99 ശതമാനം ബൂത്തിലും രാത്രി എട്ടോടെ വോട്ടെടുപ്പു പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
99 ശതമാനം ബൂത്തിലും രാത്രി എട്ടോടെ വോട്ടെടുപ്പു പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Sunday, April 28, 2024 12:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളിൽ 99 ശതമാനം എണ്ണത്തിലും രാത്രി എട്ടോടെ വോട്ടെടുപ്പ് പൂർത്തിയാക്കാനായെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 95 ശതമാനത്തിലും വൈകുന്നേരം ആറോടെ വോട്ടെടുപ്പ് പൂർത്തിയാക്കാനായി. വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണ് പിന്നീടും വോട്ടെടുപ്പ് നടന്നത്.

വൈകുന്നേരം അഞ്ചിനുശേഷം വടകരയിലെ ചില ബൂത്തുകളിൽ കൂടുതൽ വോട്ടർമാർ എത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ജാഗ്രത കാണിച്ചതാണ് കൂടുതൽ സമയമെടുക്കാൻ കാരണം.

ഉദ്യോഗസ്ഥ വിന്യാസത്തിൽ ബാഹ്യഇടപെടൽ പൂർണമായി ഒഴിവാക്കാൻ ഇക്കുറി ആദ്യമായി നവീനരീതിയാണ് അവലംബിച്ചത്. ഓർഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരിൽ മുൻപരിചയമുള്ളവരും ഇല്ലാത്തവരുമുണ്ട്.


ആവശ്യമായ പരിശീലനം നൽകിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. പ്രതികൂല കാലാവസ്ഥയും രാഷ്‌ട്രീയസാഹചര്യങ്ങളും പരിഗണിക്കുന്പോൾ മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.

വോട്ടിംഗ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുന്പോൾ മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർനിരക്ക്.

എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്. അവ നീക്കിയതായും സഞ്ജയ് കൗൾ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.