Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
Friday, April 26, 2024 12:04 AM IST
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാണുകയും കേൾക്കുകയും ചെയ്യുന്ന നല്ല കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയോ ഇതിനെക്കുറിച്ചു ജനങ്ങളോടു വേണ്ട രീതിയിൽ സംവദിക്കുകയോ ചെയ്യുന്നതായി കാണുന്നില്ലെന്നതു ഖേദകരമാണ്. ഈ അടുത്ത കാലത്തു മൂന്നു മാസം ഓസ്ട്രേലിയയിൽ താമസിച്ച് അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ യാത്രചെയ്തു ജനങ്ങളുടെ ജീവിതരീതികളും വികസനപ്രവർത്തനങ്ങളുമൊക്കെ നേരിൽക്കണ്ട് മനസിലാക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.
മനോഹരവും വിശാലവുമായ റോഡുകളിൽ ആരെങ്കിലും ട്രാഫിക് നിയമം ലംഘിക്കുന്നത് ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. മുഖം നോക്കാതെ ശിക്ഷ ലഭിക്കും എന്നതിനാൽ ആരും അവിടെ നിയമം ലംഘിക്കാറില്ല. നിർമാണമേഖലയിൽ ജോലിചെയ്യുന്ന ചില മലയാളികൾ പറഞ്ഞത്, അവിടെ എന്തെങ്കിലും വികസനപ്രവർത്തനത്തിനു സർക്കാർ പണം അനുവദിച്ചാൽ അതു മുഴുവനും അതിനായി ചെലവാക്കി എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം അവിടെ ഉണ്ടെന്നാണ്. നമ്മുടെ നാട്ടിൽ വികസന പ്രവർത്തനങ്ങൾക്കു സർക്കാർ അനുവദിക്കുന്ന തുകയുടെ വലിയൊരു ഭാഗം ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന കൂട്ടുകെട്ട് അടിച്ചുമാറ്റുകയാണെന്ന് ആർക്കാണ് അറിയാത്തത്. രണ്ടോ മൂന്നോ ലക്ഷത്തിനു തീരേണ്ട ബസ് കാത്തിരിപ്പുകേന്ദ്രം ഉണ്ടാക്കിയിട്ട് 15 ലക്ഷവും 20 ലക്ഷവുമൊക്കെ വകയിരുത്തിയെടുക്കുന്ന വ്യവസ്ഥിതി നിലനിൽക്കുന്ന നാടാണ് നമ്മുടേത്.
തുറിച്ചുനോട്ടമില്ല
ഓസ്ട്രേലിയൻ താമസക്കാലത്ത് എന്നെ ആകർഷിച്ച മറ്റൊരു പ്രത്യേകത, നമ്മുടെ നാട്ടിൽ വ്യാപകമായി കാണുന്ന തുറിച്ചുനോട്ടം അവിടെ തീരെ ഇല്ല എന്നുള്ളതാണ്. ആരും മറ്റൊരാളുടെ സ്വകാര്യതയിൽ ഇടപെടാറില്ല. മറ്റുള്ളവരുടെ തുറിച്ചുനോട്ടം കാരണം പലപ്പോഴും സ്ത്രീകൾക്ക് അസ്വസ്ഥതയോടെ യാത്ര ചെയ്യേണ്ടി വരുന്ന ഒരു നാടാണല്ലോ നമ്മുടേത്. വിദേശ രാജ്യങ്ങളിലൊക്കെ ലൈംഗിക അരാജകത്വമാണെന്നു നമ്മുടെ നാട്ടിൽ ചിലർ പറയുന്നതു കേട്ടിട്ടുണ്ട്. പച്ചക്കള്ളമാണത്. ഓസ്ട്രേലിയയിൽ പൊതുവായി ഉപയോഗിക്കുന്ന പ്രദേശങ്ങളൊക്കെ സർക്കാർതന്നെ പൊതുജനത്തിന് ഉപയോഗിക്കാനായി പാർക്കുകളാക്കി മാറ്റിയിരിക്കുകയാണ്. അവിടങ്ങളിൽ വഴിവിട്ട പെരുമാറ്റത്തിൽ ഏർപ്പെടുന്ന കമിതാക്കളെ ഒരിക്കൽപ്പോലും ഞാൻ കണ്ടില്ല.
