റെ പേരിൽ 25 സെന്റിൽ കൂടാതെയുള്ള ഭൂമിക്കു മാത്രമേ സൗജന്യ തരംമാറ്റം അനുവദിക്കൂ. 25 സെന്റ് മുതൽ ഒരേക്കർ വരെ ന്യായവിലയുടെ 10 ശതമാനവും ഒരേക്കറിന് മുകളിൽ ന്യായവിലയുടെ 20 ശതമാനവുമാണ് ഫീസ്. എന്നാൽ 1967 ജൂലൈ നാലിന് മുൻപ് നികർത്തപ്പെട്ട ഭൂമിക്ക് ഫീസ് ഇല്ലാതെതന്നെ തരംമാറ്റം നല്കും. ഇതിനാവശ്യമായ രേഖകൾ സമർപ്പിക്കണം.
ദുർവിനിയോഗിക്കപ്പെടുന്ന സൗജന്യം
ഒരു കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും വ്യവസ്ഥകൾ അനുകൂലമെങ്കിൽ ഓരോരുത്തർക്കും 25 സെന്റിൽ അധികരിക്കാതെയുള്ള സൗജന്യ തരംമാറ്റം അനുവദിക്കും. അതുപോലെ തന്നെ ഒരാളുടെ പേരിൽ എത്ര കരഭൂമി ഉണ്ടെന്ന് പരിഗണിക്കാതെ തന്നെ നിലം 25 സെന്റിൽ താഴെയാണെങ്കിലും സൗജന്യ തരംമാറ്റം അനുവദിക്കും. എന്നാൽ, മറ്റു ഭൂമിയൊന്നും ഇല്ലാത്ത ഒരാൾക്ക് 26 സെന്റോ അതിലധികമോ നിലം കൈവശമുണ്ടെങ്കിൽ സൗജന്യ തരം മാറ്റത്തിന് അർഹതയില്ല. സാധാരണക്കാരന് ഈ നിയമം സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയാണ്. കൂടുതൽ പുരയിട ഭൂമിയുള്ളവരിലും 25 സെന്റ്വരെ നെൽവയൽ നികത്തിയവരുണ്ട്. ഒരേ കുടുംബത്തിൽ തന്നെ 25 സെന്റിൽ കൂടാതെ ഓരോരുത്തരുടെയും പേരിലും കൈവശത്തിലുമുള്ളതിന് സൗജന്യ തരംമാറ്റം ലഭിക്കുന്നതുവഴി സർക്കാരിന് നഷ്ടമുണ്ടാകുന്നു.
വീട് വയ്ക്കാൻ അനുവാദം വാങ്ങിയവർക്ക് സൗജന്യ തരംമാറ്റമില്ല
നിയമാനുസൃതം നിലംനികത്തുന്നതിന് അനുവാദം വാങ്ങിയവരുടെ ഭൂമി തരം മാറ്റണമെങ്കിൽ ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം അടയ്ക്കണം. അങ്ങനെ വരുമ്പോൾ അനധികൃത നികത്തുകാർക്കുവേണ്ടി രൂപപ്പെടുത്തിയ ഒന്നാണ് ഈ നിയമം എന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്നു. വീട് വയ്ക്കുന്നതിനായി നഗരസഭാ പരിധിയിൽ അഞ്ച് സെന്റിനും ഗ്രാമപഞ്ചായത്ത് പരിധിയിൽ 10 സെന്റിനും അനുമതി നല്കിയിരുന്നു. അങ്ങനെ വീട് വയ്ക്കുന്നതിന് അനുമതി നല്കുന്ന, നിയമപരമായി നികത്തപ്പെടുന്ന ഭൂമി തരംമാറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താതിരിക്കുന്നത് അനീതിയാണ്. മറ്റ് ഭൂമി ഒന്നും കൈവശമില്ലാത്ത സാധാരണക്കാരൻ അനുമതി വാങ്ങി നികത്തിയ ഭൂമിയിൽ വീടിനോടു ചേർന്ന് ഒരു കടമുറിയോ തട്ടുകട പോലുമോ നിർമിക്കാനാവാതെ കഷ്ടപ്പെടുമ്പോൾ, നിയമം കാറ്റിൽപറത്തി അനധികൃതമായി ഏക്കറുകണക്കിന് നിലം നികത്തിയവർക്ക് ഒത്താശ ചെയ്യുന്ന ഒന്നാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. അവിടെ അവർക്ക് തുച്ഛമായ ഫീസ് അടച്ച് വലിയ കെട്ടിടങ്ങൾ പണിയാമെന്നതാണ് സ്ഥിതി
മാറ്റം വരേണ്ടത്
* ഭൂമി തരംമാറ്റത്തിലെ സൗജന്യത്തിന് വ്യവസ്ഥകൾ കൊണ്ടുവരുക. നിലവിലിരിക്കുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്തുക. സൗജന്യത്തിന്റെ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുക.
* സൗജന്യ പതിവിന് വസ്തു ഉടമയുടെ പേരിലുള്ള ആകെ ഭൂമി കണക്കാക്കുക.
* 2018ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം പ്രാബല്യത്തിൽ വന്നതിനു മുമ്പ് കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം വീട് വയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും നിയമപരമായി അനുമതി വാങ്ങിയത് സംബന്ധിച്ച് ഉത്തരവുകൾ ഹാജരാക്കുന്നവർക്ക് സൗജന്യമാക്കുക.
* 2018 ലെ ഭേദഗതി നിയമത്തിന് മുൻപ് നിയമപരമായി അനുമതി വാങ്ങിയ ഭൂമിക്കും തരംമാറ്റം അനുവദിക്കുക.
ഇക്കാര്യങ്ങൾ നടപ്പാക്കിയാൽ മാത്രമേ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ പൊതുസമൂഹത്തിന് ഗുണപ്രദവും സംസ്ഥാനത്തിന് സാമ്പത്തികനേട്ടവും നല്കൂ.
എഎംഎ
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.