ഇ.പി. ജയരാജന്‍ നന്ദകുമാറിനെതിരേ കേസ് കൊടുക്കാത്തതില്‍ സംശയമുണ്ട്: ശോഭ സുരേന്ദ്രന്‍
ഇ.പി. ജയരാജന്‍ നന്ദകുമാറിനെതിരേ കേസ് കൊടുക്കാത്തതില്‍ സംശയമുണ്ട്: ശോഭ സുരേന്ദ്രന്‍
Saturday, April 27, 2024 3:30 AM IST
ചേര്‍ത്തല: നന്ദകുമാറിനെതിരേ ഇ.പി. ജയരാജന്‍ കേസുകൊടുക്കാത്തതില്‍ പൊതുസമൂഹത്തിനു സംശയമുണ്ടെന്ന് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍.

ചേര്‍ത്തലയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. ശോഭ സുരേന്ദ്രനെതിരേ കേസുകൊടുക്കാന്‍ കാട്ടിയ ആവേശം നന്ദകുമാറിനെതിരേ കാട്ടത്തതെന്താണെന്ന് വ്യക്തമാക്കണം. നന്ദകുമാറിന്‍റെ കൈകളില്‍ ഇ.പി ക്കെതിരായ തെളിവുകളുണ്ടെന്നു വ്യക്തമാണ്.

ഇ.പി. ജയരാജനുമായി ചര്‍ച്ചചെയ്‌തെന്നതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സര്‍വത്ര പാപികളുടെയും കൈപിടിച്ചും കൂട്ടുകൂടിയും സ്വന്തം കുടുംബാധിപത്യത്തിനായി പ്രസ്ഥാനത്തെ ഉപയോഗിച്ച പിണറായി വിജയനു പൗരബോധത്തക്കുറിച്ചു പറയാന്‍ അര്‍ഹതയില്ല.

വലുതും ചെറുതുമായ നേതാക്കളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയാണ് പിണറായി പാര്‍ട്ടിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പ്രാണഭയം കൊണ്ടാണ് പലരും സിപിഎമ്മില്‍ തുടരുന്നത്. ഇ.പി. ജയരാജന്‍റെ കാര്യത്തിലും അതുതന്നെയാണ് തെളിയുന്നത്.


പിണറായി വിജയന്‍റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനംനൊന്താണ് പലരും സിപിഎം വിടാന്‍ തയാറെടുക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെവരെ കൂട്ടത്തില്‍ നിന്നവര്‍ പോലും ബിജെപിയുടെ കൊടിപാറിക്കുമ്പോഴും ആരും കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലേക്കു വരില്ലെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം തമാശമാത്രമാണ്.

തെരഞ്ഞെടുപ്പിനു ശേഷം ഇനിയുമേറെപ്പേര്‍‍ ബിജെപിയിലേക്കു വരും. കെ. സുധാകരന്‍ ബിജെപിക്കെതിരേ പറയുന്നത് വയോധികനായ ആളുടെ വാക്കുകളായി മാത്രമേ കാണുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്‍റെ വാദങ്ങള്‍ക്കും നിലപാടുകള്‍ക്കും പാര്‍ട്ടിനേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.