Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
മാറണം, നമ്മുടെ വില്ലേജ് ഓഫീസുകൾ
Wednesday, June 16, 2021 12:13 AM IST
സംസ്ഥാനത്തെ സർക്കാർ വകുപ്പുകളുടെ മാതൃവകുപ്പ് എന്ന സ്ഥാനമുള്ള റവന്യു വകുപ്പിലെ വില്ലേജ് ഓഫീസർമാരിൽനിന്ന് ഗുണപരമായ നിർദേശങ്ങൾ കത്തിലൂടെ നല്കാൻ ആവശ്യപ്പെട്ട റവന്യു മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കേരളം പോലെ ഒരു സംസ്ഥാനത്ത് സാധാരണക്കാരായ പൗരന്മാരുടെ ഏറ്റവും ആദ്യത്തേതും ഏറ്റവും അടുത്തുള്ളതുമായ വളരെ പ്രധാനപ്പെട്ട ഓഫീസാണ് വില്ലേജ് ഓഫീസ്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഏറ്റവും ചെറിയ പതിപ്പ്. വില്ലേജ് ഓഫീസർ അവിടത്തെ ചീഫ് സെക്രട്ടറിയും.
ഒരു മനുഷ്യന്റെ ജീവിതത്തിൽ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിലെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട ഒരു സർക്കാർ ഓഫീസ് ഉണ്ടെങ്കിൽ അതിൽ ആദ്യത്തേത് വില്ലേജ് ഓഫീസാണ്. അർഹമായ സേവനങ്ങളും സഹായങ്ങളും അർഹരായവർക്ക് യഥാസമയം എത്തിച്ചു നല്കാൻ ചുമതലപ്പെട്ടവരാണ് അവിടത്തെ ജീവനക്കാർ.
എന്നാൽ പലപ്പോഴും പരാതിക്കും വിമർശനത്തിനും ആക്ഷേപത്തിന്നും വിധേയരാകുന്ന ഇവർ എല്ലാവരും ആക്ഷേപത്തിന് അർഹരോ ആക്ഷേപരഹിതരോ അല്ല എന്ന് പൊതുസമൂഹം അറിഞ്ഞിരിക്കണം.
ഉദ്യോഗസ്ഥർ
വില്ലേജ് ഓഫീസിൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ എന്നാണ് നിലവിലെ സ്ഥിതി എന്ന് അറിയുന്നു(ചില ഓഫീസുകളിൽ ചെറിയ മാറ്റം ഉണ്ട്.) ഇത് വളരെ പഴയ ഒരു ഘടന ആണെന്നും ജനസംഖ്യാനുപാതികമായ മാറ്റങ്ങൾ വരുത്തേണ്ടതാണെന്നും പല കോണുകളിൽനിന്നും ആവശ്യം ഉയർന്നുകേൾക്കുന്നുണ്ട്.
ഓരോ ഓഫീസിന്റെയും പ്രാദേശികമായ സ്ഥിതിയും ഘടനയും അനുസരിച്ച് ആ പ്രദേശത്തെ മുഴുവൻ ആളുകൾക്കും ശരിയായ സേവനം ലഭ്യമാക്കാനാവുന്ന തരത്തിൽ ഓഫീസ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം. അതും ആവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ളവരെയും ആത്മാർഥത ഉള്ളവരെയും നിയമിക്കണം. അപൂർവം ചില ഇടങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യാം. ആവശ്യത്തിന് ജോലിക്കാരും അടിസ്ഥാന പരിചയവും അടിസ്ഥാന സൗകര്യവും ഉണ്ടായാൽ ജോലിയുടെ അന്തരീക്ഷം മെച്ചപ്പെടും. സേവനം കൂടുതൽ തൃപ്തികരമാകും.
