Responses
ആശങ്കയൊഴിയാതെ കുട്ടന്പുഴ
ആശങ്കയൊഴിയാതെ കുട്ടന്പുഴ
Tuesday, December 28, 2021 1:01 AM IST
ജനസംഖ്യയിൽ 20 ശതമാനത്തിനുമുകളിൽ ആദിവാസി ഗോത്രവർഗത്തിൽപ്പെട്ടവരുള്ള, എറണാകുളം ജില്ലയുടെ ഭാഗമാണെങ്കിലും സംസ്ഥാന അതിർത്തി എന്നനിലയിൽ തമിഴ്‌നാടിനോടും ഇടുക്കി ജില്ലയോടും അതിർത്തിപങ്കിടുന്ന പ്രകൃതിരമണീയമായ കുടിയേറ്റ മേഖലയാണ് കുട്ടന്പുഴയെന്ന കുടിയേറ്റഗ്രാമം .

ഒരു പതിറ്റാണ്ടിനുശേഷം കസ്തൂരിരംഗൻ റിപ്പോർട്ടും പശ്ചിമഘട്ട സംരക്ഷണവും മലയോരമേഖലയുടെ ഉറക്കം കെടുത്തുമ്പോൾ ഏറെ ആശങ്കാകുലരാണ് ഇവിടുത്തെ ജനങ്ങളും. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ഡോ. കസ്തൂരിരംഗൻ സമിതി കേരളത്തിലെ 123 വില്ലേജുകളിലായി കണ്ടെത്തിയ സംരക്ഷിതമേഖലയിൽ കുട്ടമ്പുഴവില്ലേജ് മുഴുവനായി അകപ്പെട്ടുപോയി. 647ച.കി.മീ. ഉള്ള എറണാകുളം ജില്ലയിലെ ഒരേയൊരു ഇഎസ്എ വില്ലേജാണ് കുട്ടമ്പുഴ.

കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതിനെത്തുടർന്ന് 2013നുശേഷം മലയോരമേഖലയിലുണ്ടായ ശക്തമായ ചെറുത്തുനിൽപിനെ തുടർന്ന് അന്നത്തെ സർക്കാർ ഇഎസ്എ പരിധിയിൽനിന്നു ജനവാസമേഖലയും കൃഷിഭൂമിയും കൃത്യമായ പഠനങ്ങൾ നടത്തി പൂർണമായി ഒഴിവാക്കുന്നതിനായി ഡോ. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും 2015ൽ ഇഎസ്എ പരിധിയിൽനിന്നു ജനവാസമേഖലയും കൃഷിഭൂമിയും ഒഴിവാക്കി സർക്കാരിനും തുടർന്നു കേന്ദ്രത്തിനും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്നമട്ടിൽ 16062018ൽ അന്നത്തെ അഡിഷണൽ ചീഫ് സെക്രട്ടറി, പി.എച്ച് കുര്യൻ കേരളത്തിലെ പശ്ചിമഘട്ടത്തെ സംബന്ധിക്കുന്ന പുതിയ ശിപാർശ കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും തുടർന്ന് 03102018ൽ കേന്ദ്രം പുതിയ കരട് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഈ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍റെ കാലാവധി ഡിസംബർ 31നു തീരുകയും വിജ്ഞാപനം അന്തിമമാവുകയും ചെയ്താൽ മലയോരമേഖലയിലെ കർഷകർ വഴിയാധാരമാകും.

പൊരുത്തക്കേടുകൾ

ഏറ്റവും വിചിത്രമായ വസ്തുത ഡോ. കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിൽ ആകെ 9993.7 ച.കി.മീ.ആയിരുന്നു പശ്ചിമഘട്ടത്തിന്‍റെ വ്യാപ്തിയെങ്കിൽ പി.എച്ച്. കുര്യൻ കൊടുത്ത റിപ്പോർട്ടുപ്രകാരം ജനവാസമേഖലയും കൃഷിഭൂമിയും പൂർണമായി ഒഴിവാക്കിയെന്നവകാശപ്പെടുമ്പോഴും ആകെ വിസ്തൃതിയിൽ കുറവുവന്നിട്ടില്ല. 2018ലെ പുതിയ നിർദേശത്തിൽ കുട്ടമ്പുഴ വില്ലേജിൽ ഇഎസ്എ പരിധിയിൽ വന്നിട്ടുള്ളത് 499.97 ച.കി.മീ. ആകെ വിസ്തൃതിയായി പറഞ്ഞിരിക്കുന്നത് 658.85 ച.കി.മീ. ജനവാസമേഖലയും കൃഷിഭൂമിയുമായി ഒഴിവാക്കിയിരിക്കുന്നത് 159 ച.കി.മീറ്ററും എന്നാണ് രേഖകളിൽനിന്നും മനസിലാക്കുന്നത്.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി വില്ലേജ്, കുട്ടമ്പുഴ വില്ലേജിന്‍റെ വിസ്തൃതിയോടു കൂട്ടിച്ചേർത്താണ് തെറ്റായ രേഖകൾ പോയിട്ടുള്ളതെന്നാണ് അറിയുന്നത്. യഥാർഥ വിസ്തൃതിയായ 543.7ച.കി.മീറ്ററിൽനിന്ന് 159 ച.കി.മീ. കുറച്ചാൽ 384.77 ച.കി.മീ. മാത്രമേ ഇഎസ്എ പരിധിയിൽ വരാൻ പാടുള്ളായിരുന്നു.

