Responses
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
Thursday, October 12, 2023 11:58 PM IST
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെടുകയാണു നമ്മുടെ ഭാവി പ്രതീക്ഷയായ യുവത. വെറുമൊരു രസത്തിനായി തുടങ്ങി കരകയറാനാവാത്ത ഗർത്തത്തിൽ വീണു കുഴയുകയാണു നമ്മുടെ കുഞ്ഞുങ്ങളും യുവതലമുറയും.

കേരളത്തിൽ ഇന്നു ലഹരി ഉപയോഗം മൂലമുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. സംസ്ഥാനത്തെ 28.7% ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും ഒരു തവണയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഭീതിദമായ അവസ്ഥയാണിത്. 16നും 18നും ഇടയിൽ പ്രായമുള്ള 48% പേരും 14നും 15നും ഇടയിലുള്ള 43% പേരും മയക്കുമരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തി.

കഞ്ചാവുമാഫിയകൾ 18 വയസിനു താഴെയുള്ള കുട്ടികളെ പ്രലോഭിപ്പിച്ചു മരുന്നുവിൽപ്പനക്കാരാക്കുന്നു എന്ന വേദനിപ്പിക്കുന്ന അവസ്ഥയിൽ കാലഘട്ടം എത്തിനിൽക്കുന്നു. കൗമാരക്കാരായ കുരുന്നുകൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നത് ഏറ്റവും വേഗം മനസിലാക്കാൻ സാധിക്കുന്നതു മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് മയക്കുമരുന്നു മാഫിയകൾ പ്രവൃത്തിക്കുന്നത്. ഇതിനെ വേരോടെ പിഴുതെടുത്തേ മതിയാകൂ.

നമ്മുടെ നാടിന്‍റെ വികസനം വിഴുങ്ങുന്ന, നാടിനെ നാശത്തിലേക്കു നടത്തുന്ന ഇത്തരം അധമപ്രവർത്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. ഇപ്പോഴെങ്കിലും നാം ക്രിയാത്മകമായി ഇടപെട്ടില്ലെങ്കിൽ കരയാൻ കണ്ണീരില്ലാത്ത ദുരവസ്ഥയിലേക്കു മാറ്റപ്പെടാനുള്ള ദൂരം വിദൂരമല്ല. ഈ മഹാവിപത്തിനെ അമർച്ച ചെയ്യാൻ ഇടപെടാൻ പറ്റുന്ന തലങ്ങളിലെല്ലാം നമുക്കിടപെടാം.

റ്റോജോമോൻ ജോസഫ്, മരിയാപുരം