പോളിംഗിലെ കുറവ്;ആശങ്കയുമായി മുന്നണികൾ
പോളിംഗിലെ കുറവ്;ആശങ്കയുമായി  മുന്നണികൾ
Sunday, April 28, 2024 1:38 AM IST
സാബു ജോണ്‍

തിരുവനന്തപുരം: രാവിലെതന്നെ വോട്ടർമാർ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയപ്പോൾ റിക്കാർഡ് വോട്ടിംഗ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയാണ് വോട്ടെടുപ്പു പൂർത്തിയായത്.

കഴിഞ്ഞ തവണ 77.68 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ പരമാവധി വന്നാൽ 72 ശതമാനത്തിലെത്തും. വോട്ടിംഗിൽ കഴിഞ്ഞ തവണത്തേക്കാൾ അഞ്ചര ശതമാനത്തിന്‍റെയെങ്കിലും കുറവുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പുഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മുന്നണികൾ കണക്കുകൂട്ടിത്തുടങ്ങി.

ഉയർന്ന വോട്ടിംഗ് യുഡിഎഫിനെ തുണയ്ക്കുമെന്നാണു പൊതുവേ കേരളത്തിൽ കരുതുന്നത്. കുറവുണ്ടായാൽ അതു യുഡിഎഫിനു ക്ഷീണമാകുമെന്നും പറയാറുണ്ട്. എൽഡിഎഫിന്‍റെ വോട്ടർമാരെ അവർ കൃത്യമായി പോളിംഗ് ബൂത്തിലെത്തിക്കുമെന്നതാണ് ഇതിനു കാരണമായി പറയുന്നത്.

ഇപ്പോൾ ബിജെപി കൂടി കേരളത്തിന്‍റെ രാഷ്‌ട്രീയ ചിത്രത്തിൽ സ്ഥാനം പിടിക്കുന്പോൾ വോട്ടിംഗിലും വോട്ട് വിഹിതത്തിലും ഒരു ശതമാനം മാറ്റം പോലും ഫലത്തിൽ വലിയ മാറ്റം വരുത്തിയേക്കാം.

വോട്ട് ശതമാനത്തിൽ കുറവുണ്ടായെങ്കിലും അതു തങ്ങളെ ബാധിക്കില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിച്ചുപറയുന്നത്. യുഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമായിരുന്നു എന്നും പരമാവധി വന്നാൽ ഭൂരിപക്ഷത്തിൽ കുറവുണ്ടാകാനേ സാധ്യതയുള്ളു എന്നും അവർ പറയുന്നു. തങ്ങളുടെ വോട്ടർമാരെ കൃത്യമായി വോട്ട് ചെയ്യിച്ചു എന്നു പറയുന്പോഴും ഇടതുകേന്ദ്രങ്ങൾ പ്രതികരണത്തിൽ വലിയ ആവേശം കാട്ടുന്നില്ല.

ബിജെപി ഇപ്പോഴും ഒന്നിലേറെ സീറ്റുകളിൽ അട്ടിമറിക്കുള്ള സാധ്യത കാണുന്നു. അവർ പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ടിംഗ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായി. അതു നേട്ടമാകുമെന്ന് അവരും കരുതുന്നു.

എന്നാൽ, പോളിംഗ് ശതമാനം കൂടുന്നതും കുറയുന്നതും ഏതെങ്കിലും മുന്നണിക്കു ഗുണമോ ദോഷമോ ആകുന്നില്ലെന്നാണ് മുൻകാല കണക്കുകൾ പരിശോധിച്ചാൽ കാണാൻ കഴിയുക.


2004ൽ 71.23 ശതമാനമായിരുന്നു വോട്ടിംഗ്. അന്ന് ഇടതുമുന്നണി 18 സീറ്റുകൾ തൂത്തു വാരി. യുഡിഎഫിന് ലഭിച്ചത് ഒരു സീറ്റ് മാത്രം. എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി. തോമസ് മൂവാറ്റുപുഴയിൽനിന്നു ജയിച്ചു. 2009ൽ പോളിംഗ് ശതമാനം 73.17 ശതമാനമായി ഉയർന്നു.

അന്ന് യുഡിഎഫിന് 16 സീറ്റുകളും എൽഡിഎഫിന് നാലു സീറ്റുകളും ലഭിച്ചു. 2014 ൽ പോളിംഗ് ശതമാനം വീണ്ടും വർധിച്ച് 74.02 ആയി ഉയർന്നു. അപ്പോൾ യുഡിഎഫ് സീറ്റുകൾ 12 ആയി കുറഞ്ഞു, എൽഡിഎഫ് എട്ടു സീറ്റുകളിലേക്കു കയറി. കഴിഞ്ഞ തവണ പോളിംഗ് 77.68 ശതമാനത്തിലേക്കു കുതിച്ചു കയറി. യുഡിഎഫ് 19 സീറ്റുകൾ തൂത്തുവാരി.

പോളിംഗ് ശതമാനത്തേക്കാൾ മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസമാണ് സീറ്റുകളുടെ കാര്യത്തിൽ നിർണായകം. 2004 ൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ 7.7 ശതമാനം വോട്ട് കൂടുതലായി ലഭിച്ചു. എൽഡിഎഫ് 18 സീറ്റിൽ ജയിച്ചു.

2009 ൽ നേരെ തിരിച്ച് യുഡിഎഫിന് എൽഡിഎഫിനേക്കാൾ 7.7 ശതമാനം വോട്ട് കൂടുതലായി ലഭിച്ചു. യുഡിഎഫ് 16 സീറ്റിൽ ജയിച്ചു. 2014 ൽ ഇരുമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 1.87 ശതമാനം മാത്രമായിരുന്നു. അന്ന് യുഡിഎഫ് 12, എൽഡിഎഫ് എട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 12.16 ശതമാനം വോട്ടിന്‍റെ മേൽക്കൈ ഉണ്ടായിരുന്നു.

ബിജെപിയുടെ വോട്ട് വിഹിതം 15.60 ശതമാനമായി ഉയർന്നിട്ടുപോലും മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ വലുതായപ്പോഴാണ് യുഡിഎഫ് കേരളം തൂത്തുവാരിയത്. ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വർധനവുണ്ട്. എന്നാൽ വോട്ട് ചെയ്തവരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാൾ അല്പം കുറവാണ്.

ഇത്തവണ വോട്ടിംഗിൽ അഞ്ചര ശതമാനത്തിന്‍റെ കുറവുണ്ടെങ്കിലും മുന്നണികളുടെ വോട്ട് വിഹിതത്തിലെ വ്യത്യാസമായിരിക്കും വിധി നിശ്ചയിക്കുക. ഭരണവിരുദ്ധ വികാരമോ ന്യൂനപക്ഷ വോട്ട് ഏകീകരണമോ ഉണ്ടായിട്ടുണ്ടെങ്കിൽ വോട്ട് വിഹിതത്തിൽ കാര്യമായ വ്യത്യാസമുണ്ടാകാം എന്നു കരുതാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.