Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജപ്പാനിൽ ഇങ്ങനെയൊരു ഹോട്ടലുണ്ട്. അവിടെ വരുന്നവർ കിട്ടുന്നതു സന്തോഷത്തോടെ കഴിച്ചു മടങ്ങുന്നു.
നിങ്ങൾ ഒരു ഹോട്ടലിൽ ചെന്ന് ഏറ്റവും ഇഷ്ടമുള്ള വിഭവം ഒാർഡർ കൊടുക്കുന്നു. അല്പം കഴിയുന്പോൾ വെയ്റ്റർ ആ വിഭവവുമായി വരുന്നു. എന്നിട്ട് നിങ്ങൾക്ക് തൊട്ടടുത്ത ടേബിളിൽ ഇരിക്കുന്നവർക്ക് അതു വിളന്പുന്നു. പ്രതീക്ഷയോടെ നിങ്ങൾ കാത്തിരിക്കവേ വെയ്റ്റർ വീണ്ടുമെത്തുന്നു.
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജപ്പാനിൽ ഇങ്ങനെയൊരു ഹോട്ടലുണ്ട്. അവിടെ വരുന്നവർ കിട്ടുന്നതു സന്തോഷത്തോടെ കഴിച്ചു മടങ്ങുന്നു.
നിങ്ങള്‍ ഇപ്പോഴുള്ളത് ഒരു റസ്റ്ററന്റിലാണെന്നു കരുതുക. നല്ല ചൂടു ചായയും പരിപ്പുവടയും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന നിങ്ങള്‍ക്കു മുന്നിലേക്ക് ഇതാ എത്തുന്നു കട്ടന്‍ കാപ്പിയും കടലമിഠായിയും. ആ ദിവസത്തെ മൂഡ് ആകെ തകരാൻ അതു മാത്രം മതി എന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും.
ഒാർഡർ ചെയ്യാത്ത ഭക്ഷണമാണ് നമുക്കു കിട്ടുന്നതെങ്കിൽ നമ്മളിൽ ഏറെപ്പേരും ഹോട്ടലിലെ വെയ്റ്റർമാരുമായി ബഹളം കൂട്ടാനാണ് സാധ്യത. എന്നാല്‍, ഒന്നു മറിച്ചു ചിന്തിച്ചാലോ? ഭക്ഷണം വിളന്പിയ ആൾക്ക് പറ്റിയ ഒരു അബദ്ധമെന്നു കരുതി കിട്ടിയ ഭക്ഷണം ആസ്വദിക്കാൻ ശ്രമിച്ചാലോ? അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്.
എങ്കിൽ നിങ്ങൾ കാണേണ്ടത് ജപ്പാനിലെ ഈ റസ്റ്ററന്റ് ആണ്. ഇവിടെ വരുന്ന പലർക്കും ലഭിക്കുന്നത് അവർ ഒാർഡർ ചെയ്യാത്ത ഭക്ഷണമാണ്. അതായത് നമ്മൾ ഒാർഡർ കൊടുത്താലും കിട്ടാൻ പോകുന്നത് എന്തു ഭക്ഷണമായിരിക്കുമെന്നതിൽ നമുക്കു യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ നമ്മൾ ഒാർഡർ ചെയ്ത രുചികരമായ ഭക്ഷണം നമ്മുടെ അടുത്ത ടേബിളിൽ ഇരിക്കുന്നയാൾ കഴിക്കുന്നതു കാണേണ്ടിയും വരും.
അയാൾ ഒാർഡർ ചെയ്തിരുന്ന ഭക്ഷണമായിരിക്കും ചിലപ്പോൾ നമ്മൾക്കു കിട്ടുക. എങ്കിലും ഇവിടെ ആരും ബഹളം കൂട്ടാറില്ല. എന്നു മാത്രമല്ല, എന്തു ഭക്ഷണമാണ് കിട്ടാൻ പോകുന്നതെന്ന ത്രില്ലിലാണ് പലരും ഇവിടെ കയറുന്നതും. അതുകൊണ്ട് ഈ ഹോട്ടലിന്റെ പേരു തന്നെ "റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ്' (തെറ്റിപ്പോയ ഒാർഡറുകളുടെ റസ്റ്ററന്റ്) എന്നാണ്.
