Responses
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
Friday, April 26, 2024 12:04 AM IST
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാണുകയും കേൾക്കുകയും ചെയ്യുന്ന നല്ല കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയോ ഇതിനെക്കുറിച്ചു ജനങ്ങളോടു വേണ്ട രീതിയിൽ സംവദിക്കുകയോ ചെയ്യുന്നതായി കാണുന്നില്ലെന്നതു ഖേദകരമാണ്. ഈ അടുത്ത കാലത്തു മൂന്നു മാസം ഓസ്ട്രേലിയയിൽ താമസിച്ച് അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലൊക്കെ യാത്രചെയ്തു ജനങ്ങളുടെ ജീവിതരീതികളും വികസനപ്രവർത്തനങ്ങളുമൊക്കെ നേരിൽക്കണ്ട് മനസിലാക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

മനോഹരവും വിശാലവുമായ റോഡുകളിൽ ആരെങ്കിലും ട്രാഫിക് നിയമം ലംഘിക്കുന്നത് ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. മുഖം നോക്കാതെ ശിക്ഷ ലഭിക്കും എന്നതിനാൽ ആരും അവിടെ നിയമം ലംഘിക്കാറില്ല. നിർമാണമേഖലയിൽ ജോലിചെയ്യുന്ന ചില മലയാളികൾ പറഞ്ഞത്, അവിടെ എന്തെങ്കിലും വികസനപ്രവർത്തനത്തിനു സർക്കാർ പണം അനുവദിച്ചാൽ അതു മുഴുവനും അതിനായി ചെലവാക്കി എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം അവിടെ ഉണ്ടെന്നാണ്. നമ്മുടെ നാട്ടിൽ വികസന പ്രവർത്തനങ്ങൾക്കു സർക്കാർ അനുവദിക്കുന്ന തുകയുടെ വലിയൊരു ഭാഗം ചില രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന കൂട്ടുകെട്ട് അടിച്ചുമാറ്റുകയാണെന്ന് ആർക്കാണ് അറിയാത്തത്. രണ്ടോ മൂന്നോ ലക്ഷത്തിനു തീരേണ്ട ബസ് കാത്തിരിപ്പുകേന്ദ്രം ഉണ്ടാക്കിയിട്ട് 15 ലക്ഷവും 20 ലക്ഷവുമൊക്കെ വകയിരുത്തിയെടുക്കുന്ന വ്യവസ്ഥിതി നിലനിൽക്കുന്ന നാടാണ് നമ്മുടേത്.

തുറിച്ചുനോട്ടമില്ല

ഓസ്ട്രേലിയൻ താമസക്കാലത്ത് എന്നെ ആകർഷിച്ച മറ്റൊരു പ്രത്യേകത, നമ്മുടെ നാട്ടിൽ വ്യാപകമായി കാണുന്ന തുറിച്ചുനോട്ടം അവിടെ തീരെ ഇല്ല എന്നുള്ളതാണ്. ആരും മറ്റൊരാളുടെ സ്വകാര്യതയിൽ ഇടപെടാറില്ല. മറ്റുള്ളവരുടെ തുറിച്ചുനോട്ടം കാരണം പലപ്പോഴും സ്ത്രീകൾക്ക് അസ്വസ്ഥതയോടെ യാത്ര ചെയ്യേണ്ടി വരുന്ന ഒരു നാടാണല്ലോ നമ്മുടേത്. വിദേശ രാജ്യങ്ങളിലൊക്കെ ലൈംഗിക അരാജകത്വമാണെന്നു നമ്മുടെ നാട്ടിൽ ചിലർ പറയുന്നതു കേട്ടിട്ടുണ്ട്. പച്ചക്കള്ളമാണത്. ഓസ്ട്രേലിയയിൽ പൊതുവായി ഉപയോഗിക്കുന്ന പ്രദേശങ്ങളൊക്കെ സർക്കാർതന്നെ പൊതുജനത്തിന് ഉപയോഗിക്കാനായി പാർക്കുകളാക്കി മാറ്റിയിരിക്കുകയാണ്. അവിടങ്ങളിൽ വഴിവിട്ട പെരുമാറ്റത്തിൽ ഏർപ്പെടുന്ന കമിതാക്കളെ ഒരിക്കൽപ്പോലും ഞാൻ കണ്ടില്ല.

