Responses
മുല്ലപ്പെരിയാർവച്ചു കളിക്കരുത്
മുല്ലപ്പെരിയാർവച്ചു കളിക്കരുത്
Monday, November 8, 2021 1:13 AM IST
ഇതുവരെ പലരും അടക്കം പറഞ്ഞിരുന്ന കാര്യമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ചില രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും തമിഴ്നാടിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവനുനേരേ വെല്ലുവിളിയായി മാറിയിരിക്കുന്ന കാലഹരണപ്പെട്ട അണക്കെട്ടാണ് മുല്ലപ്പെരിയാർ. അവിടെ ബേബി ഡാമിനു സമീപത്തുള്ള 15 വൃക്ഷങ്ങൾ വെട്ടിമാറ്റാൻ കേരളം തമിഴ്നാടിന് അനുമതി നല്കിയെന്ന വാർത്ത മലയാളികൾ നടുക്കത്തോടെയാണു കേട്ടത്. വിശ്വസിക്കാനാവാത്ത ആ വാർത്ത ശരിയായിരുന്നെന്നും ആ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്നുമാണ് ഇപ്പോൾ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്നു ചോദിക്കുന്നില്ല. കാരണം, വെള്ളരിക്കാപ്പട്ടണത്തിൽപോലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ് മുല്ലപ്പെരിയാർ വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

അന്പരപ്പിക്കുന്ന കാര്യം അതൊന്നുമല്ല. ഉദ്യോഗസ്ഥർ എടുത്ത തീരുമാനം താനോ മുഖ്യമന്ത്രിയോ അറിഞ്ഞിട്ടില്ലെന്നും ഇത് അസാധാരണ നടപടിയായിപ്പോയെന്നുമാണ് വനം മന്ത്രി പറഞ്ഞത്. ജനങ്ങൾക്ക് ഇതു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

കേരളത്തിൽ ഏറ്റവും വാർത്താപ്രാധാന്യം നേടിയതും ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്നതുമായ ഒരു വിഷയത്തിൽ കേവലം ഉദ്യോഗസ്ഥർക്കു മാത്രമായി ഇങ്ങനെയൊരു തീരുമാനം എടുക്കാനാകുമോ?

സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ലെന്നും ഉത്തരവ് നിലനിൽക്കുന്നത് പ്രശ്നമാണെന്നു ബോധ്യപ്പെട്ടതിനാലും ഉടൻ മരവിപ്പിക്കാൻ തീരുമാനിച്ചെന്ന മന്ത്രിയുടെ പ്രസ്താവനയിൽ അവിശ്വസനീയമായി എന്തൊക്കെയോ കാണുന്നുണ്ട്. മന്ത്രിമാരെയും എന്തിന് മുഖ്യമന്ത്രിയെപ്പോലും അവഗണിച്ച് കേരളത്തിനു പ്രതികൂലമായും തമിഴ്നാടിന് അനുകൂലമായും ഇത്തരമൊരു തീരുമാനമെടുക്കാൻ ഒരുദ്യോഗസ്ഥനു കഴിയുമോ ‍? അങ്ങനയാണെങ്കിൽ എന്തിനാണ് മന്ത്രിസഭ? എന്തിനാണു സർക്കാർ?

തമിഴ്നാട്ടിലെ ജനങ്ങളും സർക്കാരും മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും കേരളത്തിൽ മറിച്ചാണെന്നുമുള്ള ആരോപണങ്ങൾ പണ്ടേയുള്ളതാണ്. ഇവിടത്തെ ജനങ്ങൾ നിലവിളിക്കുന്പോഴും അധികാരത്തിലുള്ളവരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചില നിഗൂഢമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നുള്ള സംശയം ഇതോടെ ബലപ്പെട്ടിരിക്കുന്നു.

1886 ഒക്‌ടോബർ 29നാണ് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടത്. തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമയെക്കൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾ ബലമായി ഒപ്പിടുവിപ്പിക്കുകയായിരുന്നു. 999 വർഷത്തെ കരാറാണ് ബ്രിട്ടീഷുകാർ തങ്ങളുടെ താത്പര്യാർഥം തയാറാക്കിയത്. തന്‍റെ ഹൃദയരക്തംകൊണ്ടാണ് കരാറിൽ ഒപ്പുവച്ചതെന്നു വിശാഖം തിരുനാൾ രാമവർമ പിന്നീട് വ്യാകുലപ്പെടുകയുമുണ്ടായി. 1887ൽ നിർമാണം ആരംഭിച്ച് 1895ൽ എട്ടുവർഷംകൊണ്ട് അണക്കെട്ട് നിർമാണം പൂർത്തിയായി. അതായത് മുല്ലപ്പെരിയാർ അണക്കെട്ട് തുടങ്ങിയതുതന്നെ കണ്ണീരിലാണ്.

