അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
അടിയൊഴുക്ക്  തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
Thursday, April 25, 2024 1:42 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്കുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഖാർഗെ ഇത്തരത്തിൽ പ്രതികരിച്ചത്. രാജ്യത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾതന്നെ ഇന്ത്യാ മുന്നണിക്ക് അനുകൂലമായ അടിയൊഴുക്കുണ്ടായതായി അദ്ദേഹം പറഞ്ഞു.

മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണ് മോദി ഇപ്പോൾ വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ പ്രചാരണം വോട്ടാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ പേരിൽ വേർതിരിച്ചു കാണാൻ പാടില്ല. മുസ്‌ലിംകൾക്കെതിരായ പരാമർശം തെറ്റായ രാ ഷ്‌ട്രീയമാണ്.

ഗാരന്‍റികൾ നൽകുക എന്നതു മാത്രമാണ് മോദിയുടെ ഗാരന്‍റി. മുൻ തെരഞ്ഞെടുപ്പുകളിൽ പ്രഖ്യാപിച്ച വർഷം തോറും രണ്ടു ലക്ഷം തൊഴിലവസരങ്ങൾ, അക്കൗണ്ടിൽ 15 ലക്ഷം രൂപ, കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നിവയെല്ലാം എന്തായെന്ന് ഖാർഗെ ചോദിച്ചു. മോദി പെരുംനുണയനാണ്. അദ്ദേഹം നിരന്തരമായി കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. വില കുറഞ്ഞ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് മോദി പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവുമാണ് രാജ്യത്തെ പ്രധാനപ്രശ്നം. എന്നാൽ, അതേക്കുറിച്ച് മോദിക്കു മിണ്ടാട്ടമില്ല. കോണ്‍ഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുന്ന ഉറപ്പുകളാണ്. കർണാടക, തെലു ങ്കാന, ഹിമാചൽ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അവിടെയെല്ലാം അധികാരത്തിൽ വന്നയുടനെതന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നിറവേറ്റിയെന്നും ഖാർഗെ പറഞ്ഞു.


പതിവിനു വിപരീതമായി, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതും തെരഞ്ഞെടുപ്പു നടത്തുന്നതുമെല്ലാം മോദിയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളിൽ പരിഹാരമില്ല.

മോദിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ കമ്മീഷൻ നിശബ്ദമാണ്.
കേരളത്തിൽ യുഡിഎഫ് ഇരുപതിൽ 20 സീറ്റും ജയിക്കുമെന്നും യുഡിഎഫിന്‍റെ സ്ഥാനാർഥികളെല്ലാം മികച്ചവരും പോരാളികളുമാണെന്നും ഖാർഗെ വ്യക്തമാക്കി.


""കുട്ടികളുടെ പേരിൽ ഒരു മതവിഭാഗത്തെ വിമർശിക്കുന്ന മോദി ചരിത്രം പഠിക്കണം''

കുട്ടികളുടെ പേരിൽ ഒരു മതവിഭാഗത്തെ വിമർശിക്കുന്ന മോദി ചരിത്രം പഠിക്കണമെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരുവനന്തപുരത്ത് മുഖാമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14 മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ഡോ. ബി.ആർ അംബേദ്ക്കർ.

അഞ്ച് മക്കളുള്ള പിതാവാണ് താനെന്നും മക്കളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചപ്പോൾ തന്‍റെ പിതാവ് വിലക്കിയെന്നും ഖാർഗെ പറഞ്ഞു. തന്‍റെ കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു അപകടത്തിൽ മരിച്ചപ്പോൾ അവശേഷിച്ചത് താൻ മാത്രമാണ്.

ലാലുപ്രസാദ് യാദവിന് ഒന്പതു മക്കളുണ്ടായിരുന്നു. അതൊന്നും അറിയാതെ ഒരു മതവിഭാഗത്തെ കുട്ടികളുടെ പേരിൽ വിമർശിക്കുന്ന മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കേണ്ടതുണ്ടെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.