Responses
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
Tuesday, November 7, 2023 10:54 PM IST
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തീർത്തും അസ്ഥാനത്തായിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പെൻഷൻകാരുടെ സമരവേദികളിൽ ഇടതുപക്ഷം നടത്തിയ പ്രസ്താവനകൾ കേട്ട് സമരക്കാർ ആവേശഭരിതരായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്‍റായിരുന്ന പരേതനായ ആനത്തലവട്ടം ആനന്ദൻ സമരവേദിയിൽ പറഞ്ഞൊരു വാചകം ഇന്നും ഓർമയിലുണ്ട്.

“അർഹമായ പ്രതിമാസ പെൻഷൻ ലഭിക്കണമെങ്കിൽ, സമരം മാത്രം പോരാ, ആത്മഹത്യകൂടി ചെയ്താലേ കൊടുക്കൂവെന്ന സാഡിസ്റ്റ് മനോഭാവം ഈ സർക്കാർ ഉപേക്ഷിക്കണം.” കടകംപള്ളി സുരേന്ദ്രൻ സമരവേദിയിൽ പറഞ്ഞത് ഇങ്ങനെ. “ഈ സമരത്തിനുത്തരവാദി സർക്കാരും മാനേജ്മെന്‍റുമാണ്. വിരമിച്ചവർക്കുള്ള ജീവിതസുരക്ഷയായ പെൻഷൻ തരാതെ നിങ്ങളെ നോക്കി അവർ ഗൂഢമായി ചിരിക്കുകയാണ്. ഈ ഗൂഢമായ ചിരി ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചതിനാലാണ്. വൃദ്ധരായ ഈ പെൻഷൻകാരെ നോക്കി ഇങ്ങനെ പരിഹസിക്കരുത്, കൊഞ്ഞനം കുത്തരുത്. അത് മാന്യതയ്ക്കു ചേർന്നതല്ല. നെറികേടിന്‍റെ പ്രതീകമായി സർക്കാർ മാറുകയാണ്. നിങ്ങളോടൊപ്പം ഇടതുപക്ഷമുണ്ട്. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ല. വരുംനാളുകൾ സന്തോഷത്തിന്‍റെ ദിനങ്ങളായി മാറും. ഈ വന്ദ്യവയോധികരുടെ ദൈന്യത അവസാനിക്കും.’’

ഇടതുപക്ഷം വന്നു. ഈ പെൻഷൻകാരുടെ ചരിത്രത്തിൽ പെൻഷൻ കുടിശിക മൂന്നു മാസമായി ഇവർ ഉയർത്തിയിരിക്കുന്നു.

അന്ന്, സമരപ്പന്തലിൽ വന്ന് എല്ലാ ഇടതുപക്ഷ നേതാക്കളും പ്രഖ്യാപിച്ചു: “കെഎസ്ആർടി പെൻഷൻകാരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം, സർക്കാർ പെൻഷൻ ഏറ്റെടുക്കലാണ്.” ഇതെല്ലാം കേട്ട് ഞങ്ങൾ പ്രതീക്ഷയോടെ ഇടതുപക്ഷ സർക്കാർ വരുന്നതും കാത്തിരുന്നു. അന്ന് ഒരു മാസം മാത്രം കുടിശിക വരുത്തിയതിനുണ്ടായ കോലാഹലം ചില്ലറയല്ല. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ വന്പിച്ച സമരമുറകളാണ് അരങ്ങേറിയത്. മിക്കപ്പോഴും സെക്രട്ടേറിയറ്റിന്‍റെ നടയിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ ഈ പെൻഷൻകാർ സമരത്തിലായിരുന്നു. ഇന്നോ, മൂന്നുമാസം പെൻഷൻ കുടിശികയായിരിക്കുന്നു. ഇടതുപക്ഷ ചായ്‌വുള്ള ഭാരവാഹികളുള്ള ഈ സംഘടനയ്ക്ക് പഴയ സമരവീര്യവും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.

കെഎസ്ആർടിസി പെൻഷൻകാർ പട്ടിണിയിലാണ്. അപ്പോഴാണ് ഈ സർക്കാർ ജനങ്ങളുടെ ധനമെടുത്ത് കേരളീയം ആഘോഷിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്. തങ്ങൾ ചെയ്തുകൂട്ടിയ അപരാധങ്ങൾക്ക് ആഘോഷം നടത്തി, സമൂഹത്തിനുമേൽ മറ സൃഷ്ടിക്കുകയാണ്. ഇത്തരത്തിൽ ജനശ്രദ്ധ തിരിക്കാൻ കേരളീയം നടത്തി ജനങ്ങളുടെ ധനം ധൂർത്തടിക്കുന്പോൾ, മറുവശത്ത് രണ്ടു വർഷത്തെ ഹോസ്റ്റൽ ഗ്രാന്‍റ് കുടിശിക കാരണം ആദിവാസികളുടെ ഹോസ്റ്റലുകൾ പൂട്ടിയിരിക്കുന്നു. ഹോസ്റ്റൽ സൗകര്യം നഷ്ടപ്പെടുകയും രണ്ടുവർഷമായി പഠനസഹായം കിട്ടാതാകുകയും ചെയ്തതോടെ ആ കുട്ടികൾ അവരുടെ കുടിലുകളിലേക്ക് തിരിച്ചുപോയിരിക്കുന്നത് കേരളീയം ആഘോഷിക്കുന്നവർ കാണുന്നില്ലേ? പരന്പരാഗത വ്യവസായങ്ങളും അതിലെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. സാധാരണ ജനത നേരിടുന്ന നീറുന്ന പ്രശ്നങ്ങളെ ചമയങ്ങൾകൊണ്ടും താരശോഭകൊണ്ടും മതിൽ കെട്ടുന്നു. മാസങ്ങളായി പെൻഷൻ കിട്ടാതെ വിധവകളും വയോജനങ്ങളും നട്ടം തിരിയുന്പോഴാണ് ഈ മാമാങ്കങ്ങൾ.

പെൻഷൻ അവരുടെ അവകാശമാണെന്ന് പലതവണ കോടതി പറഞ്ഞിട്ടും അതനുസരിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും സർക്കാർ ചെവിക്കൊള്ളുന്നില്ല. സമൂഹത്തിൽനിന്ന് ആദരവ് അർഹിക്കുന്ന പ്രായത്തിലാണ് ഇവരുടെ ജീവിതത്തിലേക്ക് സർക്കാർ കരിനിഴൽ പടർത്തിക്കൊണ്ടിരിക്കുന്നത്.

എം. ജോണ്‍സണ്‍ റോച്ച് അന്പലത്തുമൂല, ചൊവ്വര നെയ്യാറ്റിൻകര