കാഫിര്‍ പ്രചാരണം നടത്തിയത് യുഡിഎഫ്: കെ.കെ. ശൈലജ
കാഫിര്‍ പ്രചാരണം നടത്തിയത് യുഡിഎഫ്: കെ.കെ. ശൈലജ
Sunday, April 28, 2024 12:54 AM IST
വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിനു പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയെന്നു വിശ്വസിക്കുന്നതായി വടകരയിലെ എല്‍ഡിഎഫ്.സ്ഥാനാര്‍ഥി കെ.കെ. ശൈലജ.

കാഫിറായ കെ.കെ. ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും സാമൂഹ്യമാധ്യമ പോസ്റ്റുകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. അത്തരം പോസ്റ്റുകള്‍ വന്ന പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയിലുണ്ട്.

വിശദമായ പരിശോധനയില്‍ അവ യുഡിഎഫ് പ്രവര്‍ത്തകരുടെ പേജുകളാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ആ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.


അങ്ങനെയെങ്കില്‍ ഷാഫി തന്നെ അത് തെളിയിക്കട്ടെയെന്നും കെ.കെ. ശൈലജ പറഞ്ഞു.ഇത്രയും തരംതാണ ഒരു സന്ദേശം പ്രചരിപ്പിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണ്. അത് വ്യാജമാണെന്ന് തെളിയിച്ചാല്‍ യുഡിഎഫിനു തന്നെയാണു നല്ലത്.

സൈബര്‍ കേസ് ആയതുകൊണ്ടുതന്നെ അന്വേഷിച്ച് പ്രതിയെ കണ്ടെത്താന്‍ സമയമെടുക്കും. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഞാന്‍ ആരോപണം തള്ളിക്കളഞ്ഞില്ല എന്നാണ് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് തെറ്റാണ്; സംഭവം വ്യാജമാണെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ശൈലജ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.