Responses
ഓൺലൈൻ ക്ലാസ്: ദുരിതം പേറുന്ന തലമുറയാകുമോ നമ്മുടെ കുട്ടികൾ?
Sunday, June 6, 2021 10:34 PM IST
മഴയും പുഴയും തോടും തൊടിയും പാടവും ഇടവഴികളും താണ്ടി സ്കൂളിലേക്കു പോയിരുന്ന കാലം കോവിഡിന് വഴിമാറിയപ്പോൾ അടച്ചിട്ട മുറിയിൽ മൊബൈലിനും ലാപ്ടോപ്പിനും മുൻപിൽ ഓൺലൈൻ ക്ലാസിന്‍റെ ഇടുങ്ങിയ ഇടങ്ങളിലേക്കു നമ്മുടെ കുഞ്ഞുങ്ങൾ ചുരുങ്ങിപ്പോകുന്നു.

ചിലയിടങ്ങളിൽ മൂന്നും നാലും മണിക്കൂറുകളാണ് ക്ലാസ്. കുട്ടികളുടെ കണ്ണിന്‍റെ ആരോഗ്യത്തെ പരീക്ഷിക്കുന്ന ശ്രമകരമായ ദുരന്തമാണിത്. ഒരു ദിവസം ഒരു മണിക്കൂറോ ഒന്നരമണിക്കൂറോ എന്നുള്ളത് പ്രാപ്യമായ അവസ്ഥയാണ്. എന്നാൽ ഒന്നിലും രണ്ടിലും മൂന്നിലും നാലിലും എന്തിനേറെ എൽകെജിയിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾ വരെ മണിക്കൂറുകളോളം മൊബൈൽ ഫോണിന്‍റെ മുന്നിൽ ഇരിക്കുക എന്നുള്ളത് അവരോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. ചിന്താശേഷിയില്ലാത്ത ഒരു തലച്ചോറിനെയാണ് ഇതിലൂടെ നമ്മൾ വാർത്തെടുക്കുന്നത്. നന്നേ ചെറുപ്പത്തിലെ കുട്ടികൾ കണ്ണടയ്ക്കും തലവേദനയ്ക്കും അടിപ്പെട്ടു പോകുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്ത കുട്ടികൾ നിലവിളിയോടെയാണ് മൊബൈലിനെ സമീപിക്കുന്നത്. പലരും സങ്കടം വിളിച്ചുപറയുന്നുണ്ട്. ബ്രോഡ്ബാൻഡ് കണക്‌ഷൻ എടുക്കാം എന്നുവച്ചാൽ കണക്‌ഷൻ എടുക്കുന്നതിന് തന്നെ മൂവായിരത്തോളം രൂപയും മിനിമം പാക്കേജിന് മാസം കുറഞ്ഞത് 600 രൂപയും വാടക വരും.

ഈ ഓൺലൈൻ ക്ലാസിലൂടെ മൊബൈലിന് അടിപ്പെട്ട കുട്ടികൾ അതിലൂടെ ഏതു ലോകത്താണ് എത്തപ്പെടുന്നത് എന്ന ദുരന്തം മനസിലാക്കുന്നില്ല. വിരൽത്തുമ്പിലെ മരണം എന്ന് ആരോ വിശേഷിപ്പിച്ച മൊബൈലിൽ പതിയിരിക്കുന്ന ചതിക്കുഴികളായ ആപ്പിലേക്ക് വിരലുകൾ ചെന്നെത്തുന്നത് സ്വാഭാവികം. ഇതിൽ ലഹരി കണ്ടെത്തിയാൽ പിന്നെ മോചനമില്ല. ഇവിടെയാണ് ഓൺലൈൻ ക്ലാസുകളെ കുറിച്ചുള്ള ഒരു പുനർവിചിന്തനം ആവശ്യമായി വരുന്നത്. മിനിമം ആറാം ക്ലാസിനോ ഏഴാം ക്ലാസിനു മേലെയോ പഠിക്കുന്ന കുട്ടികൾക്കേ ഈ രണ്ടും മൂന്നും മണിക്കൂർ ക്ലാസുകൾ കൊടുക്കാൻ പാടുള്ളൂ. പാഠഭാഗങ്ങൾ എടുത്ത് തീർന്നില്ല എന്നുപറഞ്ഞ് കഴിഞ്ഞവർഷം വിദ്യാർഥികളെ മണിക്കൂറുകളോളം മൊബൈലിന്‍റെ മുമ്പിൽ ഇരുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ചെയ്തതുപോലെ ഈ കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ പഠന ഭാരം കുറയ്ക്കാൻ പാഠഭാഗങ്ങൾ കുറയ്ക്കുന്നതും ആലോചിക്കേണ്ടതാണ്. അതോടൊപ്പം വ്യക്തിത്വ വികസന സാധ്യതകൾ അടങ്ങുന്ന പാഠ്യേതര കാര്യങ്ങളും ഉൾപ്പെടുത്തിയ സിലബസ് ആയിരിക്കണം കുട്ടികൾക്കു നൽകേണ്ടത്.

ഒരു വീട്ടിൽനിന്നു മൂന്നു കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ മൂന്നു ഫോണോ മൂന്നു ലാപ്ടോപോ വാങ്ങിച്ചു കൊടുക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ രക്ഷാകർത്താക്കൾ. മൊബൈൽ ഇല്ലെങ്കിൽ പഠിക്കേണ്ടെന്ന അവസ്ഥയിലായി വിദ്യാർഥികൾ. ഈ വർഷവും കോവിഡിന് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല . ഓൺലൈൻ ക്ലാസുകളുടെ സമയ ദൈർഘ്യത്തിൽ കുറവ് വരുത്തിയില്ലെങ്കിൽ അടുത്തൊരു മഹാദുരിതം പേറുന്ന തലമുറ ആയിരിക്കും നമ്മുടെ മുൻപിൽ ജീവിക്കാൻ പോകുന്നത്.

ഫാ. ജോൺ പുതുവ