കടമെടുപ്പു കേസ്; കപിൽ സിബലിന് കേരളം നൽകിയത് 90.5 ലക്ഷം
കടമെടുപ്പു കേസ്; കപിൽ സിബലിന്  കേരളം നൽകിയത് 90.5 ലക്ഷം
Sunday, April 14, 2024 2:10 AM IST
തിരുവനന്തപുരം: കടമെടുപ്പു പരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 90.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ.

കടമെടുപ്പിന്‍റെ പരിധി ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയില്ലെങ്കിലും വക്കീൽ ഫീസ് ഇനത്തിൽ കപിൽ സിബലിന് ഇനിയും തുക നൽകുന്പോൾ കോടികൾ കവിയും.

വായ്പാപരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 13നു സുപ്രീംകോടതിയിൽ ഹാജരായ കപിൽ സിബലിന് 15.5 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം നിയമവകുപ്പ് ഉത്തരവിറക്കി.

കടമെടുപ്പു കേസിൽ സുപ്രീംകോടതിയിൽ നേരത്തേ ഹാജരായതിനും നിയമോപദേശത്തിനുമായി 75 ലക്ഷം കപിൽ സിബലിന് അനുവദിച്ച് കഴിഞ്ഞ മാർച്ച് നാലിന് ഉത്തരവിറക്കിയിരുന്നു. 2023 സെപ്റ്റംബർ ഒൻപതു മുതൽ കഴിഞ്ഞ ജനുവരി 23 വരെ കേരളത്തിനായി സുപ്രീംകോടതിയിൽ ഹാജരായതിനാണ് തുക അനുവദിച്ചത്.

കടമെടുപ്പു കേസിൽ ഫീസായി കപിൽ സിബലിനും സംഘത്തിനും 2.50 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നാണ് നിയമവകുപ്പ് കണക്കാക്കുന്നത്. 1.60 കോടി രൂപ കൂടി ഫീസ് ഇനത്തിൽ കപിൽ സിബലിന് നൽകാനുണ്ട്. സുപ്രീംകോടതിയിൽ ഒരു തവണ ഹാജരാകുന്നതിന് 15.50 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് കപിൽ സിബലിന്‍റെ ഫീസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.