12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ  അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
Thursday, April 25, 2024 1:42 AM IST
കൊച്ചി: യെമനിലെ സനാ ജയിലിലെത്തിയ അമ്മ പ്രേമകുമാരിയെ കണ്ട് നിമിഷപ്രിയ പൊട്ടിക്കരഞ്ഞു. 12 വര്‍ഷത്തിനു ശേഷം കാണുന്ന മകളെ നെഞ്ചോട് ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ച് ആ അമ്മ നിറമിഴികളുമായി നിന്നു. യെമന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.30ന് സന സെൻട്രൽ ജയിലിലെത്തിയ പ്രേമകുമാരി വൈകുന്നേരം 5.30വരെ ജയിലിൽ ചെലവഴിച്ചു. വൈകാരിക രംഗങ്ങൾക്കാണ് ജയിൽ സാക്ഷ്യംവഹിച്ചത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെയാണ് പ്രേമകുമാരി ജയിലില്‍ കണ്ടത്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും യെമന്‍ പൗരന്മാരും പ്രാദേശിക ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്യമായ ദുഹ, നാഫ എന്നിവര്‍ക്കൊപ്പമാണ് പ്രേമകുമാരി സനയിലെ ജയിലില്‍ എത്തിയത്.

ജയിലില്‍ ഒരുക്കിയ പ്രത്യേക മുറിയിലിരുന്ന് അമ്മയും മകളും ഏറെ നേരം സംസാരിച്ചു. മകള്‍ മിഷേലിനെക്കുറിച്ച് അമ്മ പറഞ്ഞപ്പോള്‍ നിമിഷപ്രിയയ്ക്ക് കരച്ചില്‍ അടക്കാനായില്ല. അമ്മയുടെ തോളില്‍ തല ചായ്ച്ച് ഏറെ നേരം അവര്‍ മൗനമായി ഇരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കാനുള്ള അനുമതിയും ജയില്‍ അധികൃതര്‍ നല്‍കി. പ്രേമകുമാരി ഭക്ഷണം മകള്‍ക്ക് വാരിക്കൊടുത്തപ്പോള്‍, ആ നിമിഷങ്ങൾ കണ്ണീരണിഞ്ഞു.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ടത് 2017ല്‍

യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍മഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തേ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രിംകോടതിയും തള്ളി.

ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്‍മഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്‍റെ വാദം. ഇതിനായുള്ള ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്.


യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഇവരെ ഭാര്യയാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

മോചനകാര്യത്തിൽ ചർച്ചകൾ

ഏറെക്കാലത്തിനു ശേഷം മകളെ കണ്ടതിന്‍റെ സന്തോഷവും ആശ്വാസവും പ്രേമകുമാരിയുടെ മുഖത്തുണ്ടായി എന്ന് സാമുവല്‍ ജെറോം പറഞ്ഞു. ജയിലില്‍ ഫോണ്‍ അനുവദിച്ചില്ലായിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി.

ഗോത്രത്തലവന്‍മാരുമായുള്ള ചര്‍ച്ചയ്ക്കുള്ള അവസരത്തിനായും ശ്രമം നടക്കുന്നുണ്ട്. ഒപ്പം യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്.

യെമന്‍ പൗരന്‍റെ കുടുംബത്തെ പ്രേമകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ.

യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി ഇടപെട്ടിട്ടില്ല. സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ ഇടപെട്ട് നടത്തിയ ചര്‍ച്ചകളാണ് നിമിഷയുടെ മോചനത്തിന് പ്രതീക്ഷ നല്‍കുന്നത്. മൂന്നു മാസത്തെ യെമന്‍ വീസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.