കുട്ടമ്പുഴ വില്ലേജിൽ പൂർണമായി പെട്ടുപോയെന്നു മനസിലാക്കുന്ന കുറെ പ്രദേശങ്ങളുണ്ട്. 1960കളിൽ 960 പേർക്കായി 1288 ഏക്കർ ഭൂമി സർക്കാർ പതിച്ചുനൽകുകയും പിന്നീട് 1970കൾ മുതലിങ്ങോട്ട് പട്ടയം കൊടുത്തുപോന്നിട്ടുമുള്ള ഭൂമിയാണ് വടാട്ടുപാറയിലുള്ളത്. ഇവിടെയിന്ന് അഞ്ച്‌ വാർഡുകളിലായി 3500ൽ അധികം കുടുംബങ്ങളും അതിൽ 10000ത്തിലധികം ജനങ്ങളും അധിവസിച്ചുവരുന്നു.

1940കളിൽ പട്ടിണിയകറ്റാൻ സർക്കാർ കൊണ്ടുവന്ന ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി സർക്കാരിന്‍റെ പ്രോത്സാഹനത്തോടെ, ഇൻസെന്‍റീവ്‌ വാങ്ങി കൃഷിചെയ്യാൻ വന്നവരുടെ പിൻതലമുറക്കാരാണ് കല്ലേലിമേട്ടിലുള്ളത്. 1971ൽ ഈ പ്രദേശത്തെ കുടിയിറക്കു തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ, ഈ പ്രദേശം ഫോറസ്റ്റ് മാപ്പിൽനിന്ന് ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുള്ളതാണ്. തുടർന്ന് 1993ലെ പ്രത്യേക ഭൂമിപതിവു ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ റവന്യുവനം സംയുക്ത പരിശോധന കഴിഞ്ഞ് കേന്ദ്രാനുമതിയും ലഭിച്ച് പട്ടയ നടപടികൾ സ്വീകരിച്ചുവരുന്ന പ്രദേശവും അതിനായുള്ള കോടതിവിധികൾ നിലനിൽക്കുന്ന പ്രദേശവും കൂടിയാണ്. ഇവിടെ 300ൽപരം കുടുംബങ്ങൾ പട്ടയത്തിനായി അപേക്ഷിച്ചിട്ടുള്ളതിൽ ബഹുഭൂരിപക്ഷത്തിനും കൈവശഭൂമിക്ക്‌ സർക്കാർ കൈവശരേഖയും നൽകിക്കഴിഞ്ഞു.

കൂനിന്മേൽകുരു

1983ൽ സംസ്ഥാന സർക്കാർ തട്ടേക്കാട് പക്ഷിസങ്കേതത്തിന്‍റെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചപ്പോൾ ഉത്തരവാദപ്പെട്ട ഏതോ വനം വകുപ്പുദ്യോഗസ്ഥൻ, ശീതീകരിച്ച മുറിയിലിരുന്ന് സ്വാഭാവിക അതിർത്തികളായ പുഴയും തോടും പക്ഷിസങ്കേതത്തിന്‍റെ യഥാർഥ അതിർത്തിയായി മാർക്കു ചെയ്തു വിട്ടപ്പോൾ 9 ച.കി.മീ. റവന്യു ഭൂമിയും 12000ൽപരം പ്രദേശവാസികളും പക്ഷിസങ്കേതത്തിന്‍റെ സംരക്ഷിത മേഖലക്കുള്ളിലായി. ഇവിടെയിന്ന് പാലിക്കപ്പെടുന്നത് റവന്യൂ നിയമങ്ങളല്ല, മറിച്ച് വനനിയമങ്ങളും വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ ആക്റ്റും ഒക്കെയാണ്. ഈ പ്രൊട്ടക്ടഡ് ഏരിയയ്ക്കുചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപന നടപടികളുമായി സർക്കാർ സംവിധാനങ്ങൾ മുന്നോട്ടുപോകുന്നു.

വനമേഖലയുമായി അതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ ഇന്ന് കർഷകൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. കാർഷിക വിളകൾ മണ്ണിൽ കുഴിച്ചിട്ടാൽ കാട്ടുപന്നി കൊണ്ടുപോകും. മരത്തിൽ കായ്ച്ചാൽ കുരങ്ങും, മലയണ്ണാനും കൊണ്ടുപോകും. വഴിയേ നടന്നാൽ ആന ചവിട്ടിക്കൊല്ലും. ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ പകച്ചു നിൽക്കുകയാണവർ. അധികാര വർഗത്തോടും കണ്ണുമൂടിക്കട്ടിയ നീതിപീഠത്തോടും കണ്ണില്ലാത്ത ഉദ്യോഗസ്ഥമേലാളന്മാരോടും ഒരപേക്ഷയുണ്ട്, നിങ്ങളുടെയുംകൂടി നിലനില്പിനായി വിയർപ്പൊഴുക്കുന്ന, കർഷകസമൂഹം പാദം ചുംബിച്ചപേക്ഷിക്കുകയാണ് "ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്'.

സിജുമോൻ ഫ്രാൻസിസ് ,കിഫ (കേരള ഇൻഡിപ്പെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ) സംസ്ഥാന കമ്മിറ്റിയംഗം.