എന്നാൽ, എന്താണ് നമ്മുടെ പല പാർക്കുകളുടെയും അവസ്ഥ. പല പാർക്കുകളിലും കുടുംബസമേതം പോയിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. യാതൊരു പരിസരബോധവുമില്ലാതെ ലൈംഗിക താത്പര്യങ്ങൾ തീർക്കുന്നവർ കാരണം പലർക്കും കുട്ടികളും മറ്റുമായി പാർക്കുകളിൽ വരാൻതന്നെ മടിയാണ്. പാർക്കിൽ മാത്രമല്ല, ട്രെയിനിലും ബസിലും തിയേറ്ററിലുമൊക്കെ ഇത്തരക്കാരുടെ ശല്യമുണ്ട്. അതിലേറെയും സ്കൂൾ, കോളജ് കുട്ടികളാണ്.
ഓസ്ട്രേലിയയിൽ താമസിച്ചു യാത്രകൾ നടത്തിയപ്പോൾ ഒരാൾ പോലും അവിടെ പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതു കണ്ടില്ല. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യം ജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും സർക്കാർ ഒരുക്കിയിട്ടുണ്ട്. സർക്കാർ ചെലവിൽത്തന്നെ അതു കൃത്യസമയത്ത് എടുത്തുകൊണ്ടുപോയി സംസ്കരിക്കും.
പഠനം കഴിഞ്ഞ് രാഷ്ട്രീയം
ഓസ്ട്രേലിയയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകം അവിടെ വിദ്യാർഥി സംഘടനകളുടെ അഴിഞ്ഞാട്ടമോ അമിതമായ വിദ്യാർഥി രാഷ്ട്രീയമോ കാന്പസുകളിൽ ഇല്ല എന്നുള്ളതാണ്. പഠനം കഴിഞ്ഞ് ജോലിയും നേടിയ ശേഷമാണ് അവിടെ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ നല്ല കഴിവും വിവരവുമുള്ള ഭരണാധികാരികളെ അവിടെ കാണാൻ കഴിയും. നമ്മുടെ നാട്ടിൽ കാന്പസുകൾ ഭരിക്കുന്നത് പലപ്പോഴും ഗുണ്ടാസംഘങ്ങളെപ്പോലെ അഴിഞ്ഞാടുന്ന വിദ്യാർഥിസംഘടനകളാണ്. ഈ അടുത്ത കാലത്ത് വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളജ് കാന്പസിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന സിദ്ധാർഥൻ എന്ന യുവാവിനെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നഗ്നനാക്കി ഭീകരമായി മർദിച്ചു മരണത്തിലേക്കു തള്ളിവിട്ടതു കേരളത്തെ ഞെട്ടിച്ചതാണല്ലോ. ഹയർ സെക്കൻഡറി മുതൽ മുകളിലേക്കുള്ള മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനഃസമാധാനത്തോടെ പഠിക്കാനോ പഠിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എങ്ങനെയെങ്കിലും പ്ലസ് ടു കഴിഞ്ഞാൽ മക്കളെ കേരളത്തിനു വെളിയിലോ വിദേശത്തേക്കോ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ താത്പര്യം കാണിക്കുന്നതിന്റെ ഒരു കാരണം ഈ നശിച്ച കാന്പസ് രാഷ്ട്രീയം തന്നെയാണ്.
പഠനത്തിൽ താത്പര്യമില്ലാത്ത, അധ്യാപകരെയും രക്ഷിതാക്കളെയും അനുസരിക്കാതെ നടക്കുന്ന വിദ്യാർഥികളാണ് നമ്മുടെ കാന്പസുകളിൽ കൂടുതലായും രാഷ്ട്രീയം കളിക്കുന്നത്. ഇവരാണ് പിന്നീട് നേതാക്കന്മാരായും ഭരണാധികാരികളുമൊക്കെയായി മാറുന്നത്. നാട്ടിൽ അക്രമവും അഴിമതിയും വ്യാപകമാകാനുള്ള മൂലകാരണവും ഇതാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ നിയമസഭ തല്ലിപ്പൊളിച്ചവർ പിന്നീട് മന്ത്രിമാരായി നമ്മെ ഭരിക്കുന്ന നാടാണ് നമ്മുടേത്. നാം വളരെയധികം മാറേണ്ടിയിരിക്കുന്നു. അതിന് ആദ്യം ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അമിതമായ രാഷ്ട്രീയത്തെ പടിക്കു പുറത്താക്കുക എന്നതാണ്. രാഷ്ട്രീയബോധത്തേക്കാളുപരി രാഷ്ട്രബോധമുള്ള, കഴിവുള്ള യുവാക്കൾ രാഷ്ട്രീയത്തിലേക്കു വരണം. നല്ല ഭരണാധികാരികൾ ഉണ്ടാകണം. എങ്കിൽ മാത്രമേ നാടു നന്നാകൂ.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.