എന്നാൽ, എന്താണ് നമ്മുടെ പല പാർക്കുകളുടെയും അവസ്ഥ. പല പാർക്കുകളിലും കുടുംബസമേതം പോയിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. യാതൊരു പരിസരബോധവുമില്ലാതെ ലൈംഗിക താത്പര്യങ്ങൾ തീർക്കുന്നവർ കാരണം പലർക്കും കുട്ടികളും മറ്റുമായി പാർക്കുകളിൽ വരാൻതന്നെ മടിയാണ്. പാർക്കിൽ മാത്രമല്ല, ട്രെയിനിലും ബസിലും തിയേറ്ററിലുമൊക്കെ ഇത്തരക്കാരുടെ ശല്യമുണ്ട്. അതിലേറെയും സ്കൂൾ, കോളജ് കുട്ടികളാണ്.

ഓസ്ട്രേലിയയിൽ താമസിച്ചു യാത്രകൾ നടത്തിയപ്പോൾ ഒരാൾ പോലും അവിടെ പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതു കണ്ടില്ല. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യം ജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും സർക്കാർ ഒരുക്കിയിട്ടുണ്ട്. സർക്കാർ ചെലവിൽത്തന്നെ അതു കൃത്യസമയത്ത് എടുത്തുകൊണ്ടുപോയി സംസ്കരിക്കും.

പഠനം കഴിഞ്ഞ് രാഷ്‌ട്രീയം

ഓസ്ട്രേലിയയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകം അവിടെ വിദ്യാർഥി സംഘടനകളുടെ അഴിഞ്ഞാട്ടമോ അമിതമായ വിദ്യാർഥി രാഷ്‌ട്രീയമോ കാന്പസുകളിൽ ഇല്ല എന്നുള്ളതാണ്. പഠനം കഴിഞ്ഞ് ജോലിയും നേടിയ ശേഷമാണ് അവിടെ യുവാക്കൾ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ നല്ല കഴിവും വിവരവുമുള്ള ഭരണാധികാരികളെ അവിടെ കാണാൻ കഴിയും. നമ്മുടെ നാട്ടിൽ കാന്പസുകൾ ഭരിക്കുന്നത് പലപ്പോഴും ഗുണ്ടാസംഘങ്ങളെപ്പോലെ അഴിഞ്ഞാടുന്ന വിദ്യാർഥിസംഘടനകളാണ്. ഈ അടുത്ത കാലത്ത് വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളജ് കാന്പസിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന സിദ്ധാർഥൻ എന്ന യുവാവിനെ ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നഗ്നനാക്കി ഭീകരമായി മർദിച്ചു മരണത്തിലേക്കു തള്ളിവിട്ടതു കേരളത്തെ ഞെട്ടിച്ചതാണല്ലോ. ഹയർ സെക്കൻഡറി മുതൽ മുകളിലേക്കുള്ള മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മനഃസമാധാനത്തോടെ പഠിക്കാനോ പഠിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എങ്ങനെയെങ്കിലും പ്ലസ് ടു കഴിഞ്ഞാൽ മക്കളെ കേരളത്തിനു വെളിയിലോ വിദേശത്തേക്കോ അ‍യച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ താത്പര്യം കാണിക്കുന്നതിന്‍റെ ഒരു കാരണം ഈ നശിച്ച കാന്പസ് രാഷ്‌ട്രീയം തന്നെയാണ്.

പഠനത്തിൽ താത്പര്യമില്ലാത്ത, അധ്യാപകരെയും രക്ഷിതാക്കളെയും അനുസരിക്കാതെ നടക്കുന്ന വിദ്യാർഥികളാണ് നമ്മുടെ കാന്പസുകളിൽ കൂടുതലായും രാഷ്‌ട്രീയം കളിക്കുന്നത്. ഇവരാണ് പിന്നീട് നേതാക്കന്മാരായും ഭരണാധികാരികളുമൊക്കെയായി മാറുന്നത്. നാട്ടിൽ അക്രമവും അഴിമതിയും വ്യാപകമാകാനുള്ള മൂലകാരണവും ഇതാണ്. പ്രതിപക്ഷത്തായിരുന്നപ്പോൾ നിയമസഭ തല്ലിപ്പൊളിച്ചവർ പിന്നീട് മന്ത്രിമാരായി നമ്മെ ഭരിക്കുന്ന നാടാണ് നമ്മുടേത്. നാം വളരെയധികം മാറേണ്ടിയിരിക്കുന്നു. അതിന് ആദ്യം ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് അമിതമായ രാഷ്‌ട്രീയത്തെ പടിക്കു പുറത്താക്കുക എന്നതാണ്. രാഷ്‌ട്രീയബോധത്തേക്കാളുപരി രാഷ്‌ട്രബോധമുള്ള, കഴിവുള്ള യുവാക്കൾ രാഷ്‌ട്രീയത്തിലേക്കു വരണം. നല്ല ഭരണാധികാരികൾ ഉണ്ടാകണം. എങ്കിൽ മാത്രമേ നാടു നന്നാകൂ.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