പോള തിങ്ങിനിറഞ്ഞു; വേമ്പനാട്ടുകായല്‍ നിശ്ചലം
പോള തിങ്ങിനിറഞ്ഞു; വേമ്പനാട്ടുകായല്‍ നിശ്ചലം
Wednesday, March 27, 2024 12:45 AM IST
റെജി ജോസഫ്

കോട്ടയം: വേമ്പനാട്ടുകായലും അനുബന്ധ തോടുകളും നിറഞ്ഞുവളരുകയാണ് പായലും പോളയും. ഉള്‍നാടന്‍ ടൂറിസവും കുടിവെള്ളവും മത്സ്യബന്ധനവും കൃഷിയും ഇതോടെ വന്‍പ്രതിസന്ധിയിലായി. കുമരകത്ത് വള്ളം തുഴഞ്ഞുനീക്കാനാവാത്ത വിധം പോളതിങ്ങി വളര്‍ന്നിരിക്കുന്നു.

വേലിയേറ്റത്തിന് തീവ്രത കൂടിയതോടെ കായല്‍പോള കരയില്‍ അടിഞ്ഞ് കിണറുകള്‍ ഉപയോഗശൂന്യമായി. തോടുകളില്‍ ചിറയും വലയും കെട്ടി മത്സ്യം വളര്‍ത്താനും സാധിക്കുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആഴ്ചകളായി വറുതിയിലാണ്. കക്ക വാരാനും വല വിരിക്കാനും ചൂണ്ടയിടാനും സാധിക്കുന്നില്ല. തോടുകളില്‍ മുങ്ങാനാവാത്ത വിധം പോള തിങ്ങിയതോടെ കരിമീനും ലഭിക്കുന്നില്ല.

വേനലില്‍ പോള ചീഞ്ഞു നശിക്കുകയും മഴക്കാലത്ത് തിമര്‍ത്തു പടരുകയും ചെയ്യുന്ന പതിവ് കാലാവസ്ഥാമാറ്റത്തില്‍ ഇക്കൊല്ലം തെറ്റി. ഇക്കാലത്തും പോള പൂത്തും വിത്തുകള്‍ പടര്‍ന്നും ജലസ്രോതസുകള്‍ നിറയുകയാണ്. പോള തിങ്ങിയതിനാല്‍ കായല്‍ തുരുത്തുകളിലേക്ക് ബോട്ടുകള്‍ അടുപ്പിക്കാനും സാധിക്കുന്നില്ല. പോള കരയിലും തെങ്ങിന്‍ചുവട്ടിലും പാടങ്ങളിലും വാരിയിട്ടാല്‍ കീടങ്ങള്‍ പെരുകുന്നതും പതിവാണ്.

ഈ ജലസസ്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതികളൊന്നും വിജയം കാണുന്നില്ല. അക്വേറിയം സസ്യമെന്ന പേരില്‍ കൃഷി ചെയ്തതും ഓരുവെള്ളം തടയാന്‍ ബണ്ട് കെട്ടി വളരാന്‍ സാധ്യതയൊരുക്കിയതും വിനയായി. പോളയില്‍നിന്ന് ജൈവവളം, പാചകവാതകം തുടങ്ങിയ സാധ്യതകളൊക്കെ പരീക്ഷിച്ചെങ്കിലും പദ്ധതികള്‍ തുടക്കത്തിലേ നിലച്ചു. ചാലുകളില്‍നിന്ന് പോള വാരി തീരങ്ങളില്‍ നിക്ഷേപിക്കാന്‍ ഓരോ വര്‍ഷവും കോടികള്‍ മുടക്കുന്നുണ്ട്.


തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ ഓരുവെള്ളം തടസപ്പെടുന്ന സാഹചര്യമാണ് ഈ സീസണിലെ പ്രധാന പരിമിതി. ഉപ്പുവെള്ളം കയറാന്‍ സാഹചര്യമുണ്ടാകുമ്പോള്‍ കളയ്ക്ക് നിയന്ത്രണം വരും. അപ്പര്‍ കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്ത് അവസാനിക്കാതെ ബണ്ട് തുറക്കാനും കഴിയില്ല.

ജലവിഭവം, ജലഗതാഗതം, കൃഷി എന്നീ വകുപ്പുകള്‍ കളസസ്യ നിര്‍മാര്‍ജനത്തിന് വന്‍തോതില്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നുണ്ട്. പോളയില്‍നിന്ന് ജൈവവാതകവും വൈദ്യുതിയും നിര്‍മിക്കാന്‍ കോട്ടയം നഗരസഭ നടത്തിയ പരീക്ഷണം ആറു മാസമേ മുന്നോട്ടു പോയുള്ളൂ. പോള കിട്ടാനില്ലെന്ന ന്യായം പറഞ്ഞ് പ്ലാന്‍റ് അടച്ചു.

ആര്‍പ്പൂക്കരയില്‍ കിടാരി ഗ്രാമം പദ്ധതിയില്‍ പോള കാലിത്തീറ്റയായി സംസ്‌കരിക്കാനുള്ള പദ്ധതി വിജയിച്ചെങ്കിലും ഇതു തുടരാന്‍ വിവിധ വകുപ്പുകള്‍ ശ്രദ്ധിച്ചില്ല. കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്‌മെന്‍റ് സൊസൈറ്റി അവതരിപ്പിച്ച പോളനാരു കയറ്റുമതി, പോള കരകൗശലവസ്തുക്കള്‍, ആലപ്പുഴ എസ്ഡി കോളജ് സുവോളജി വിഭാഗത്തിന്‍റെ പോള പുനരുപയോഗ പ്രവര്‍ത്തനങ്ങള്‍, കായല്‍ കൃഷി ഗവേഷണകേന്ദ്രം വികസിപ്പിച്ച പോള മത്സ്യത്തീറ്റ, പോള ഉപയോഗിച്ചു മെത്തയൊരുക്കിയുള്ള ജലോപരിതല കൃഷി, പോളകൊണ്ടുള്ള ഗൃഹോപകരണ നിര്‍മാണം തുടങ്ങിയ കണ്ടെത്തലുകളും മുന്നോട്ടു പോയില്ല.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് അഞ്ചിനം പോളകളാണു കുട്ടനാടന്‍ ജലശേഖരത്തെ മലിനമാക്കുന്നതെന്ന് വ്യക്തമാക്കുന്നു. പോള നിര്‍മാര്‍ജനം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കാര്‍ഷിക കലണ്ടര്‍ പാലിക്കുക, അനധികൃത ബണ്ടുകളും കൈയേറ്റങ്ങളും ഒഴിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.