Responses
കെടാവിളക്കിനെ സംവഹിക്കുന്നവർ
Thursday, August 31, 2023 10:21 PM IST
ഭാരതത്തിന്‍റെ ആദ്യ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക്കുകയാണ്.

ആഘോഷത്തേക്കാൾ അനുസ്മരണവും അനുകരണവും ആവശ്യപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നല്ലോ അദ്ദേഹത്തിന്‍റേത്. പണ്ഡിതനും വേദാന്തിയും പ്രഗത്ഭനും പ്രശസ്തനുമായ അധ്യാപകനും എഴുത്തുകാരനുമൊക്കെയായി ഒരു പിടി അമൂല്യവും അതുല്യവുമായ വിശേഷണങ്ങളുടെ ആകെത്തുകയായിരുന്നു ഡോ.എസ്. രാധാകൃഷ്ണനെന്ന അത്ഭുത പ്രതിഭ.

അധ്യാപകരുടെ പ്രസക്തി ഒന്നിനൊന്നു വർധിക്കുന്ന നാളുകളിൽ ആദരണീയനായ ഈ വ്യക്തിയുടെ വ്യക്തിപ്രാഭവത്തിന്‍റെ അടിസ്ഥാനങ്ങളിലേക്ക് അധ്യാപകർ ഇറങ്ങിവരണം. അധ്യാപകർ ഒരു ഉപേക്ഷിക്കപ്പെട്ട ശിലയിൽപോലും അമൂല്യമായ ശില്പത്തെ രൂപപ്പെടുത്തുവാൻ യത്നിക്കുന്ന ഒരു "ശില്പി'യാണെന്നു വേണമെങ്കിൽ പറയാം. ആധുനിക നാളുകളിൽ അങ്ങിങ്ങ് ഒറ്റപ്പെട്ട ആശങ്കയുടെ വർത്തമാനങ്ങൾ അധ്യാപകരെക്കുറിച്ചു കേൾക്കുന്നതു മുഖ്യധാരയുടെ വാർത്തകളാക്കരുത്. അധ്യാപകൻ ആദരണീയതയുടെയും മാതൃകയുടെയും പ്രതീകങ്ങൾതന്നെ. സദാ തെളിയുന്ന വിളക്ക്; ഈ തെളിച്ചത്തിൽനിന്നും അനേകായിരങ്ങളിലേക്ക് വെളിച്ചം പകരുന്ന അതുല്യത! ചിന്തിച്ചാൽ കെടാവിളക്കിനെ സംവഹിക്കുന്ന ജാഗ്രതയുടെ മനുഷ്യരാകണം അധ്യാപകർ.

ലോകത്തിന്‍റെ മുന്നിൽ അധ്യാപകർ എന്നുമൊരു അത്ഭുതമാകണം. കൈവിട്ടുപോകുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിൽ നാളെയുടെ തലമുറ സമൂഹത്തെ മുൾമുനയിൽ നിർത്തുന്പോഴും "നിദ്രവിട്ടുണരേണ്ടത്' അധ്യാപകരുടെ കർത്തവ്യമാണ്. ഓരോ വിദ്യാർഥിയെയും സ്വന്തം മക്കളെന്നപോലെ കരുതി കൊണ്ടുനടക്കാൻ അധ്യാപകർക്കാകണം. അവരുടെ ആശങ്കകളെയും നിരാശകളെയും ശ്രവിക്കാൻ ഹൃദയമുണ്ടാകണം. അറിവ് പകർന്നു നൽകുന്പോഴും ഒരു കാര്യം മറക്കാതിരിക്കുക... സ്വഭാവശുദ്ധി കൂടാതെയുള്ള അറിവ് അപകടകരവും ഭീകരവുമാണെന്ന യാഥാർഥ്യം. മക്കളെ അച്ചടക്കവും അനുസരണവും ശീലിപ്പിക്കുന്നതിൽ ഹൈടെക് യുഗവും അലസത വിചാരിക്കേണ്ടതില്ല. സഹജബുദ്ധിയെ സർവേശ്വരനോടു ചേർത്ത് സർവാത്മനാ സൽകൃത്യങ്ങളിലേക്കെത്തിക്കുവാൻ നാളെയുടെ തലമുറയെ പര്യാപ്തമാക്കേണ്ടത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ യുഗത്തിലും അധ്യാപകരുടെ കർത്തവ്യമാണ്; നിയോഗമാണ്. കണ്ടുപഠിക്കാൻ മാത്രം മാതൃകയുടെ ജീവിതം നയിക്കുകയെന്നതും അധ്യാപകരുടെ ചുമതലയാണെന്ന് ഡോ.എസ്. രാധാകൃഷ്ണനെന്ന അധ്യാപകൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. സമഗ്രമായ അറിവും വിശാലമായ ചിന്താധാരയും സാമൂഹ്യപ്രതിബദ്ധതയും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആർദ്രതയും അധ്യാപകർക്കുണ്ടാകണം. സ്വയം തിരുത്തൽ ഒരു തിരുത്തിക്കലിന് അടയാളമാകാമെന്ന് അധ്യാപകർ അറിയണം.

മക്കളെ വഴക്കു പറഞ്ഞാൽ നിയമത്തിന്‍റെ നൂലാമാലയിൽപ്പെടുത്തുന്ന "നയം' കേരളത്തനിമയ്ക്കും മക്കളുടെ ഭാവിക്കും നല്ലതല്ലെന്ന് തിരിച്ചറിയണം. “പിടിവിട്ട് സഞ്ചരിക്കുന്ന ഭാവിതലമുറ” അപകടം വരുത്തിവയ്ക്കും. അതിരുകൾ തിരിച്ചറിയുന്നതാണ് സ്വാതന്ത്ര്യമെന്നും മക്കളറിയണം. ഒരിക്കൽ വീണാൽ ഒരിക്കലും രക്ഷപ്പെടാനാകാത്ത "കയ'മാണ് ലഹരിയുടേതെന്ന് പഠനമുറികളിൽ സദാ സംസാരമാകണം; മക്കൾക്ക് കാർക്കശ്യത്തോടെയുള്ള ബോധനം നൽകണം.

ഓരോരുത്തരുടെയും മാർക്കിന്‍റെ ഗ്രേഡ് ഉയർത്തുന്നതിൽ ശ്രദ്ധിക്കുന്നതു മാത്രമാകരുത് വിദ്യാഭ്യാസം; മക്കളെ മാന്യരാക്കാനല്ല മറിച്ച് മനുഷ്യരാക്കാനാണ് വിദ്യാഭ്യാസകാലം വിനിയോഗിക്കേണ്ടത്. ഓരോ അധ്യാപകദിനവും അധ്യാപകരുടെ അമൂല്യതയെ ഓർമപ്പെടുത്തിക്കൊണ്ടാണ് കടന്നെത്തുന്നത്... അധ്യാപനം അധ്യാപകരുടെ അടയാളമാകണം.

ടോം ജോസ് തഴുവംകുന്ന്