ജീവിതവും പലപ്പോഴും അങ്ങനെയല്ലേ? നാം ആഗ്രഹിക്കുന്നതൊന്ന്. നമുക്കു ലഭിക്കുന്നതു മറ്റൊന്ന്. ചിലപ്പോള്‍ നമ്മള് ഏറെ ആഗ്രഹിച്ച ജീവിതം നമുക്കു മുന്നില്‍ മറ്റൊരാള്‍ ആസ്വദിക്കുന്നതു കണ്ടേക്കാം. അപ്പോള്‍ ഓര്‍ക്കുക നമ്മള് ആസ്വദിക്കുന്ന ജീവിതവും മറ്റാരോ ആഗ്രഹിച്ചതാവാം. കിട്ടുന്നതിന്റെ ത്രില്ലോടെ ആസ്വദിക്കുന്പോഴാണ് ജീവിതം രസകരമായി മാറുന്നത്. ഈ പ്രത്യയശാസ്ത്രമാണ് ജപ്പാനിലെ റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്ഡേഴ്സിനെ ജനപ്രിയമാക്കുന്നത്.
ആർക്കും പരാതിയില്ല
ഗ്രില്‍ഡ് ഫിഷിന് ഓര്‍ഡര്‍ നല്കി കാത്തിരിക്കുന്ന നങ്ങള്‍ക്കു മുന്നിലേക്ക് എത്തുന്നത് നല്ല മധുരമുള്ള ഡെസേര്‍ട്ട് ആകും. ഡെസേര്‍ട്ട് കഴിക്കാനിരിക്കുന്നവര്ക്കു കിട്ടുന്നതോ സുഷിയോ സാന്വിച്ചോ. ഇതു വല്ലപ്പോഴും സംഭവിക്കുന്ന അബദ്ധമല്ല. ഇവിടെയെന്നും കാര്യങ്ങള്‍ ഇങ്ങനെയാണ്. ചിരിച്ച മുഖത്തോടെയെത്തി വെയ്റ്റര്‍ നമ്മുടെ തീൻമേശയില് വയ്ക്കുക നമ്മള് ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാകണമെന്നു യാതൊരു നിർബന്ധവുമില്ല.
ലോകത്ത് മറ്റേതു റസ്റ്ററന്റിലായാലും രംഗം വഷളാകാന്‍ മറ്റെന്തെങ്കിലും വേണോ? പക്ഷേ, റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്ഡേഴ്സിലേക്ക് ആളുകള്‍ എത്തുന്നത് ഈ തെറ്റുകള്‍ പ്രതീക്ഷിച്ചു തന്നെയാണ്. ഈ തെറ്റുകളാണ് ചിലരെയെങ്കിലും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതും. ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 100ൽ 99 പേരും സന്തോഷത്തോടെയാണ് റസ്റ്ററന്റൽനിന്നു മടങ്ങുന്നത്.
അതിഥികള്‍ നിറഞ്ഞ ചിരിയോടെ, നന്ദി പറഞ്ഞുകൊണ്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നു. ഇവിടെ ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ല. മറിച്ച്, ഉള്ളതോ രുചിയൂറും ഭക്ഷണവും മനസു നിറയെ സ്നേഹവും. ശരാശരി 100ൽ 37 ഓർഡറുകൾ തെറ്റായാണ് വിളമ്പുന്നതെന്നാണ് കണക്ക്. അതേസമയം, നമ്മൾ തിരിച്ചറിയേണ്ടത് ഈ തെറ്റുകൾ ആരും മനപ്പൂർവം ഉണ്ടാക്കുന്നതല്ല എന്നതാണ്.