അധികാരപരിധി ബാഹുല്യം
നികുതിപിരിക്കൽ, കൈവശവരുമാന സർട്ടിഫിക്കറ്റുകൾ നല്കൽ എന്നതിൽനിന്ന് മുപ്പതിലധികം തരം സർട്ടിഫിക്കറ്റുകൾ, റവന്യൂ റിക്കവറി, ഭൂമി സംരക്ഷണം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, ഇലക്ഷൻ, തുടങ്ങി നിരവധി ജോലികളാണ് ഇവർക്കുള്ളത്. "ജോലി അധികം, ജീവനക്കാരോ ചുരുക്കം' എന്ന അവസ്ഥ. മറ്റു പല വകുപ്പുകളിലും നേരിട്ടു പരിശോധിച്ച് നല്കാവുന്ന പല ധനസഹായങ്ങൾക്കും വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിനു നിർബന്ധം പിടിക്കുമ്പോൾ ജനങ്ങൾക്കു ബുദ്ധിമുട്ടും വില്ലേജ് ഓഫീസർക്ക് ജോലിഭാരവും കൂടുകയാണ്.
ഭൂരേഖകളിലെ അവ്യക്തത
കേരളത്തിലെ ഒട്ടുമിക്ക വില്ലേജുകളിലും ഭൂരേഖകൾ കാലാനുസൃതമായി ക്രമപ്പെടുത്താത്തതുമൂലം എന്നും ഉദ്യോഗസ്ഥരും വസ്തു ഉടമകളും തമ്മിൽ തർക്കവും വഴക്കും പതിവാകുന്നു. സർവേ വകുപ്പിൽനിന്നും റീസർവേയ്ക്കു ശേഷം കൊടുക്കുന്ന രേഖകൾ ഓരോ വർഷവും കൈമാറ്റം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ സർവേയറുടെ സഹകരണത്തോടെ സമയബന്ധിതമായി ക്രമപ്പെടുത്താൻ സാധിച്ചാൽ ഭൂമിസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വില്ലേജ് ഓഫീസിൽ സർവേയർമാരുടെ സേവനം സ്ഥിരമാക്കിയാൽ കാര്യങ്ങൾ കൂടുതൽ സുഗമമാവും. റവന്യു രേഖകളിൽ വരുത്തുന്ന മാറ്റം അപ്പപ്പോൾ തന്നെ കംപ്യൂട്ടർവത്കരിച്ചാൽ ഭൂമി സംബന്ധ വിഷയങ്ങൾ തീർക്കാൻ കഴിയും. പോക്കുവരവ് എന്ന പേരിലുള്ള പോക്കുവരവും ഒഴിവാക്കാം.
കംപ്യൂട്ടർവത്കരണം
വില്ലേജുകളിലെ ഭൂമിസംബന്ധമായ വിവരങ്ങൾ ഒരു പരിധി വരെ കംപ്യൂട്ടർവത്കരിച്ചിട്ടുണ്ട്. എങ്കിലും പല ഇടങ്ങളിലും പരാതികൾ നിലവിലുണ്ട്. പൂർണമായും രേഖകൾ കംപ്യൂട്ടർവത്കരിച്ചാൽ മാത്രമേ സാധാരണക്കാർക്ക് നികുതി അടവ് സുഗമമാവൂ. അല്ലെങ്കിൽ മുൻപ് ഒരു തവണ വില്ലേജ് ഓഫീസിൽ പോയി നികുതി ഒടുക്കിയിരുന്നവർ അക്ഷയകേന്ദ്രംവില്ലേജ് ഓഫീസ്വീണ്ടും അക്ഷയകേന്ദ്രം എന്നിങ്ങനെ കയറിയിറങ്ങേണ്ടിവരും.
സാക്ഷ്യപത്രങ്ങൾ
വില്ലേജോഫീസറിൽനിന്ന് ഒരു സർട്ടിഫിക്കറ്റ് വാങ്ങി ഏതൊക്കെ ഓഫീസിൽ ചെന്നാലും അവരെല്ലാം ആവശ്യപ്പെടുന്നത് സാക്ഷ്യപത്രത്തിന്റെ അസൽ മാത്രം. ഒരു സ്ഥാപനത്തിൽ നല്കുന്നതിനായി വാങ്ങിയ സാക്ഷ്യപത്രം മറ്റെങ്ങും ഉപയോഗിക്കാനാവില്ല. ഒരിക്കൽ നല്കുന്ന സാക്ഷ്യപത്രം ഒരു നിശ്ചിത കാലയളവിലേക്ക് ഏതൊക്കെ ആവശ്യം ഉണ്ടായാലും ഉപയോഗിക്കാനും അതിന്റെ ആധികാരികത പരിശോധിച്ച് അതതിടങ്ങളിൽ ഉറപ്പുവരുത്താനും സാധിച്ചാൽ ഒരേ സാക്ഷ്യപത്രത്തിനായി നിരവധി തവണ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാവില്ല.
