ചരിത്രമെല്ലാം പറഞ്ഞാൽ പദ്മജ വേണുഗോപാൽ പുറത്തിറങ്ങി നടക്കില്ല: ഉണ്ണിത്താൻ
ചരിത്രമെല്ലാം പറഞ്ഞാൽ പദ്മജ വേണുഗോപാൽ പുറത്തിറങ്ങി നടക്കില്ല: ഉണ്ണിത്താൻ
Sunday, April 28, 2024 12:54 AM IST
കാസർഗോഡ്: തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ തനിക്കെതിരെ രൂക്ഷവിമർശനം നടത്തിയ പദ്മജ വേണുഗോപാലിനെതിരേ ആഞ്ഞടിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പത്മജ താനുമായി പരസ്യസംവാദത്തിന് തയാറായാൽ 1973 മുതലുള്ള ചരിത്രമെല്ലാം താൻ വെളിപ്പെടുത്താമെന്നും പിന്നെ പദ്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ആദ്യം ബിജെപിയിൽ ചേരുന്നത് രാജ്മോഹൻ ഉണ്ണിത്താനായിരിക്കുമെന്ന പദ്മജയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി തന്‍റെ അച്ഛൻ കെ. കരുണാകരനല്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. പദ്മജയുടെ പൂർവകാല ചരിത്രം പുറത്തുവന്നാൽ കരുണാകരന്‍റെ ആത്മാവ് പോലും പൊറുക്കില്ല. എംപി ആയാലും അല്ലെങ്കിലും മരിക്കുന്നതുവരെ താൻ കോൺഗ്രസ് പാർട്ടി വിടില്ല.

65 വയസ് വരെ ഈ പാർട്ടി എനിക്കൊന്നും തന്നിരുന്നില്ലല്ലോ. എന്നിട്ടും ഞാൻ ഒരിടത്തും പോയില്ല. ഇപ്പോൾ എനിക്ക് പാർട്ടി എല്ലാം തന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൂർണ സംതൃപ്തനാണെന്നും ഇനിയൊന്നും കിട്ടണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് ആഗോള താപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യാനായിരിക്കുമെന്നും ഉണ്ണിത്താൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ടുകൾ ചെയ്തിട്ടുണ്ടെന്ന് ഉണ്ണിത്താൻ പറഞ്ഞു. എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിനെങ്കിലും താൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയം കളിച്ച ജില്ലാ പോലീസ് മേധാവിയെ മാറ്റണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.