1947ൽ ബ്രിട്ടീഷുകാർ നാടുവിട്ടതോടെ അവർ തയാറാക്കിയ കരാറുകളും അസാധുവായി. പിന്നീട് മുല്ലപ്പെരിയാറിൽ മലയാളിയുടെ കണ്ണീർവീഴ്ത്തിയത് നാട്ടു രാജാക്കന്മാരായി മാറിയ രാഷ്‌ട്രീയക്കാരാണ്. അതിലൊന്ന് അസാധുവായ മുല്ലപ്പെരിയാർ കരാർ സാധുവാക്കിയ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍റെ നടപടിയാണ്.

1970ൽ 999 വർഷത്തെ മുല്ലപ്പെരിയാർ അണക്കെട്ടു കരാർ പുതുക്കിക്കൊണ്ട് നിയമപ്രാബല്യം വരുത്തി. പിന്നീടിന്നുവരെ ഇടുക്കിയിലെയും സമീപ ജില്ലകളിലെയും മനുഷ്യരുടെ പേടിസ്വപ്നമാണ് മുല്ലപ്പെരിയാർ. സെന്‍റർ ഫോർ എർത് സയൻസ്, കേന്ദ്ര വാട്ടർ കമ്മീഷൻ, റൂർക്കി ഐഐടി, യുഎൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ തുടങ്ങിയവയൊക്കെ ഇതിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നമ്മുടെ ഭരണാധികാരികൾക്കുമാത്രം കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ കള്ളക്കളി.

ഉത്തരവ് നല്കിയ വനംവകുപ്പ് ഉദ്യോഗസ്ഥനും അതിനു പിന്നിൽ പ്രവർത്തിച്ചവരും ആരായാലും കേരളം മറുപടി കാത്തിരിക്കുകയാണ്.

തമിഴ് നാടിന്‍റെ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനു നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചപ്പോഴാണത്രേ കേരളത്തിന്‍റെ സർക്കാർ അറിഞ്ഞത്. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് സ്റ്റാലിൻ പറഞ്ഞത്.

കേരളത്തിന്‍റെ നെഞ്ചിൽ ചവിട്ടിനിന്നുകൊണ്ടാണ് അണക്കെട്ടു പ്രദേശത്തെ വൃക്ഷങ്ങൾ മുറിക്കാനും നിർമാണപ്രവർത്തനങ്ങൾ നടത്താനും തുടർന്ന് ജലനിരപ്പുയർത്താനും അദ്ദേഹം നീക്കം നടത്തുന്നത്. അതിനു കൂട്ടുനില്കാൻ ഇവിടെ കേരളത്തിൽ ചിലരൊക്കെയുണ്ടെന്നതാവാം അദ്ദേഹത്തിന്‍റെ പിൻബലം. അതു നടക്കില്ല. ക്ഷമിക്കാവുന്നതിന്‍റെ പരമാവധി മലയാളി സഹിച്ചുകഴിഞ്ഞു.

എത്രവലിയ ജനകീയ സർക്കാരാണെന്നു വീന്പിളക്കിയാലും മുല്ലപ്പെരിയാറിലെ അപകടസാധ്യതയ്ക്കു പുല്ലുവില നല്കി തലസ്ഥാനത്തിരുന്നു തലമറന്ന് എണ്ണ തേക്കുന്നവർ മറക്കരുത്, സ്വന്തം ജനങ്ങളെയാണ് ഒറ്റുകൊടുക്കുന്നതെന്ന്. 2011ൽ
മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നു പറഞ്ഞു സമരത്തിനു നേതൃത്വം നല്കിയ പിണറായി വിജയൻ ഇന്നു മുഖ്യമന്ത്രിയാണ്. ഇപ്പോൾ അവിടെ പ്രശ്നമൊന്നുമില്ലെന്നു പറയുകയും ചെയ്തു. രാഷ്‌ട്രീയക്കാരനെന്ന നിലയിൽ അങ്ങേക്കിതിൽ അനൗചിത്യമൊന്നും തോന്നുന്നില്ലായിരിക്കാം. പക്ഷേ, നാട്ടുകാരെല്ലാം അങ്ങനെയാണെന്നു ധരിക്കരുത്.

മരങ്ങൾ വെട്ടാൻ നമ്മുടെ ഉദ്യോഗസ്ഥർ തമിഴ്നാടിന് അനുമതി നല്കിയതിനു പിന്നിലുള്ള സത്യം കാര്യകാരണസഹിതം പുറത്തുവന്നേ തീരൂ.

ഷിമ്മി ജോസ്