Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
Tuesday, November 7, 2023 10:54 PM IST
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തീർത്തും അസ്ഥാനത്തായിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പെൻഷൻകാരുടെ സമരവേദികളിൽ ഇടതുപക്ഷം നടത്തിയ പ്രസ്താവനകൾ കേട്ട് സമരക്കാർ ആവേശഭരിതരായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ ആനത്തലവട്ടം ആനന്ദൻ സമരവേദിയിൽ പറഞ്ഞൊരു വാചകം ഇന്നും ഓർമയിലുണ്ട്.
“അർഹമായ പ്രതിമാസ പെൻഷൻ ലഭിക്കണമെങ്കിൽ, സമരം മാത്രം പോരാ, ആത്മഹത്യകൂടി ചെയ്താലേ കൊടുക്കൂവെന്ന സാഡിസ്റ്റ് മനോഭാവം ഈ സർക്കാർ ഉപേക്ഷിക്കണം.” കടകംപള്ളി സുരേന്ദ്രൻ സമരവേദിയിൽ പറഞ്ഞത് ഇങ്ങനെ. “ഈ സമരത്തിനുത്തരവാദി സർക്കാരും മാനേജ്മെന്റുമാണ്. വിരമിച്ചവർക്കുള്ള ജീവിതസുരക്ഷയായ പെൻഷൻ തരാതെ നിങ്ങളെ നോക്കി അവർ ഗൂഢമായി ചിരിക്കുകയാണ്. ഈ ഗൂഢമായ ചിരി ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചതിനാലാണ്. വൃദ്ധരായ ഈ പെൻഷൻകാരെ നോക്കി ഇങ്ങനെ പരിഹസിക്കരുത്, കൊഞ്ഞനം കുത്തരുത്. അത് മാന്യതയ്ക്കു ചേർന്നതല്ല. നെറികേടിന്റെ പ്രതീകമായി സർക്കാർ മാറുകയാണ്. നിങ്ങളോടൊപ്പം ഇടതുപക്ഷമുണ്ട്. ഒരിക്കലും നിങ്ങൾ ഒറ്റയ്ക്കല്ല. വരുംനാളുകൾ സന്തോഷത്തിന്റെ ദിനങ്ങളായി മാറും. ഈ വന്ദ്യവയോധികരുടെ ദൈന്യത അവസാനിക്കും.’’
ഇടതുപക്ഷം വന്നു. ഈ പെൻഷൻകാരുടെ ചരിത്രത്തിൽ പെൻഷൻ കുടിശിക മൂന്നു മാസമായി ഇവർ ഉയർത്തിയിരിക്കുന്നു.
അന്ന്, സമരപ്പന്തലിൽ വന്ന് എല്ലാ ഇടതുപക്ഷ നേതാക്കളും പ്രഖ്യാപിച്ചു: “കെഎസ്ആർടി പെൻഷൻകാരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം, സർക്കാർ പെൻഷൻ ഏറ്റെടുക്കലാണ്.” ഇതെല്ലാം കേട്ട് ഞങ്ങൾ പ്രതീക്ഷയോടെ ഇടതുപക്ഷ സർക്കാർ വരുന്നതും കാത്തിരുന്നു. അന്ന് ഒരു മാസം മാത്രം കുടിശിക വരുത്തിയതിനുണ്ടായ കോലാഹലം ചില്ലറയല്ല. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വന്പിച്ച സമരമുറകളാണ് അരങ്ങേറിയത്. മിക്കപ്പോഴും സെക്രട്ടേറിയറ്റിന്റെ നടയിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ ഈ പെൻഷൻകാർ സമരത്തിലായിരുന്നു. ഇന്നോ, മൂന്നുമാസം പെൻഷൻ കുടിശികയായിരിക്കുന്നു. ഇടതുപക്ഷ ചായ്വുള്ള ഭാരവാഹികളുള്ള ഈ സംഘടനയ്ക്ക് പഴയ സമരവീര്യവും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.
കെഎസ്ആർടിസി പെൻഷൻകാർ പട്ടിണിയിലാണ്. അപ്പോഴാണ് ഈ സർക്കാർ ജനങ്ങളുടെ ധനമെടുത്ത് കേരളീയം ആഘോഷിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്. തങ്ങൾ ചെയ്തുകൂട്ടിയ അപരാധങ്ങൾക്ക് ആഘോഷം നടത്തി, സമൂഹത്തിനുമേൽ മറ സൃഷ്ടിക്കുകയാണ്. ഇത്തരത്തിൽ ജനശ്രദ്ധ തിരിക്കാൻ കേരളീയം നടത്തി ജനങ്ങളുടെ ധനം ധൂർത്തടിക്കുന്പോൾ, മറുവശത്ത് രണ്ടു വർഷത്തെ ഹോസ്റ്റൽ ഗ്രാന്റ് കുടിശിക കാരണം ആദിവാസികളുടെ ഹോസ്റ്റലുകൾ പൂട്ടിയിരിക്കുന്നു. ഹോസ്റ്റൽ സൗകര്യം നഷ്ടപ്പെടുകയും രണ്ടുവർഷമായി പഠനസഹായം കിട്ടാതാകുകയും ചെയ്തതോടെ ആ കുട്ടികൾ അവരുടെ കുടിലുകളിലേക്ക് തിരിച്ചുപോയിരിക്കുന്നത് കേരളീയം ആഘോഷിക്കുന്നവർ കാണുന്നില്ലേ? പരന്പരാഗത വ്യവസായങ്ങളും അതിലെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. സാധാരണ ജനത നേരിടുന്ന നീറുന്ന പ്രശ്നങ്ങളെ ചമയങ്ങൾകൊണ്ടും താരശോഭകൊണ്ടും മതിൽ കെട്ടുന്നു. മാസങ്ങളായി പെൻഷൻ കിട്ടാതെ വിധവകളും വയോജനങ്ങളും നട്ടം തിരിയുന്പോഴാണ് ഈ മാമാങ്കങ്ങൾ.
പെൻഷൻ അവരുടെ അവകാശമാണെന്ന് പലതവണ കോടതി പറഞ്ഞിട്ടും അതനുസരിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും സർക്കാർ ചെവിക്കൊള്ളുന്നില്ല. സമൂഹത്തിൽനിന്ന് ആദരവ് അർഹിക്കുന്ന പ്രായത്തിലാണ് ഇവരുടെ ജീവിതത്തിലേക്ക് സർക്കാർ കരിനിഴൽ പടർത്തിക്കൊണ്ടിരിക്കുന്നത്.
എം. ജോണ്സണ് റോച്ച് അന്പലത്തുമൂല, ചൊവ്വര നെയ്യാറ്റിൻകര
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.