ജോലി വിഭജനം
സാധാരണ സർക്കാർ ഓഫീസുകളിൽ വ്യക്തമായ രീതിയിൽ ജോലികൾ വിഭജിച്ചു നല്കാറുണ്ട്. എന്നാൽ ഒരു വില്ലേജ് ഓഫീസിൽ ചെന്നാൽ അവിടത്തെ എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി വില്ലേജ് ഓഫീസർ എന്ന ഏക വ്യക്തി എന്ന തോന്നൽ ഉണ്ടാകുന്നു. താലൂക്ക് തലത്തിൽ തഹസിൽദാർ, ഭൂരേഖാ തഹസിൽദാർ എന്നു വേർതിരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിൽ അത് എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുന്നു. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായപ്പോൾ വില്ലേജ് ഓഫീസർക്ക് ഒപ്പം അഡീഷണൽ വില്ലേജ് ഓഫീസറെ നിയമിച്ചാൽ സേവനം കൂടുതൽ കാര്യക്ഷമമാക്കാം.
അതുപോലെതന്നെ സംസ്ഥാന തലത്തിൽ ഏകീകൃത രീതിയിൽ റിക്കാർഡുകളും ഫയലുകളും ജീവനക്കാർക്ക് ചുമതലപ്പെടുത്തി നല്കണം. ജീവനക്കാരനെ സ്ഥലം മാറ്റുമ്പോൾ പകരക്കാരന് രേഖപ്രകാരം ചാർജ് കൈമാറുകയും ചെയ്യണം. ഇപ്പോൾ ഒരു പരാതി നല്കിയാൽ പലപ്പോഴും അവൃക്തമായ മറുപടിയും വില്ലേജ് ഓഫീസറോട് ചോദിക്ക് എന്ന ഉപദേശവുമാണ് കിട്ടുന്നത്.
വിവരശേഖരണം
പ്രകൃതിക്ഷോഭം പോലുള്ള അവസരങ്ങളിൽ അതിന്റെ ദുരിതം അനുഭവിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് സഹായം എത്തിക്കുന്നതിൽ പരാതികൾ ഉണ്ടാവാറുണ്ട്. ദുരിത സമയത്ത് യഥാവിധി രേഖകൾ ഹാജരാക്കാൻ പലപ്പോഴും ദുരിതബാധിതർക്കു കഴിയാതെ വരാം. എന്നാൽ ഓരോ വില്ലേജിലെയും കുടുംബങ്ങളുടെ വിവരങ്ങൾ രേഖകളുടെ പകർപ്പുകൾ സഹിതം കംപ്യുട്ടറിൽ വാർഡു തിരിച്ച് സൂക്ഷിച്ചാൽ അർഹതപ്പെട്ടവരുടെ വിവരം വളരെ വേഗത്തിൽ കണ്ടെത്താന്നും അർഹമായത് എത്തിച്ചുനല്കാന്നും സാധിക്കും. ഇത് ദുരിതാശ്വാസ പ്രവർത്തനത്തിന് ഒരു പുതിയ മാനം നല്കും.
തനിക്കു ശമ്പളം തരുന്നതിനു കാരണക്കാരനായ നികുതി ദായകനാണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്നു ബോധ്യമുള്ള ജീവനക്കാരനെ വാർത്തെടുക്കാൻ നിരവധി പരിശീലന പരിപാടികൾ നിലവിലുണ്ടെങ്കിലും ഇപ്പോഴും പല ജീവനക്കാർക്കും ആ ബോധ്യം ഇല്ല എന്നതാണ് യാഥാർഥ്യം.
എഎംഎ ചമ്പക്കുളം
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.