വാസവന്‍റെയും ഐസക്കിന്‍റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
വാസവന്‍റെയും ഐസക്കിന്‍റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
Thursday, March 28, 2024 12:04 AM IST
പൂഞ്ഞാര്‍: സെന്‍റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ സംഭവം ഒത്തുതീര്‍പ്പായി എന്ന മന്ത്രി വി.എന്‍. വാസവന്‍റെ പ്രസ്താവനയും സംഭവവുമായി ബന്ധപ്പെട്ട് ഇടവകാംഗങ്ങളുടെ കൂട്ടമണി അടിച്ചുള്ള പ്രതിഷേധത്തെ കലാപശ്രമമെന്ന് ദുര്‍വ്യാഖ്യാനിച്ച പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്‍റെ പ്രസ്താവനയും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്ന് പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി.

കോട്ടയം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിൽ ഇരുവിഭാഗത്തിലെയും പ്രതിനിധികളുടെ ആശങ്കകളാണ് ചര്‍ച്ചയായത്. കേസില്‍ പുനരന്വേഷണം നടത്തി ഇരുവിഭാഗങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കാം എന്നാണ് യോഗത്തില്‍ തീരുമാനമുണ്ടായത്. ഇതുവരെ യാതൊരു പുനരന്വേഷണവും പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ടു പള്ളിമുറ്റത്ത് അതിക്രമിച്ചു കയറിയ പോലീസുകാരന്‍ എന്നു പറയപ്പെടുന്ന വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയും ഇയാളെ ആക്രമിച്ചു എന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കിയ വിശ്വാസികളുടെ കേസിനെ സംബന്ധിച്ചും യാതൊരു പുനരന്വേഷണവും നടത്തിയിട്ടില്ല.


പള്ളിയിലെ ആരാധനയ്ക്കു തടസം വരുന്ന രീതിയില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ട കുറ്റവാളികളുടെ തെറ്റിനെ നിസാരവത്്കരിച്ചു തല്‍പരകക്ഷികള്‍ നടത്തുന്ന പ്രസ്താവനകള്‍ സമൂഹത്തിന് അപകടവും നാടിന്‍റെ മതസൗഹാര്‍ദത്തിനു കോട്ടംവരുത്തുന്നതുമാണെന്ന് എല്ലാ മതേതര വിശ്വാസികളും തിരിച്ചറിയണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞ യഥാര്‍ഥ സത്യം തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ സമൂഹത്തോട് മാപ്പുപറയാന്‍ മന്ത്രി വി.എന്‍. വാസവനും പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കും ആര്‍ജവം കാണിക്കണമെന്ന് ഇടവക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.