Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കെടാവിളക്കിനെ സംവഹിക്കുന്നവർ
Thursday, August 31, 2023 10:21 PM IST
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക്കുകയാണ്.
ആഘോഷത്തേക്കാൾ അനുസ്മരണവും അനുകരണവും ആവശ്യപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നല്ലോ അദ്ദേഹത്തിന്റേത്. പണ്ഡിതനും വേദാന്തിയും പ്രഗത്ഭനും പ്രശസ്തനുമായ അധ്യാപകനും എഴുത്തുകാരനുമൊക്കെയായി ഒരു പിടി അമൂല്യവും അതുല്യവുമായ വിശേഷണങ്ങളുടെ ആകെത്തുകയായിരുന്നു ഡോ.എസ്. രാധാകൃഷ്ണനെന്ന അത്ഭുത പ്രതിഭ.
അധ്യാപകരുടെ പ്രസക്തി ഒന്നിനൊന്നു വർധിക്കുന്ന നാളുകളിൽ ആദരണീയനായ ഈ വ്യക്തിയുടെ വ്യക്തിപ്രാഭവത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് അധ്യാപകർ ഇറങ്ങിവരണം. അധ്യാപകർ ഒരു ഉപേക്ഷിക്കപ്പെട്ട ശിലയിൽപോലും അമൂല്യമായ ശില്പത്തെ രൂപപ്പെടുത്തുവാൻ യത്നിക്കുന്ന ഒരു "ശില്പി'യാണെന്നു വേണമെങ്കിൽ പറയാം. ആധുനിക നാളുകളിൽ അങ്ങിങ്ങ് ഒറ്റപ്പെട്ട ആശങ്കയുടെ വർത്തമാനങ്ങൾ അധ്യാപകരെക്കുറിച്ചു കേൾക്കുന്നതു മുഖ്യധാരയുടെ വാർത്തകളാക്കരുത്. അധ്യാപകൻ ആദരണീയതയുടെയും മാതൃകയുടെയും പ്രതീകങ്ങൾതന്നെ. സദാ തെളിയുന്ന വിളക്ക്; ഈ തെളിച്ചത്തിൽനിന്നും അനേകായിരങ്ങളിലേക്ക് വെളിച്ചം പകരുന്ന അതുല്യത! ചിന്തിച്ചാൽ കെടാവിളക്കിനെ സംവഹിക്കുന്ന ജാഗ്രതയുടെ മനുഷ്യരാകണം അധ്യാപകർ.
ലോകത്തിന്റെ മുന്നിൽ അധ്യാപകർ എന്നുമൊരു അത്ഭുതമാകണം. കൈവിട്ടുപോകുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിൽ നാളെയുടെ തലമുറ സമൂഹത്തെ മുൾമുനയിൽ നിർത്തുന്പോഴും "നിദ്രവിട്ടുണരേണ്ടത്' അധ്യാപകരുടെ കർത്തവ്യമാണ്. ഓരോ വിദ്യാർഥിയെയും സ്വന്തം മക്കളെന്നപോലെ കരുതി കൊണ്ടുനടക്കാൻ അധ്യാപകർക്കാകണം. അവരുടെ ആശങ്കകളെയും നിരാശകളെയും ശ്രവിക്കാൻ ഹൃദയമുണ്ടാകണം. അറിവ് പകർന്നു നൽകുന്പോഴും ഒരു കാര്യം മറക്കാതിരിക്കുക... സ്വഭാവശുദ്ധി കൂടാതെയുള്ള അറിവ് അപകടകരവും ഭീകരവുമാണെന്ന യാഥാർഥ്യം. മക്കളെ അച്ചടക്കവും അനുസരണവും ശീലിപ്പിക്കുന്നതിൽ ഹൈടെക് യുഗവും അലസത വിചാരിക്കേണ്ടതില്ല. സഹജബുദ്ധിയെ സർവേശ്വരനോടു ചേർത്ത് സർവാത്മനാ സൽകൃത്യങ്ങളിലേക്കെത്തിക്കുവാൻ നാളെയുടെ തലമുറയെ പര്യാപ്തമാക്കേണ്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലും അധ്യാപകരുടെ കർത്തവ്യമാണ്; നിയോഗമാണ്. കണ്ടുപഠിക്കാൻ മാത്രം മാതൃകയുടെ ജീവിതം നയിക്കുകയെന്നതും അധ്യാപകരുടെ ചുമതലയാണെന്ന് ഡോ.എസ്. രാധാകൃഷ്ണനെന്ന അധ്യാപകൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. സമഗ്രമായ അറിവും വിശാലമായ ചിന്താധാരയും സാമൂഹ്യപ്രതിബദ്ധതയും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആർദ്രതയും അധ്യാപകർക്കുണ്ടാകണം. സ്വയം തിരുത്തൽ ഒരു തിരുത്തിക്കലിന് അടയാളമാകാമെന്ന് അധ്യാപകർ അറിയണം.
മക്കളെ വഴക്കു പറഞ്ഞാൽ നിയമത്തിന്റെ നൂലാമാലയിൽപ്പെടുത്തുന്ന "നയം' കേരളത്തനിമയ്ക്കും മക്കളുടെ ഭാവിക്കും നല്ലതല്ലെന്ന് തിരിച്ചറിയണം. “പിടിവിട്ട് സഞ്ചരിക്കുന്ന ഭാവിതലമുറ” അപകടം വരുത്തിവയ്ക്കും. അതിരുകൾ തിരിച്ചറിയുന്നതാണ് സ്വാതന്ത്ര്യമെന്നും മക്കളറിയണം. ഒരിക്കൽ വീണാൽ ഒരിക്കലും രക്ഷപ്പെടാനാകാത്ത "കയ'മാണ് ലഹരിയുടേതെന്ന് പഠനമുറികളിൽ സദാ സംസാരമാകണം; മക്കൾക്ക് കാർക്കശ്യത്തോടെയുള്ള ബോധനം നൽകണം.
ഓരോരുത്തരുടെയും മാർക്കിന്റെ ഗ്രേഡ് ഉയർത്തുന്നതിൽ ശ്രദ്ധിക്കുന്നതു മാത്രമാകരുത് വിദ്യാഭ്യാസം; മക്കളെ മാന്യരാക്കാനല്ല മറിച്ച് മനുഷ്യരാക്കാനാണ് വിദ്യാഭ്യാസകാലം വിനിയോഗിക്കേണ്ടത്. ഓരോ അധ്യാപകദിനവും അധ്യാപകരുടെ അമൂല്യതയെ ഓർമപ്പെടുത്തിക്കൊണ്ടാണ് കടന്നെത്തുന്നത്... അധ്യാപനം അധ്യാപകരുടെ അടയാളമാകണം.
ടോം ജോസ് തഴുവംകുന്ന്
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.