ഓര്‍മകള്‍ മറഞ്ഞവർ
ഒാർഡറുകൾ തെറ്റിച്ച് ആരാണ് ഈ റസ്റ്ററന്റിൽ കുഴപ്പമുണ്ടാക്കുന്നത്? വില്ലൻ ആൽസ്ഹൈമേഴ്സ് തന്നെ. ഒരു പൂവിന്റെ ഇതളുകള്‍ ഊര്‍ന്നുവീഴുന്നതുപോലെ നമ്മുടെ ഓര്‍മകള്‍ മാഞ്ഞു പോകുന്ന അവസ്ഥ. മുന്നില്‍നിന്നു പിന്നിലേക്ക് ഓര്‍മകള്‍ ഓടിത്തുടങ്ങും. പ്രിയപ്പെട്ടവരെപ്പോലും ഓര്‍ത്തെടുക്കാന്‍ കഴിയാതെ, ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ പോലും മറന്നു ജീവിതം മുന്നോട്ടുനീങ്ങും. ഒടുവില്‍ എല്ലാം മറന്നുമറന്നു സ്വന്തം പേരു പോലും മറന്നു പോയേക്കാവുന്ന സങ്കടകരമായ അവസ്ഥയിലേക്കു വരെ മറവിരോഗം മനുഷ്യനെ കൊണ്ടെത്തിക്കുന്നു.
മറവിരോഗം മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുന്നവര്‍ക്കു താങ്ങാവുകയായിരുന്നു റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ് ആരംഭിച്ചപ്പോള്‍ ഷിറോ ഒഗൂനി എന്ന ജാപ്പനീസ് ടെലിവിഷന്‍ ഡയറക്ടറുടെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിച്ചു. 2017ല്‍ ടോക്കിയോയിലാണ് റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഈ റസ്റ്ററന്റ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറവും വിജയകരമായി പ്രവർത്തിക്കുന്ന റസ്റ്ററന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇഷ്ടവിഭവമാണ്.
ആശ്രയമാകും ആശയം
ഷിറോ ഒഗൂനി എന്ന മുപ്പത്തിയെട്ടുകാരന്റെ മനസിലുദിച്ച ആശയമാണ് ഇന്നു ലോകമെമ്പാടും ചര്‍ച്ചയാകുന്ന റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ്. ഒരിക്കല്‍ ഡിമെന്‍ഷ്യ ബാധിച്ചവരുടെ നഴ്സിംഗ് ഹോം സന്ദര്‍ശനത്തിനിടെ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത ഒഗൂനിക്കു ലഭിച്ചത് മറ്റൊരു ഭക്ഷണമാണ്. ആദ്യം ഭക്ഷണം തിരികെ അയയ്ക്കണമെന്നു തോന്നിയെങ്കിലും ചെയ്തില്ല. കിട്ടിയതുകൊണ്ട് തൃപ്തനാകാന്‍ സാധിക്കണമല്ലോ എന്ന് അദ്ദേഹം പെട്ടെന്നു ചിന്തിച്ചു. അതു ഭക്ഷണം വിളമ്പിയ ആളോടും അയാളുടെ രോഗാവസ്ഥയോടും കാണിക്കുന്ന ബഹുമാനമായാണ് അദ്ദേഹം കണക്കാക്കിയത്.
“ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഈ രോഗം ബാധിച്ച ഒരു വ്യക്തിക്ക് ഒന്നും സ്വയം ചെയ്യാനാവില്ലെന്നു ജനങ്ങള്‍ കരുതുന്നു, അവരെ സമൂഹം ഒരറ്റത്തേക്കു മാറ്റിനിര്‍ത്തുന്നു. അതില്‍ ഒരു മാറ്റം വരുത്തണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കു ലഭിക്കുന്ന ഭക്ഷണം നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് അല്ലെങ്കിലും അതു സാരമില്ലെന്നു കരുതി കിട്ടുന്ന ഭക്ഷണം സന്തോഷത്തോടെ ആസ്വദിക്കാം.
