Responses
നാം എങ്ങോട്ട്
Thursday, February 16, 2023 10:51 PM IST
ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കേരള ക്രൈസ്തവസമൂഹം ഇന്നു കടന്നുപോകുന്നത്. യഥാർഥ ന്യൂനപക്ഷമായ ക്രൈസ്തവർ കേരളത്തിൽ വിവേചനങ്ങൾക്കിരയായിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവരെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വിഭാഗങ്ങളെ സംരക്ഷിക്കാനും വെള്ള പൂശാനുമാണ് ഭരണവർഗവും മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളും മാധ്യമങ്ങളും ശ്രമിക്കുന്നത് എന്നത് ഏറെ പ്രതിഷേധാർഹമാണ്.

വർഗീയകോമരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ക്രൈസ്തവസമൂഹത്തിനു നേരെ വർഗീയ വിഷം ചീറ്റുമ്പോൾ ഉത്തരവാദപ്പെട്ടവർ കാണിക്കുന്ന നിസംഗത വർഗീയതയ്ക്ക് ചൂട്ടുപിടിക്കലാണ്. ഭൂരിപക്ഷത്തിന്‍റെ പ്രീതിയും പിന്തുണയും ആർജിക്കാനായി പാഠപുസ്തകങ്ങളിൽ പോലും കേരള നവോത്ഥാന ചരിത്രത്തിൽ ക്രൈസ്തവസമൂഹത്തിന്‍റെ സംഭാവനകൾ തമസ്കരിച്ചിരിക്കുന്നു. കേരള നവോത്ഥാന നായകൻ എന്നു വിശേഷിപ്പിക്കാവുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ മനപ്പൂർവ്വം മറന്നു എന്ന ദുഃഖ സത്യം പൊതുസമൂഹം തിരിച്ചറിയണം. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോൾ, ചില വിഭാഗങ്ങളുടെ പ്രീതി പിടിച്ചുപറ്റാൻവേണ്ടി ക്രൈസ്തവസമൂഹം പരിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച പ്രവൃത്തിദിവസമാക്കാൻ ഭരണകൂടം ശ്രമിച്ചു എന്നതും ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ്. കേരളത്തിന്‍റെ മതേതര മുഖം എത്രമാത്രം വികൃതമായിരിക്കുന്നു എന്ന് ലോകം മുഴുവൻ നേരിട്ടു കണ്ടറിഞ്ഞ എത്രയെത്ര സംഭവങ്ങൾ ഇവിടെ അരങ്ങേറി!

ക്രിസ്മസ് ദിനത്തിൽ കാസർഗോട് ജില്ലയിലെ ഗവൺമെന്‍റ് ആശുപത്രിയിൽ ഒരുക്കിയ പുൽക്കൂട് മതഭ്രാന്ത് മൂത്ത ഒരു മുസ്തഫ തകർത്തുകളഞ്ഞത് ദൃശ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ടതാണ്. അതേ മുസ്തഫതന്നെ കഴിഞ്ഞ ദിവസം ക്രൈസ്തവരുടെ വേദപുസ്തകമായ വിശുദ്ധ ബൈബിൾ കത്തിച്ചുകൊണ്ട് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിറഞ്ഞാടി.അവിടെയും ചില രാഷ്‌ട്രീയനേതാക്കൾ ‘ മാനസികരോഗി’ എന്ന ഓമനപ്പേരുമായി മുസ്തഫയ്ക്ക് സംരക്ഷണകവചമൊരുക്കാൻ പണിപ്പെട്ടിറങ്ങി.

സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാം എവിടെയാണുള്ളത്? ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഇന്ന് നവോത്ഥാന നായകർ എന്നു സ്വയം ഊറ്റംകൊള്ളുന്നവർ തന്നെയല്ലേ നമ്മുടെ സൗഹൃദവും സാഹോദര്യവും തല്ലിത്തകർത്തത്? ക്രൈസ്തവസമൂഹത്തെ ഉന്മൂലനം ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയ ഒട്ടേറെ ചക്രവർത്തിമാരും സാമ്രാജ്യങ്ങളും കെട്ടടങ്ങിയ മണ്ണിന് മുകളിലാണ് നാമിന്ന് ജീവിക്കുന്നതെന്ന സത്യം മറക്കരുത്.

അജയ് സെബാസ്റ്റ്യൻ, കരിക്കോട്ടക്കരി