ഭക്ഷണം വിളമ്പുന്നവരോട് അല്പം സ്നേഹവും കരുണയും കാണിക്കാം. അത് അവരുടെ ആത്മവിശ്വാസം കൂട്ടും.'' - ഒഗൂനി പറയുന്നു. റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ് എന്ന പേര് ഇതിന്റെ ലക്ഷ്യം ആളുകളിലേക്ക് എത്തിക്കാന്‍ ഒരു പരിധവരെ സഹായിക്കുന്നു.
ജോലിക്കുള്ള യോഗ്യത
ഈ റസ്റ്ററന്റില്‍ വെയ്റ്റര്‍ അഥവാ വെയ്റ്ററസായി ജോലി ലഭിക്കാന്‍ ഒരാള്‍ക്കു വേണ്ട യോഗ്യത അദ്ദേഹം ഡിമൻഷ്യ ബാധിതനാകണം എന്നതു മാത്രമാണ്. "ആവശ്യമായ പിന്തുണ ലഭിക്കുവോളം ഈ ജോലിക്കു തങ്ങള്‍ അര്‍ഹരാണെന്ന് ഇവിടത്തെ ജോലിക്കാര്‍ വിശ്വസിച്ചുവെന്നതുതന്നെ വലിയ കാര്യമാണ്്.’- ഒഗൂനി പറഞ്ഞു. അതേസമയം, ഭക്ഷണം വിതരണം ചെയ്യുന്നത് ഡിമെന്‍ഷ്യ ബാധിച്ചവരാണെങ്കിലും പാകം ചെയ്യുന്നത് മികവുറ്റ പാചകക്കാരാണ്. ഇവിടെ പാഴ്സൽ ലഭ്യമല്ല.
ഭക്ഷണം മാറിക്കിട്ടുന്നതിന്റെ ത്രിൽ ആസ്വദിക്കാൻതന്നെ പലരും ഇവിടേക്ക് എത്തുന്നുണ്ട്. ഒാരോ വർഷം കഴിയുന്തോറും റസ്റ്ററന്റിന്റെ പ്രശസ്തിയും വർധിച്ചുവരുന്നു. ഇവിടെ ഭക്ഷണം കഴിക്കുന്നതും ഒാർഡർ ചെയ്തപ്പോൾ കിട്ടിയ ഭക്ഷണം സെൽഫിയെടുക്കുന്നതുമൊക്കെ പലർക്കും ഹരമാണ്.
ഒഗൂനി പറയുന്നത്
2025ഓടെ 65 വയസോ അതിനു മുകളിലോ പ്രായമുള്ള, അഞ്ചില്‍ ഒരാള്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചേക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഏകദേശം അഞ്ചു ദശലക്ഷത്തോളം ജാപ്പനീസ് പൗരന്മാരെ ബാധിക്കുന്ന ഈ രോഗാവസ്ഥയെ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ജപ്പാനിലെ പൊതു-സ്വകാര്യ സംരംഭങ്ങള്‍. ജനസംഖ്യാനുപാതികമായി നോക്കിയാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഡിമെൻഷ്യ രോഗികളുള്ള രാജ്യംകൂടിയാണ് ജപ്പാൻ.
ലോകത്തെവിടെയും ആര്‍ക്കും ആരംഭിക്കാവുന്ന ഈ മാതൃകയെ ജനപ്രിയമാക്കുകയാണ് ഒഗൂനിയുടെ ലക്ഷ്യം. ഡിമെൻഷ്യയുടെ പിടിയിൽ കഴിയുന്നവരെ കൂടുതല്‍ സന്തുഷ്ടരും ഉത്സാഹഭരിതരുമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും ഒഗൂനി പറയുന്നു.
അഞ്ജലി അനില്‍കുമാര്‍
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top